മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 4

തറവാട്ടില്‍ കാര്യം ചര്‍ച്ച ചെയ്തു. ജോത്സ്യരെ വരുത്തി നോക്കിയപ്പോള്‍.. 

ബ്രഹ്മരക്ഷസിന്റെ കോപം. സര്‍പ്പ ശാപവും. ദേവിക്ക് ഒന്നും ചെയ്യാനാവില്ല. കളം പൂജ വേണം. പണ്ട് മുടങ്ങിയ നാഗപ്പാട്ട് നടത്തണം. ബ്രഹ്മരക്ഷസ്സിനെ ദേവീടെ അടുത്തായി കുടിയിരുത്തണം. ബ്രാഹ്മണന്റെ അപമൃത്യു തറവാട്ടിലെല്ലാരേയും ബാധിക്കും സന്തതിയുണ്ടാവില്ല..സുകൃതക്ഷയമാണ് ഫലം. അങ്ങിനെ എല്ലാവരും വരാന്‍ അച്ഛനറിയിച്ചതിനെ തുടര്‍ന്നാണ് മനുവും മാളുവും വന്നത്.

എല്ലാവരും വന്നിട്ടേ പൂജ തുടങ്ങു ഒന്‍പതു ദിവസത്തെ പൂജയാണ്. കരക്കാരും തറവാട്ടുകാരും ചേര്‍ന്ന് നടത്തുന്നത്. മനു നാളെ മടങ്ങും പൂജ തുടങ്ങിയാല്‍  അവസാനിക്കുന്ന ദിവസം വരും. അതുവരെ മാളു തറവാട്ടില്‍ നില്ക്കും.


പുറത്തെ ഇടനാഴിയില്‍ ആരുടെയോ കാലൊച്ച. ഏട്ത്തിയാണ്.''ഊണ് വിളമ്പിയെന്ന്'' പറയാനെത്തീതാണ്.

കതക് തുറന്ന് ഏട്ത്തിയോടൊപ്പം തളത്തിലേക്ക് നടന്നു. മനു ഒപ്പമെത്തി .എല്ലാവരും കാത്തിരിപ്പാണ് മനൂനെ. അമ്മയും എട്ത്തിയും മാളുവും കൂടി ഊണു വിളമ്പി ആണുങ്ങള്‍ക്ക്. മാമ്പഴ പുളിശ്ശേരിയും കടുമാങ്ങയും മനൂന് വളരെ ഇഷ്ടം. ആരും  ഊണുകഴിക്കുമ്പോള്‍ സംസാരിക്കില്ല. തറവാട്ടിലെ നിയമങ്ങളില്‍ ഒന്നാണ്. പണ്ടു കാലം മുതലെ ആ തറവാട്ടില്‍ ഒരുപാട് ചിട്ടവട്ടങ്ങളുണ്ട്. 

കുടുംബഭര ദേവി നിലവറയിലുണ്ട്. അതിനാല്‍ത്തന്നെ വല്ലാതെ ബഹളം പാടില്ല. അപ്പോഴത്തെ കാരണവര്‍ ആരോ അവരാണ് ദേവിക്ക് വിളക്കു തെളിക്കല്‍. ഊണു കഴിക്കുമ്പോള്‍ മറ്റു കാര്യങ്ങള്‍ സംസാരിക്കില്ല. ആ തറവാട്ടില്‍ നിന്നു പിരിഞ്ഞ താവഴിയിലെ ഒരു കുടുംബം തറവാട്ടിന് ചുറ്റുവട്ടത്ത് താമസിക്കണം. കൊല്ലത്തിലൊരിക്കല്‍ ദേവി ക്ക് താലപ്പൊലി. വൃശ്ചികത്തിലെ കാര്‍ത്തികക്കാണ് താലപ്പൊലി. നിലവറയില്‍ വെച്ചാരാധന പതിവില്ല. വിളക്കു തെളിക്കും സന്ധ്യക്കും രാവിലെയും. 

കാവില്‍ പൂജ ഒരു തിരുമേനിയാണ്. നാട്ടില്‍ എല്ലാവരും തൊഴാനെത്തും. ദേവിയെ വഴിപാട് കഴിക്കും. വനദുര്‍ഗ്ഗയാണ് പ്രതിഷ്ഠ.

തറവാട്ടുകാരുടെ കണ്ണെത്താ നെല്‍ വയലിനു നടുവില്‍ ഒരു അരയാല്‍. പടര്‍ന്നു പന്തലിച്ചു കുടയായി നില്പാണ്. അതിനുതാഴെ രൂപമൊന്നും ഇല്ലാത്ത ഒരു കരിങ്കല്‍. അത് ദേവിയാണെന്ന് സങ്കല്പം. പണ്ടെന്നൊ സ്വയംഭൂവായ ഈ
ശിലയില്‍ ദേവീ ചൈതന്യമുണ്ടെന്ന് ഒരില്ലത്തെ തിരുമേനിവഴി തറവാട്ട് കാരണവര്‍ അറിയുന്നുത്.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ