mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

ഭാഗം 2

വിനയനെ കണ്ട മാത്രയിൽ ശ്രീജയും ഞെട്ടി പോയി. ഞെട്ടൽ മറച്ചു പിടിച്ചു കൊണ്ട് ശ്രീജ പെട്ടെന്ന് സമചിത്തം വീണ്ടെടുത്തു.

"വരൂ".... ശ്രീജ അവരെ അകത്തേക്ക് ക്ഷണിച്ചു.

"ഇരിക്കൂ".... സ്വീകരണമുറിയിലെ പതുപതുത്ത, സോഫാസെറ്റിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.

വിനയൻ അന്തംവിട്ട് നിൽക്കുകയായിരുന്നു.

ശ്രീജ ചായ എടുക്കാനെന്ന വണ്ണം അകത്തേക്ക് വലിയാൻ നോക്കി.

"ചായ എടുക്കാനാണെങ്കിൽ വേണ്ടാ, ഞങ്ങൾ ഇപ്പൊ കുടിച്ചു ഇറങ്ങിയിട്ടേ ഉള്ളൂ."

അര ഗ്ലാസ്‌ മാത്രം, വിനയന്റെ നേരെ നോക്കി, ആദ്യമായി വന്നതല്ലേ.

"ശ്രീജ ഇപ്പൊ ഇരിക്ക്," വരദ പറഞ്ഞു.

ഇതാണ് എന്റെ ആൾ, പേര് വിനയൻ, എഞ്ചിനീയർ കോളേജിൽ പ്രൊഫസർ 

ആണ്.

"എവിടെ ആണ് "

"കൊല്ലം."

അപ്പോഴതാ, രണ്ട് പെൺകുട്ടികൾ ചായയും, പലഹാരവുമായി വരുന്നു. അവരെ കണ്ടു വിനയന്റെ കണ്ണുകൾ വിടർന്നു.

കുട്ടികാലത്തെ ശ്രീജ തന്നെയായിരുന്നു അവര്.

"കുട്ടികൾ എവിടെയാണ് പഠിക്കുന്നത്."വിനയൻ ചോദിച്ചു.

ഇപ്പോ ഇങ്ങോട്ട് മാറ്റി. സിബി എസ് ൽ നിന്ന് മലയാള മീഡിയത്തിലേക്ക് മാറ്റിയാലോ, രണ്ടാളും പെട്ടിരിക്കയാണ്. എന്താ പേര്, വിനയൻ ചോദിച്ചു, ഞാൻ ആവണി, ഇവൾ വീണ, ആവണി പറഞ്ഞു.

ചായ കുടിച്ചു കഴിഞ്ഞ് വിനയൻ പതുക്കെ എണീറ്റു.

സ്വീകരണ മുറിയിൽ ഇരുന്നാൽ അപ്പുറത്തെ മുറിയിൽ കണ്ണാടിചില്ലുനുള്ളിൽ മനോഹരമായി ഒതുക്കി വെച്ചിരിക്കുന്ന ബുക്ക്സെൽഫ് കാണാം. അതിന്റെ അടുത്തേക്ക് നീങ്ങി.

"ഈ കളക്ഷൻ ഒക്കെ ആരുടെതാണ്. വിനയൻ ചോദിച്ചു."

ആവണി അപ്പോൾ അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു.

അമ്മേടെ, അമ്മക്ക് ആകെയുള്ള കൂട്ട് ഈ ബുക്കുകളാ,

വിനയൻ പുസ്തകങ്ങൾ ഓരോന്നു പരതി. അവസാനം ബെന്യാമിൻന്റെ 'മഞ്ഞ വെയിൽ മരണങ്ങൾ'കയ്യിൽ കിട്ടി. അത് എടുത്തു കൊണ്ട് സ്വീകരണ മുറിയിൽ എത്തി. എന്നിട്ട് പറഞ്ഞു.

"ഞാനിത് വായിച്ചിട്ട് തരാം വായിച്ചതാണ് എന്നാലും മടുക്കൂല."

"നല്ലതാണ്"... ശ്രീജ പറഞ്ഞു.

എന്നാ നിങ്ങൾ ഡാംസാരിച്ചിരിക്ക് ഞാൻ പോവാണ്.

പിന്നെ ശ്രീജക്ക് വേണമെങ്കിൽ എന്റെ കയ്യിലുമുണ്ട്, കുറെ ബുക്സ്, എടുത്ത് വായിക്കാം.

പറഞ്ഞത്തിനു ശേഷമാണ് തന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന എന്തോ ഒന്ന് പുറത്ത് ചാടിയല്ലോ എന്ന് വിനയൻ ഓർത്തത്.

വരദയും അമ്പരപ്പോടെ വിനയനെ നോക്കി. പരിചയ ആൾക്കാരെ പോലും പേരെടുത്തു സംസാരിക്കാത്ത ആളാണ്. അവൾ മനസ്സിൽ ചിന്തിച്ചു.

വിനയൻ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി, അയാളുടെ ഗേറ്റ് തള്ളി തുറന്നു, പ്രധാന വാതിൽ കടന്ന് അവിടെ കണ്ട ചാരു കസേരയിൽ കണ്ണടച്ച് കിടന്നു. അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അയാളുടെ മനസ്സ് ഒന്ന് പതറി. അയാൾ ഒരു കാലത്ത് ഒരുപാട് സ്നേഹിക്കുകയും, തന്റെ ഇഷ്‌ടം അവസാന നിമിഷമെങ്കിലും അറിയിക്കാനായി, പ്രേമ വചനങ്ങൾ എഴുതി കൂട്ടി അവസാനം അത് കൊടുക്കാനോ ഒരു നോക്കൂ കാണുവാനോ കഴിയാതെ, ഏഴു വർഷത്തോളം അവളെ തിരഞ്ഞു നടന്നു.വേണ്ടാ.... ഒന്നും ഓർക്കേണ്ട, അയാൾക്ക് വല്ലാത്തൊരു കുറ്റ ബോധം തോന്നി. ഇനി ഒരിക്കലും ശ്രീജയെ കാണില്ലാ, മിണ്ടൂല എന്ന് ശപഥം ചെയ്തു. കാരണം, അയാൾക്ക് അയാളുടെ ഭാര്യയും, മക്കളും, അത്രഏറെ പ്രിയപ്പെട്ടവർ ആയിരുന്നു.

ഇതേ സമയം വരദ അങ്ങോട്ട് വന്നു എന്നിട്ട് ചോദിച്ചു.

"എന്ത് പറ്റി, എന്താ ഇങ്ങനെ കിടക്കുന്നത്."

ഒന്നുമില്ല, നീ പോയിട്ട് നല്ല കടുപ്പത്തിൽ ഒരു ചായ ഇട്ടു വരൂ, നല്ല തലവേദന.

"ഓക്കേ", അവൾ പറഞ്ഞു.

ചായക്ക് വെള്ളം തിളപ്പിക്കാൻ വെച്ചുകൊണ്ട് അവൾ വീണ്ടും അയാളുടെ അടുത്തു വന്നിരുന്നു.

"വിനയേട്ടാ... നോക്കൂ...., ശ്രീജ എം ടെക് കഴിഞ്ഞതാ, തിരുവനന്തപുരം ജോലിക്ക് പൊയ്കൊണ്ടിരുന്നതാ. വിനയേട്ടൻ അവൾക്കൊരു ജോലി നോക്കുമോ."

"എന്തിനാ മോളെ ഓരോന്നു എടുത്തു തലയിൽ വെക്കുന്നത് നിനക്ക് ഒന്നും അറിയാഞ്ഞിട്ടാ."

"അല്പം മനുഷ്വത്വം കാണിക്കെന്റെ വിനയേട്ടാ.... നമ്മൾക്കാണെങ്കിലോ ഈ ഗതി വന്നത്."

"നിന്നോട് എന്ത് പറഞ്ഞാണ് ഞാൻ മനസ്സിലാക്കി തരണ്ടേ."

ചായ തിളച്ചിട്ടുണ്ടാകും, ചെല്ല്.

അവൾ പോകാൻ കൂട്ടാക്കിയില്ല, 

മോളെ, നീതൂ, ആവൾ അവിടെ നിന്ന് തന്നെ വിളിച്ചു പറഞ്ഞു. തേയില ഇട്ട് സ്റ്റോവിലുള്ള ചായ ഇങ്ങു എടുക്കൂ.

നീതു എല്ലാവർക്കും ചായയുമായി വന്നു. എല്ലാവരും കൂടെ കളിയും, ചിരിയും, തമാശയൊക്കെയായി ചായ കുടിച്ചു. വിനയന് തന്റെ കുടുംബത്തെ കുറിച്ച് അഭിമാനം തോന്നി.

ഇപ്പൊ വിഷ്ണുവിനെ മിസ്സ്‌ ചെയ്യുന്നു, അവനുണ്ടെങ്കിൽ ഈ പലഹാരം മുഴുവൻ ഒറ്റക്ക് അടിച്ചു മാറ്റിയേനെ, വിതു പറഞ്ഞു. അവന് ബാംഗ്ലൂരിലേക്ക് പി ജി ചെയ്യാൻ വേണ്ടി പോയിരുന്നു.

വരദ കാൽ വലിച്ചു കൊണ്ട് കുറച്ചും കൂടെ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി.

അമ്മേടേ നടുവേദന മാറിയില്ലേ....എനി ഏത് ഡോക്ടരെ കൊണ്ട് കാണിക്കും, അച്ഛൻ മക്കളോട് പറഞ്ഞു.

"അമ്മയുടെ അടവാണ് അച്ഛാ, ഇപ്പൊ ജോലി മുഴുവൻ ചെയ്യുന്നത് ഞങ്ങൾ ആണ്."

അവൾ കേൾക്കേണ്ട....നിങ്ങൾ അടിവാങ്ങിക്കും.

വരദ ചായയുമായി വന്നു,

ഡോക്ടറെ മാറ്റി കാണിക്കണോ വരദേ, നീ നിന്റെ ബ്രദറിന്റെ ഹോസ്പിറ്റൽ ഒന്ന് മാറ്റി പിടി.

മിസ്റ്റർ ശ്രീവത്സൻ, അതായത് എന്റെ കൂടപ്പിറപ്പ്, ഈ കേരളത്തിലൊന്നും അവനെ വെല്ലുന്ന ഒരാളും ഇല്ല. വരദ ചായ കുടിച്ചു കൊണ്ട് പറഞ്ഞു.

ശ്രീജ അടുത്തു താമസം തുടങ്ങി ആദ്യമായി കണ്ടത് മുതൽ പിന്നെ ഒരിക്കലും, ഏകദേശം ഒരു വർഷത്തോളം വിനയൻ അവളെ കണ്ടതേയില്ല, വരദയും, കുട്ടികളും, അങ്ങോട്ടും, ഇങ്ങോട്ടും, പോയി വന്നു, ഒരു കുടുംബപോലെയായിരുന്നു ഇതിനകം. വിനയൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സന്ധ്യ കഴിയും.

ശ്രീജയെ നേരിട്ട് കാണുന്നതിനേക്കാൾ,എത്രയോ ഇരട്ടി അളവിൽ കാണാതിരിക്കുമ്പോൾ, ഉൾത്തടം, ചുട്ടുപൊള്ളുന്നതായി വിനയന്, തോന്നി തുടങ്ങി, അത്കൊണ്ടാണ് രാത്രി ഒരുറക്കം കഴിയുമ്പോൾ ഞെട്ടി ഉണരും. പിന്നെ ശ്രീജയുടെ വീടിനെ നോക്കി ചിന്തകൾക്ക് കാട് പിടിച്ചു ഒരേ നിൽപ്പാണ്. ഇടക്കിട്ടെ വരദയെ സഹതാപത്തോടെ നോക്കുകയും ചെയ്യും.

ഇങ്ങനെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ആണ് ഒരു ദിവസം,വിനയൻ ജോലിക്ക് പോകാൻ വേണ്ടി കാർ ഇറക്കാൻ നോക്കിയപ്പോ,

പോവല്ലേ, വിനയേട്ടാ, ഒറ്റ മിനിറ്റ് എന്ന് പറഞ്ഞു ശ്രീജയുടെവീട് ലക്ഷ്യമായി ഓടിയത്. തിരിച്ചു വരുമ്പോൾ കൂടെ ശ്രീജയും ഉണ്ടായിരുന്നു. ശ്രീജ നന്നായി ഒരുങ്ങിയിട്ടിട്ടുണ്ടായിരുന്നു. അവളുടെ കയ്യിൽ ഒരു ബാഗും, കുടയും.

വിനയേട്ടാ.... വരദ വിളിച്ചു, ഒരു സർപ്രൈസ് ഉണ്ട്ട്ടൊ, വിനയേട്ടന്റെ കോളേജിൽ ശ്രീജയും ജോലിക്ക് കയറി, ഇന്നലെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയതേ ഉള്ളൂ, അതും പറഞ്ഞു വരദ കാറിന്റെ മുൻ ഡോർ തുറന്നു ശ്രീജയെ അകത്തു കയറ്റി. എന്നിട്ട് വിനയനോട് വിളിച്ചു പറഞ്ഞു.

വിനയേട്ടാ.... തിരിച്ചു വരുമ്പോൾ ശ്രീജയെയും കൂട്ടണേ എന്നും, വിനയന്, നന്നായി ദേഷ്യം വന്നു, എന്നാൽ ശ്രീജയുടെ മുഖത്തേക്ക് നോക്കിയപ്പോ ദേഷ്യം മഞ്ഞു കട്ടയെ പോലെ ഉരുകി പോയി.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ