മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 4

തറവാട്ടില്‍ കാര്യം ചര്‍ച്ച ചെയ്തു. ജോത്സ്യരെ വരുത്തി നോക്കിയപ്പോള്‍.. 

ബ്രഹ്മരക്ഷസിന്റെ കോപം. സര്‍പ്പ ശാപവും. ദേവിക്ക് ഒന്നും ചെയ്യാനാവില്ല. കളം പൂജ വേണം. പണ്ട് മുടങ്ങിയ നാഗപ്പാട്ട് നടത്തണം. ബ്രഹ്മരക്ഷസ്സിനെ ദേവീടെ അടുത്തായി കുടിയിരുത്തണം. ബ്രാഹ്മണന്റെ അപമൃത്യു തറവാട്ടിലെല്ലാരേയും ബാധിക്കും സന്തതിയുണ്ടാവില്ല..സുകൃതക്ഷയമാണ് ഫലം. അങ്ങിനെ എല്ലാവരും വരാന്‍ അച്ഛനറിയിച്ചതിനെ തുടര്‍ന്നാണ് മനുവും മാളുവും വന്നത്.

എല്ലാവരും വന്നിട്ടേ പൂജ തുടങ്ങു ഒന്‍പതു ദിവസത്തെ പൂജയാണ്. കരക്കാരും തറവാട്ടുകാരും ചേര്‍ന്ന് നടത്തുന്നത്. മനു നാളെ മടങ്ങും പൂജ തുടങ്ങിയാല്‍  അവസാനിക്കുന്ന ദിവസം വരും. അതുവരെ മാളു തറവാട്ടില്‍ നില്ക്കും.


പുറത്തെ ഇടനാഴിയില്‍ ആരുടെയോ കാലൊച്ച. ഏട്ത്തിയാണ്.''ഊണ് വിളമ്പിയെന്ന്'' പറയാനെത്തീതാണ്.

കതക് തുറന്ന് ഏട്ത്തിയോടൊപ്പം തളത്തിലേക്ക് നടന്നു. മനു ഒപ്പമെത്തി .എല്ലാവരും കാത്തിരിപ്പാണ് മനൂനെ. അമ്മയും എട്ത്തിയും മാളുവും കൂടി ഊണു വിളമ്പി ആണുങ്ങള്‍ക്ക്. മാമ്പഴ പുളിശ്ശേരിയും കടുമാങ്ങയും മനൂന് വളരെ ഇഷ്ടം. ആരും  ഊണുകഴിക്കുമ്പോള്‍ സംസാരിക്കില്ല. തറവാട്ടിലെ നിയമങ്ങളില്‍ ഒന്നാണ്. പണ്ടു കാലം മുതലെ ആ തറവാട്ടില്‍ ഒരുപാട് ചിട്ടവട്ടങ്ങളുണ്ട്. 

കുടുംബഭര ദേവി നിലവറയിലുണ്ട്. അതിനാല്‍ത്തന്നെ വല്ലാതെ ബഹളം പാടില്ല. അപ്പോഴത്തെ കാരണവര്‍ ആരോ അവരാണ് ദേവിക്ക് വിളക്കു തെളിക്കല്‍. ഊണു കഴിക്കുമ്പോള്‍ മറ്റു കാര്യങ്ങള്‍ സംസാരിക്കില്ല. ആ തറവാട്ടില്‍ നിന്നു പിരിഞ്ഞ താവഴിയിലെ ഒരു കുടുംബം തറവാട്ടിന് ചുറ്റുവട്ടത്ത് താമസിക്കണം. കൊല്ലത്തിലൊരിക്കല്‍ ദേവി ക്ക് താലപ്പൊലി. വൃശ്ചികത്തിലെ കാര്‍ത്തികക്കാണ് താലപ്പൊലി. നിലവറയില്‍ വെച്ചാരാധന പതിവില്ല. വിളക്കു തെളിക്കും സന്ധ്യക്കും രാവിലെയും. 

കാവില്‍ പൂജ ഒരു തിരുമേനിയാണ്. നാട്ടില്‍ എല്ലാവരും തൊഴാനെത്തും. ദേവിയെ വഴിപാട് കഴിക്കും. വനദുര്‍ഗ്ഗയാണ് പ്രതിഷ്ഠ.

തറവാട്ടുകാരുടെ കണ്ണെത്താ നെല്‍ വയലിനു നടുവില്‍ ഒരു അരയാല്‍. പടര്‍ന്നു പന്തലിച്ചു കുടയായി നില്പാണ്. അതിനുതാഴെ രൂപമൊന്നും ഇല്ലാത്ത ഒരു കരിങ്കല്‍. അത് ദേവിയാണെന്ന് സങ്കല്പം. പണ്ടെന്നൊ സ്വയംഭൂവായ ഈ
ശിലയില്‍ ദേവീ ചൈതന്യമുണ്ടെന്ന് ഒരില്ലത്തെ തിരുമേനിവഴി തറവാട്ട് കാരണവര്‍ അറിയുന്നുത്.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ