ഭാഗം 5
"വരദ അവളെന്റെ ജീവാനാണ്, എനിക്ക് നിന്നിൽ നിന്ന് ഒരു പരിപൂർണമായ മോചനം വേണം,അടുത്ത ജന്മമെങ്കിലും നിന്നെ എനിക്ക് വേണമെന്ന് പോലും ഞാൻ പറയാൻ പോലും ആശക്തനാണ്.അവിടെയും വരദയാണെന്റെ പ്രാണൻ, അത് കൊണ്ട് നമുക്കായി ഒരു ദിവസം ഇന്ന്, നമുക്കൊരു യാത്ര പോവാം."അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ശ്രീജയോട് പറഞ്ഞു.
"എന്നാൽ കൊച്ചിയിൽ പോവാം."വരദയും ഉത്സാഹത്തിലായിരുന്നു.
കൊച്ചിയിലെ കാറ്റിനോട് അവർ കിന്നാരം പറഞ്ഞു. അവർ ഒരു ദിവസത്തേക്ക് ഒന്നായ കഥ,
, നഗ്ന പാദയായി, മണ്തരികളെ നോവിക്കാതെ അവർ കൈകൾ കോർത്തു പിടിച്ചു കൊണ്ട്, വിധിയുടെ കളിപ്പാട്ടത്തെ തച്ചുടച്ചു കൊണ്ട് അവർ ജൈത്രയാത്ര നടത്തി.വെന്തു കൊണ്ടിരിക്കുന്ന നെഞ്ചിലെ നേരിപോ ടിലേക്ക് അവർ,അശ്രുക്കളുടെ ഒഴുക്കുകൾ, തുറന്നു വിട്ടു.ഒരൊറ്റ ആലിംഗനത്തിൻന്റെ, ചൂട് കൊണ്ട്,പ്രപഞ്ചം ഒന്ന് കണ്ണ് ചിമ്മി. ഒരു ദിവസം,ജീവിതാവസാനം വരെയുള്ള ഓർമ്മയുടെ വാതയാനം, തുറക്കുകയും, ഹൃദയലിപികളിൽ കോറി ഇടുകയും ചെയ്തു, പ്രണയിച്ചു, പ്രണയിച്ചു, നേർത്ത കിതപ്പുകളെ, അണച്ചു പിടിച്ചു കൊണ്ട്, അവർ, പറഞ്ഞു. ഗുഡ് ബൈ.
തിരിച്ചു പോരുമ്പോൾ ശ്രീജയും, വിനയനും രണ്ട് അപരിചിതർ ആയിരുന്നു.
"ഞാൻ കോളേജിന്റെ അടുത്തു വീട് നോക്കി അങ്ങോട്ട് മാറാം."
ഗുഡ്,ഞാനും അത് പറയാനിരിക്കുകയായിരുന്നു.വിനയൻ ആശ്വാസത്തോടെ പറഞ്ഞു.
നമുക്ക് ശ്രീ വത്സന്റെ ഹോസ്പിറ്റലിൽ ഒന്ന് കയറാം. ഈയിടെയായി വരദക്ക് തീരെ വയ്യാട്ടോ. അയാൾ എന്താ പറയുന്നു എന്ന് നോക്കാലോ. ശ്രീജ വിനയനോട് പറഞ്ഞു.
ഓക്കേ ഞാനും അത് ആലോചിച്ചിരുന്നതാണ്. പോവാം.
ഹോസ്‌പിറ്റലിൽ എത്തിയപ്പോ ശ്രീവത്സൻ ഡ്യൂട്ടിയിൽ ആയിരുന്നു. കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വന്നു.
വിനയനും, ശ്രീജയും, ഇരിക്കുന്ന വിസിറ്റിംഗ് റൂമിലേക്ക്, ശ്രീവത്സൻ തളർച്ച തോന്നുന്ന മുഖഭാവത്തോടെ കടന്നു വന്നു. സാനിടൈസർ ഉപയോഗിച്ച് കയ്യും മുഖവും, കഴുകി തുടച്ചു കൊണ്ട് ആയാൾ, യാതൊരു തിരക്കുമില്ലാതെ അവരുടെ അടുത്തെത്തി.എ സി ഒന്നും കൂടെ കൂട്ടി വെച്ചു കൊണ്ട് അയാൾ ഇരുന്നു. എന്നിട്ട് പറഞ്ഞു.
"വിനയാ, എനിക്ക് നിന്നോട് എങ്ങനെ പറയണമെന്ന് അറിയൂല,
കുറെ മുമ്പ് അവളുടെ ബ്രെസ്റ്റിൽ മുഴ കണ്ടു എന്റെ അടുത്ത് പറഞ്ഞയച്ചത് ഓർമയുണ്ടോ, അത് ബയോപ്സി ചെയ്തപ്പോളാണ് ക്യാൻസർ ആണെന്ന് അറിഞ്ഞത്. അപ്പോഴേക്കും ക്യാൻസറിന്റെ അവസാനഘട്ടവും, കടന്നു പോയിരുന്നു.
വിനയനും, ശ്രീജയും ഞെട്ടിപോയി, പിന്നെ അലമുറയിട്ടുകൊണ്ട്അവന്റെ ഷേർട്ടിൽ പിടിച്ചു അങ്ങോട്ടും, ഇങ്ങോട്ടും, ഉലച്ചു.
നീ അവളെ കൊലക്ക് കൊടുത്തു അല്ലെ, ചികിൽസിക്കാതെ, അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
വിനയാ.... നീ ശാന്തമായി ഇരുന്നു കേൾക്കണം, അവളെ നന്നായി തന്നെ ട്രീറ്റ്മെന്റ് ചെയ്തു. ഓപ്പറേഷൻ ആയിരുന്നു ആകെ പോംവഴി, അപ്പോഴേക്കും നട്ടെല്ലിലേക്ക് പടർന്നിരുന്നു. ഇനി ഒന്നും ചെയ്യാൻ കഴിയൂല. അറിഞ്ഞപ്പോ തന്നെ വളരെ വൈകിയിരുന്നു.
"എന്നോട് എന്തെ പറഞ്ഞില്ല. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എവിടെലും കൊണ്ടുപോയി ഞാൻ ചികിൽസിക്കുമായിരുന്നല്ലോ,"വിനയൻ കരച്ചിൽ തന്നെ
"നീ അറിയത്, നിനക്കത് താങ്ങൂല എന്ന് പറഞ്ഞു വരദ ആകെ ബഹളമായിരുന്നു."
"എന്റെ ദൈവമേ ഞാനിങ്ങനെ ഇത് സഹിക്കും. എന്തിനീ പരീക്ഷണം. അയാൾ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.'
വിനയാ ഇനി വേണ്ടത് അവളെ മനസമാധാനത്തോടെ മരിക്കാൻ അനുവദിക്കുക എന്നാണ്, നീ വേണം അവളെ പരിചരിക്കാൻ.
തിരിച്ചു വീട്ടിലേക്ക് എങ്ങിനെ എത്തുമെന്ന് വിനയന് അറിയില്ലായിരുന്നു.ശ്രീജയോട് ഓരോന്നു പറഞ്ഞു കരഞ്ഞു അവൾക്ക് എങ്ങിനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.
'ശ്രീവത്സൻ വരദയോട്, വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.'
വീട്ടിൽ എത്തിയപ്പോ വരദകിടക്കുകയായിരുന്നു. വിനയനെ കണ്ടപ്പോ നിറഞ്ഞ ചിരി ചിരിച്ചു. പെട്ടെന്ന് വിനയൻ പൊട്ടി കരഞ്ഞു. കൂടെ വരദയും ഇത് വരെ അടക്കി പിടിച്ചു ഒറ്റക്ക് അനുഭവിച്ച സങ്കടങ്ങൾ ഒക്കെയും ഒഴുകി ഇറങ്ങി,
വിനയൻ കോളേജിൽ നിന്ന് ഒരു ലോങ്ങ് ലീവ് എടുത്തു.
ശ്രീജയുടെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. അവൾ ആകെ പെട്ടു പോയി. വരദക്ക് സുഖമില്ലാത്ത സ്ഥിതിക്ക് എങ്ങനെ വീട് മാറും, ഒരു സഹായമായി നിൽക്കേണ്ടതല്ലേ, അവൾ ആകെ ആശയകുഴപ്പത്തിൽ ആയി.
വരദ ഹോസ്പിറ്റലിലും, വീട്മായിട്ട് അങ്ങിനെ കഴിഞ്ഞു.
ഒരു ദിവസം വിനയനോട് വരദ ശ്രീജയെയും, കുട്ടികളെയും, വിളിക്കാൻ പറഞ്ഞു. അത് പോലെ വിഷ്ണുവിനെയും, വിതുവിനെയുംനീതുവിനെയും, വിളിച്ചു.
അവൾ കിടക്കുകയായിരുന്നു. അവളെ ഒന്ന് താങ്ങി ഇരുത്താൻ പറഞ്ഞു. ശ്രീജ അവളെ താങ്ങി, ശ്രീജയുടെ ദേഹത്തേക്ക് ചാരി ഇരുത്തി.
വല്ലാത്തൊരു സങ്കടപ്പെടുത്തുന്ന നിമിഷങ്ങൾ ആയിരുന്നു അത്. ഇപ്പോൾ വിഷ്ണു അടക്കം കുട്ടികൾക്ക് ഏത് സമയവും, അമ്മയെ കുറിച്ചോർത്തിട്ട് കരച്ചിൽ ആണ് പണി,
വിനയേട്ടാ....വരദ ആയാസ പ്പെട്ട് വിനയനെ വിളിച്ചു.
"എനിക്ക് വേദന സഹിക്കുന്നില്ല, അവനെ വിളിച്ചിട്ട് ഉറങ്ങാനുള്ള മരുന്ന് എന്തേലും തരാൻ പറയ്".
പറയാം, അമ്മേ വിഷ്ണു പറഞ്ഞു.
ഞാൻ ഏതായാലുമങ്ങ് പോവും. അവസാനമായി എനിക്കൊരാഗ്രഹം ബാക്കി ഉണ്ട്. എല്ലാരും കേൾക്കണം. അവൾ വേദന കടിച്ചമർത്തികൊണ്ട് പറഞ്ഞു.
എല്ലാവരും അവളുടെ അടുത്തേക്ക് വന്നു.
മോനെ, വിഷ്ണു, നീതു, വിതു, വരദ എല്ലാവരെയും വിളിച്ചു, എന്നിട്ട്
ശ്രീജയുടെ അടുത്തേക്ക് ഒന്നും കൂടെ ചാഞ്ഞു. എന്നിട്ട് ശ്രീജയുടെ കൈ കയ്യിലെടുത്തു.
"ഈ ഇരിക്കുന്നത് ആരാണെന്ന് നിങ്ങൾക്കറിയുമോ.അച്ഛന് ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഒരു കൂട്ടുകാരിയെ കുറിച്ച് അമ്മ പറയാറില്ലേ. ആ കൂട്ടുകാരിയാണിത്. എല്ലാവരും അത്ഭുതത്തോടെ അവൾ പറയുന്നത് ശ്രദ്ധിച്ചു.
"വിനയേട്ടാ വരദ ആർദ്രതയോടെ വിളിച്ചു. എന്നിട്ട് വിനയന്റെ കൈ എടുത്തു ശ്രീജക്ക് കൊടുത്തു, എന്നിട്ട് പറഞ്ഞു. വിനയനെ നിന്നെ ഏൽപ്പിക്കുകയാണ്,ശ്രീജയുടെ കഴുത്തിൽ വിനയേട്ടൻ താലി കെട്ടണം. സങ്കടപ്പെടുത്തരുത്ട്ടൊ ശ്രീജെ, അടുത്ത ജന്മത്തിൽ എനിക്ക് തിരിച്ചു തരണം. ആവണീ, വീണേ നിങ്ങളെ അച്ഛൻ ആണിത്, നോക്കിക്കോണം." അവിടെ ഒരു കൂട്ട കരച്ചിൽ ഉണർന്നു.
ശ്രീജ പതുക്കെ വരദയെ കിടത്തി.എന്നിട്ട് പുതപ്പിച്ചു. ആ നെറ്റിയിൽ ഒരു മുത്തം കൊടുക്കുമ്പോൾ, കണ്ണീരു വന്നു മൂടിയതിനാൽ, അവൾക്ക് എല്ലാം അവ്യക്തമായിരുന്നു.വിനയൻ ആശക്തനായി കണ്ണടച്ച് കണ്ണും നെറ്റിയും തടവി കൊണ്ട് വരദയുടെ അടുത്ത് കട്ടിലിൽ ഇരുന്നു. അപ്പോഴും അവിടന്നും, ഇവിടുന്നുമായി, കരച്ചിലിന്റെ തേങ്ങലുകലുകൾ മാത്രം ബാക്കിയായി മുറിയിൽ തങ്ങി നിന്നു.
അവസാനിച്ചു.