മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 5

പണ്ടെന്നൊ സ്വയംഭൂവായ ഈ ശിലയില്‍ ദേവീ ചൈതന്യമുണ്ടെന്ന് ഒരില്ലത്തെ തിരുമേനിവഴി തറവാട്ട് കാരണവര്‍ അറിയുന്നുത്. അതിന് ക്ഷേത്രമോ ശ്രീലകമോ വേണ്ടെന്നും, വനദുര്‍ഗ്ഗയാണെന്നും തറവാട്ടിലെ നിലവറയിലും ദേവീസാന്നി
ധ്യമുണ്ടെന്നും, ആ തിരുമേനിയാണ് പറയുന്നത്. തറവാട്ടിലെ  ഓരോ അംഗങ്ങളും ആയുരാരോഗ്യത്തോടെ സമ്പത്തോടെ പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. പൂജകൂടി ആയപ്പോള്‍ ഐശ്വര്യം പതിനായിരം മടങ്ങായി. നായര്‍ തറവാടാണെങ്കിലും ഇല്ലങ്ങളിലെ പോലെ മത്സ്യമാംസം കടത്തില്ല. തറവാട്ടിന് മറ്റൊരു കാവുണ്ട് നാഗകാവ് അതും ഈ ദേവീ ക്ഷേത്രത്തിനടുത്ത് വലിയൊരു ആഞ്ഞിലി ചോട്ടില്‍. നാഗഫണമാണ് പ്രതിഷ്ഠ.

നായന്‍മാരുടെ കുലദൈവമാണ് സര്‍പ്പങ്ങള്‍. ഇത്തവണ സര്‍പ്പംപാട്ട് നടത്താനാണ് നാട്ടുകാരുടേയും തറവാട്ടു കാരണവരുടേയും തീരുമാനം. മാളു അടുക്കളയിലേക്ക് വന്നു. നാലുമണി ചായക്ക് ഒരുക്കത്തിലാണ്
അമ്മയും ഏട്ത്തിയും  കമലമ്മയും ഇലയടക്കുള്ള ഒരുക്കാണ്. പുറത്ത് കുറച്ചുപേരുണ്ട്. തറവാട്ടിലെ
മുതിര്‍ന്നആള്‍ക്കാര്‍. അടുക്കളേലും അമ്മായിമാരെല്ലാം ഉണ്ട്. പാടത്തിന്റെ നാലുകരയിലും  തെക്കേപ്പാട്ടുകാര്‍ തന്നെയാണ്. അകന്നു പോയത് പുതു തലമുറയിലെ മക്കളും മരുമക്കളും.

ദൂരെ വല്യേമാമ മാത്രം ഡല്‍ഹീലാണ്. ഉദ്യോഗം അവിടാണ്. വരും തറവാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും. അച്ഛന്റെ മൂത്ത പെങ്ങളാണ് വല്യേമാമടെ അമ്മായി. പേര് തങ്കം. സാധാരണ നായര്‍ തറവാട് സ്ത്രീകള്‍
ക്കാണ് കൊടുക്കാറ്. ഇവിടെ ദേവിക്ക് വിളക്ക്  വെയ്ക്കുന്നത്  അന്യവീട്ടിലെആണുങ്ങള്‍ ചെയ്തൂടാ.
അച്ഛനൊറ്റ ആണ്‍തരി. നാലു പെങ്ങന്‍മാര്‍. എല്ലാവരും പാടത്തിന്റെ നാലു കരയില്‍ താമസം. തെക്കേപ്പാട്ടുകാര്‍  നാട്ടിലെ പ്രമാണിമാര്‍ തന്നെ.

കുളത്തീന്നു കണ്ട അമ്മായി നാളികേരം ചിരവുന്നു.ശാന്തമ്മായി അമ്മ അടുപ്പു കത്തിക്കും ഇപ്പോഴും
തീ കത്തിച്ച് അതിന്റെ നാളം ഉയരുമ്പോഴാണ് കുടുംബത്തിലെ ശ്രീ എന്നാണ് അമ്മ പറയാറ്. രാവിലെ  പശൂനെ കറന്നെടുത്ത് കാച്ചുന്ന പാല്‍ ഒരു സ്പൂണെടുത്ത് കത്തുന്നഅടുപ്പിലൊഴിക്കും. വിശേഷായി എന്തുണ്ടാക്കിയാലും ആദ്യം അഗ്നിക്ക് കൊടുക്കും അതും ഈ തറവാടിന്റെ ചിട്ടകളിലൊന്ന്.

അച്ഛന്റെ അമ്മ രാമായണം വായിക്കും എന്നും. അതിലൊരു വരിയുണ്ട് ലക്ഷ്മണന്‍ രാമനോട് ചോദിക്കും
ഈശ്വര സങ്കല്പം  നമ്മള്‍ എന്തിലാണ് നടത്തേണ്ടതെന്ന്. ഭഗവാന്‍ പറയുന്നു.

''നീ നിന്റെ ഭാവനക്കനുസരിച്ച് ഈശ്വരനെ കാണൂ. കാരണം അദ്ദേഹം എല്ലാറ്റിലുമുണ്ട്. സൂര്യ ചന്ദ്രന്‍മാരെഈശ്വരനായി കാണാം. കടലിനെ, മലയെ ,അഗ്നിയെ, ബിംബാരാധന, ഏതില്‍ വേണമെങ്കിലും നീ ഈശ്വരനെ സങ്കല്പിച്ചോ. സ്വന്തം ഹൃദയത്തിലും അന്തര്യാമിയായി അദ്ദേഹം കുടികൊള്ളുന്നു ''

അതോണ്ടാണ് അച്ഛമ്മ  അഗ്നിയെ ഭഗവാനായി സങ്കല്പിക്കുന്നത്.
''ഇവിടെ നമ്മള്‍ ഉണ്ണുന്ന അന്നം യജ്ഞം ചെയ്യുന്നതിന് തുല്യാണ് അഗ്നിയില്‍ അര്‍പ്പിച്ചാലെന്ന് '' അച്ഛമ്മപറയും.
അതാണ് അമ്മ എന്തുണ്ടാക്കിയാലും. അഗ്നിയില്‍ സമര്‍പ്പിക്കുന്നത്.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ