മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 6

അരിമാവ് പരത്തി അതില്‍ നെയ്യും, ശര്‍ക്കരയും, തേങ്ങയും, വരട്ടിയെടുത്ത് ഏലക്കാപൊടിയും ,ചുക്കും ,ജീരകവും, പൊടിച്ചിട്ട കൂട്ടും  ഇട്ട് ആവിയില്‍ വേവിക്കുന്ന ഇലയടയുടെ രുചി പറയേണ്ട. 

''കുട്ട്യേ നീ ഒന്നുറങ്ങ്യോ ഊണു കഴിഞ്ഞ് മനു എട്ത്തു.'' ശാന്തമ്മായിയാണ്

''വരൂ മോളില്‍ പോവാം. മുറീത്തന്നെ ഇരിപ്പാ. താഴെ എല്ലാരും വയസ്സിനു ത്തോരല്ലെ?എന്താ സംസാരിക്കാ അവരോടൊക്കെ? കരക്കാര് അമ്മാമമാര്. അതോണ്ടാ. '' മാളു ചിരിയോടെ അമ്മായിയോടു പറഞ്ഞു.മുകളിലേക്കു കോണി കയറുന്നതിനിടയില്‍.

അമ്മായിയുമായി മുറിയില്‍ ചെന്നു 

''നീ  അങ്ങോട്ടൊക്കെ ഒന്നിറങ്ങാര്‍ന്നു മുരളീം കുട്ട്യോളൂ എപ്പ്ളും പറേം നിങ്ങടെക്കെ കാര്യം ''
മനു വെറുതെ പുഞ്ചിരിച്ചു.

തറവാട്ടിലെ എല്ലാ മരുമക്കളിലും സുന്ദരന്‍ എന്റെ മനുക്കുട്ടനാ മാളു മനസ്സിലോര്‍ത്തു. ആ കവിളിലൊരു  ഉമ്മ കൊടുക്കാന്‍ പോലും തോന്നി. അമ്മായി ഉള്ളതോണ്ട് മോഹമടക്കി. തനിക്കീ അവസ്ഥ ഇല്ലായിരുന്നെങ്കില്‍
സ്വര്‍ഗ്ഗം തീര്‍ക്കേണ്ട ദിവസങ്ങളാണ് പാവം മനു. വേറാരെങ്കിലുമായിരുന്നേല്‍ കളഞ്ഞിട്ടു പോയേനെ. അറിയാതെ മാളൂന്റെ കണ്ണു കലങ്ങി. 

അമ്മായി താഴേക്ക്  വിളിച്ചു. അവള്‍ കൂടെ കോണിപ്പടിയിറങ്ങി. ഇടക്കൊ ന്നു തിരിഞ്ഞു നോക്കിയപ്പോള്‍ മനു കണ്ണിറുക്കുന്നു. ബോറടിയാണ്. കൂടെയിരിക്കാന്‍.

വീണ്ടും അടുക്കളേലെത്തീപ്പൊ തന്റെ എല്ലാ കസിന്‍ സിസ്റ്റേര്‍സും വന്നിരിക്കുന്നു. കളം പാട്ടിന്റെ ക്ഷണം കിട്ടീട്ട്. എല്ലാവരുമായി വിശേഷങ്ങള്‍ പങ്കുവെച്ചു.  എല്ലാവര്‍ക്കും ഇലയടയും ചായയും വിളമ്പി. സന്ധ്യക്ക് ദീപാരാധനക്ക് വരാമെന്നേറ്റ് എല്ലാവരും അവരവരുടെ, വീടുകളിലേക്കു  പോയി. 

മനുവുമൊത്താണ് ദീപാരാധനക്കു പോയത്. മറ്റാരും വന്നില്ല വീട്ടില്‍ നിന്ന്. തങ്ങളെ തനിച്ചു വിടാന്‍ തന്നെയായിരുന്നു. 

വയലിന്റെ കാറ്റേറ്റ് വരമ്പിലൂടെ നടന്നു മുന്നില്‍ നടന്ന മനു പിന്നിലേക്ക് കൈനീട്ടി തന്റെ കൈ പിടിച്ചിരുന്നു. അരയാല്‍ ചുവട്ടില്‍ കൈകൂപ്പി നിന്ന് ദേവിയോട് സങ്കടം പറഞ്ഞു. മനുവും പ്രാര്‍ത്ഥനയിലാണ്. അമ്മായിമാരുടെ മക്കളും ഭര്‍ത്താക്കന്‍മാരും. ചേര്‍ന്ന് അമ്പലത്തിലെ ചുറ്റുവിളക്ക് തെളിയിച്ചിരുന്നു. എല്ലാവരും  തൊഴുതു മടങ്ങിയത് ഒരുമിച്ചാണ്. പടിപ്പുരക്കല്‍ വെച്ച് എല്ലാവരും പിരിഞ്ഞു. നാളെ കാണാമെന്ന യാത്രാമൊഴിയോടെ. തിരുമേനി ഉത്തമവും, അധമ,വുമായ പൂജാ സാധനങ്ങളെല്ലാം എഴുതിയ  ചാര്‍ത്ത് അച്ഛനെ ഏല്‍പ്പിച്ചു. എന്നിട്ടു രാശിഫലം പറയാന്‍ തുടങ്ങി

''ബ്രഹ്മ രക്ഷസ്സ്. ആണ്‍ യക്ഷി തന്നെ യാണ്. ദ്രോഹിക്കും ആള്വോളെ.''തിരുമേനി പറഞ്ഞു.

''കാരണം  ദുര്‍മരണം സംഭവിച്ച ബ്രാഹ്മണന്റെ ആത്മാവ് ഗതിയില്ലാതെ അലയാണ്. അതും മന്ത്രതന്ത്രങ്ങളറിയുന്ന ദേവീ ഉപാസകന്‍.'' 

''ദേവിക്കു നേദിക്കുന്ന  നേദ്യങ്ങളെ അശുദ്ധമാക്കുന്നു. പായസത്തില്‍ ചെറുപ്രാണി വീഴും. ചത്ത ജീവികിടക്കുന്നത് അശുദ്ധിയാവും. ദേവി കഴിക്കില്ല. ദേവിക്കും തറവാട്ടിലുള്ളോരോട് മന്ദ്യം കടാക്ഷിക്കില്ല."' തിരുമേനി തുടര്‍ന്നു പറഞ്ഞു.

''സര്‍പ്പ കോപം വേറെ.? ഒരിക്കല്‍ മുടങ്ങിയ തുള്ളല്‍ നടത്തീട്ടില്ല. വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ മറഞ്ഞിരിക്കാണ്. കടാക്ഷമില്ല. എല്ലാം ഈ ബ്രാഹ്മണനാണ് (ബ്രഹ്മരക്ഷസ്സ്)ചെയ്യുന്നത്. '' തിരുമേനി നിമിത്തം നോക്കി പറഞ്ഞു.

''ഇളയിടത്ത് തിരുമേനീക്കാ ഒഴി കണ്ടേക്കണേ. കര്‍മ്മങ്ങള്‍ക്ക് വിരോധംണ്ടോ?'', അച്ഛനെ നോക്കി അദ്ദേഹം ചോദിച്ചു

''ഇല്ല്യാ  സന്തോഷേ ഉള്ളു.'' അച്ഛന്‍ പറഞ്ഞു.

''സര്‍പ്പം തുള്ളല്‍ സാധാരണ വരണ പുള്ള്വോനെ ഏല്‍പ്പിക്കാം ഒമ്പതീസം ''

''എല്ലാം തിരുമേനി പറേം പോലെ'', അച്ഛന്‍ സമ്മതം പറഞ്ഞു.

പ്രശ്നം വെച്ചു കഴിഞ്ഞ് തിരുമേനി പോയി. എല്ലാവരും കൂടിയാലോചിച്ചു.

''മറ്റന്നാള്‍ ബ്രഹ്മ രക്ഷസ്സിനെ കുടീരുത്താം'' തീരുമാനമായി. എല്ലാവരും പിരിഞ്ഞു. മാളു സ്വന്തം മുറിയിലേക്കു പോയി.

തുടരും...

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ