ഭാഗം 8
നാലാം നാളത്തെ തുള്ളലിനു പോവാനൊരുങ്ങാന്‍ ധൃതിയില്‍ മേല്‍ കഴുകാണ് കുളത്തില്‍. നേരം സന്ധ്യ അമ്മ പറഞ്ഞതാണ് ഇരുട്ടാവും ഇനി കുളിമുറീല്‍ മേല്‍കഴുക്യാമതീന്ന്. അടുക്കളേലെ അമ്മേടെ സഹായി കമലമ്മ കൂടെവരാമെന്നുപറഞ്ഞതാ. പുള്ളുവന്‍ മാര്‍ക്കും മറ്റുള്ളോര്‍ക്കും സദ്യയുണ്ട്. ഓരോദിവസംഓരോരുത്തരുടെ വക.പക്ഷെ ഒരുക്കുന്നതും വിളമ്പുന്നതും തറവാട്ടില്‍. പാലക്കാട്ടെ പട്ടമ്മാരാണ് ദെഹണ്ണം. അവര് ഓരോന്ന് ചോദിച്ചോണ്ടിരിക്കും കമലമ്മക്കു കൈ ഒഴിവേ ഇല്ല. അതാ ഒറ്റക്കു വന്നത് കുളത്തിലേക്ക്.
പെട്ടെന്നാണത് സംഭവിച്ചത് പടവിറങ്ങി തിരുമേനിക്കുട്ടി. മേല്‍ കഴുകി കഴിഞ്ഞ് പടവു കയറിത്തുടങ്ങിയ തന്നെ വിചാരിക്കാത്ത നിമിഷം കെട്ടിയൊരു പിടുത്തം. താനാകെ വിറച്ചുപോയി. തിരുമേനിയെ തള്ളി മാറ്റി കരഞ്ഞോണ്ടോടി.. "അമ്മേ..."
വടക്കു വശത്തെ പാചകക്കാരും പരികര്‍മ്മികളും ഓടി വന്നു. "എന്താ കുട്ടീ". അച്ഛനും എട്ടനും എല്ലാരും എത്തി..
കുളപ്പടവില്‍..തനിക്ക്പറയാനാവുന്നില്ല. അവരെല്ലാം കുളക്കരയിലേക്കോടി
"അവിടൊന്നൂല്ല്യ കുട്ടി നിഴലെന്തേലും കണ്ടതാവും,. ആളുകള്‍ പരസ്പരം പറഞ്ഞു പിരിഞ്ഞു. താനപ്പോഴും പരിഭ്രമത്തിലായിരുന്നു. അമ്മ അടുത്തന്നെ ഉണ്ട്. "അപ്പളേ പറഞ്ഞതാ ഈ നേരത്ത് കുളത്തില്‍ ചെല്ലണ്ടാന്ന്."
താനെന്തോ കണ്ടു ഭയന്നതുതന്നെയെന്ന് അമ്മയും കരുതുന്നു. അങ്ങിനെ കരുതിക്കോട്ടെ ശ്ശേ എങ്ങിനെ പറയും. ആ വിടുവായന്‍ കെട്ടിപ്പിടിച്ചൂന്ന്. ആദ്യമായൊരു ആണിന്റെ ആലിംഗനം. സ്വര്‍ണ്ണനിറവും നീലകണ്ണുമുള്ള സുന്ദര
നായ തിരുമേനിക്കുട്ടീടെ. എന്തോ കൗമാരത്തിന്റെ. ആ നിമിഷത്തില്‍ അതൊരു സുഖമുള്ള ഓര്‍മ്മ തന്നെയായിരുന്നു മാളൂന്. ആ രഹസ്യം തന്റെ സ്വന്തം രഹസ്യമായിത്തന്നെ ഇരിക്കട്ടെ.
അന്നവള്‍ കളം തൊഴാന്‍ പോയില്ല. തിരുമേനികുട്ട്യേ നേരിടാന്‍ വയ്യ. സുഖകരമായ ഒരോര്‍മ്മയില്‍ തന്റെ
മുറിയില്‍ കഴിച്ചു കൂട്ടി. ദൂരെ സര്‍പ്പകാവില്‍ നിന്ന് കുടം തുടിയും നന്തുണിയും ഇടകലര്‍ന്ന താളം. നാഗപ്പാട്ടിന്റേയും. ജനലിലൂടെ ഏതേതോ പൂക്കളുടെ മണവുമായി കാറ്റ് വന്നു തഴുകി.
തിരുമേനികുട്ടി പേടിച്ചിട്ടുണ്ടാവും തന്റെ നിലവിളിയില്‍. അതോ സ്ഥലം വിട്ടിരിക്കുമോ?? കിടന്ന് ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ അവള്‍ മയങ്ങി. താഴെ വല്ലാത്ത ബഹളം കേട്ടാണവള്‍ ഉണരുന്നത്. നന്നേ പുലര്‍ന്നീരിക്കുന്നു
അവള്‍ വേഗം താഴേക്കിറങ്ങി.
അമ്മയും അമ്മായിമാരും കമലേമ്മയും. മ്ലാനവദനരായി. തന്നെ കണ്ടതും കമലേമ്മ പറഞ്ഞു.
"തിരുമേനികുട്ട്യെ വിഷം തീണ്ടീരിക്കുണു. ഇന്നലെ രത്രി. പാടത്തൂന്ന്. എത്രപേര് ആ വഴി കളം തൊഴാനെത്തീതാ..അതിന്റെ വിധി.വെളുത്ത ദേഹം നീലയായിരിക്കുണൂത്രെ.."
ബാക്കികേള്‍ക്കാന്‍ നിന്നില്ല. ഓടി മുറിയിലെത്തി കതകടച്ചു. കരഞ്ഞു ഏറെ നേരം. വെളുത്തമ്മാരെ. ഞാനുംകുറ്റക്കാരിയാണ്. എന്നേം ശിക്ഷിക്ക്. തിരുമേനികുട്ടിയേ മോഹിപ്പിച്ചത് ഞാനാണ്. എന്നേം കൊത്ത്. കൊത്ത്.
ആ വലിയ നഷ്ടം താനറിഞ്ഞത് തിരുമേനിക്കുട്ടി മരിച്ചപ്പോഴാണ്. തിരുമേനിക്കുട്ടി. തന്റെ ആരൊക്കെയോ ആയിരുന്നെന്ന്.പിന്നീട് ഭഗോതിയെ തൊഴാന്‍ പോയില്ല മാസങ്ങളോളം. വയ്യ അവിടുത്തെ ശൂന്യത സഹിക്കാന്‍.
തന്നെ നിര്‍നിമേഷം നോക്കി നില്ക്കുന്ന തിരുമേനികുട്ടിയില്ലാത്തിടത്ത് ചെല്ലാന്‍. ആ അവസ്ഥ എന്താണെന്ന്
അവള്‍ക്കറിയില്ല.
നെഞ്ചില്‍ വിങ്ങിപൊട്ടിയൊരു സങ്കടം വര്‍ഷങ്ങള്‍ രണ്ടോ മൂന്നോ വേണ്ടി വന്നു സാധാരണ നിലയിലാവാന്‍, മനസ്സ്.
തുടരും...