mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

ഭാഗം 4

ചാരു കസേരയിൽ എത്ര നേരം കിടന്നു എന്ന് അയാൾക്ക് തന്നെ അറിയില്ല, വരദ ഉച്ച ഉറക്കത്തിൽ ആയിരുന്നു. ചിന്തകൾ അയാളുടെ തലച്ചോറിനുള്ളിൽ, കൂട്ടിയും, കിഴിച്ചും, നനഞ്ഞും, ഉണങ്ങിയും, ഒരു വടംവലി തന്നെ നടത്തി.അപ്പോൾ അയാളുടെ ഉള്ളിൽ ഒരു മുഖം മാത്രം തെളിഞ്ഞു വന്നു, നിഷ്കളങ്കമായ വരദയുടെ മുഖമായിരുന്നു അത്.

തന്നെ മാത്രം സ്നേഹിച്ചും, വിശ്വസിച്ചും, കഴിയുന്ന അവളോട് അയാൾക്ക് വല്ലാത്തൊരു അലിവ് തോന്നി. അയാൾ വരദാ കിടക്കുന്നിടത്തെത്തി, കാൽപെരുമാറ്റം, കേട്ടതിനാൽ അവൾ കണ്ണ് തുറന്നു.

"എന്ത് പറ്റി, മുഖം വല്ലാതെ,"വരദ ചോദിച്ചു.

ഒരു ചെറിയ തലവേദന, നീ എണീക്കുന്നുണ്ടെങ്കിൽ കാപ്പി ഉണ്ടാക്കൂ.

അയാൾ കട്ടിൽ നിന്ന് എണീക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അയാൾ ചോദിച്ചു.

നിനക്ക് തീരെയും വയ്യ അല്ലെ. ഞാൻ സീരിയസ് ആയി പറയുകയാണ്. നമുക്ക് ഏതെങ്കിലും നല്ല ഒരു ഡോക്ടരെ കാണിക്കാം.

ആരെയും കാണിച്ചിട്ട് കാര്യമില്ല, വിനയേട്ടാ, അനുഭവിക്കേണ്ടത് ഞാൻ തന്നെ അനുഭവിക്കേണ്ടേ,

ഇപ്പോ തന്നെ നിനക്ക് തനിയെ എണീക്കാൻ പറ്റൂല, ആരെങ്കിലും സഹായം വേണം.

ഒന്ന് നടന്നാൽ നേരെയാവും.

ഞാൻ നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വന്നതാ. നമുക്ക് ഒരു യാത്ര പോവാം, കുറച്ചു ദിവസം ഞാൻ ലീവെടുക്കാം, ഈയിടെയായി നിന്നെ എനിക്ക്‌ പൂർണമായി കിട്ടുന്നില്ല എ ന്നൊരു തോന്നൽ,

"പോവാം, ഞാനും അത് ആലോചിക്കാതിരുന്നില്ല. ഒരു മാറ്റം വേണം.നമുക്ക് ശ്രീജയെയും, കുട്ടികളെയും വിളിക്കാം, ആകുട്ടികൾ ഇവിടെയാണ് വളരുന്നത്.അവൾ പറഞ്ഞു.

,"വരദേ... അയാൾ ഉച്ചത്തിൽ വിളിച്ചു. ജീവിതം കൊണ്ടാണ് നീ കളിക്കുന്നത്. നിനക്കെന്താ ഒന്നും മനസിലാവാത്തെ.

എനിക്കിപ്പോ ഒന്നും മനസ്സിലാവുന്നില്ല, അതും പറഞ്ഞു അവൾ, കാലുകൾ വലിച്ചു, വലിച്ചു അടുക്കളയിലേക്ക് പോയി.

പിറ്റേന്ന് വരദക്ക്, കട്ടിൽ നിന്ന് എണീക്കാൻ കഴിഞ്ഞില്ല. അളിയൻ ഡോക്ടർ ശ്രീവത്സനോട് വേറെആരെങ്കിലും കാണിക്കേണ്ടി വരുമോ എന്ന് വിനയൻ വിളിച്ചു ചോദിച്ചു.

വേണ്ടാ, ഞാൻ വന്നു നോക്കാം എന്നായിരുന്നു അയാളുടെ മറുപടി.

അടുക്കള സഹായത്തിനായി ശ്രീജ വന്നു. എല്ലാവർക്കും ഒന്നിച്ചായിരുന്നു ഭക്ഷണം വെച്ചത്. അതിനു ശേഷം തിടുക്കത്തിൽ കോളേജിൽ പോവാൻ വേണ്ടി റെഡിയായി.

വിതുവും, നീതുവും, ഒന്ന് കരഞ്ഞോ, വിനയൻ അവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. വിഷ്ണുവും, വന്നിട്ടുണ്ടായിരുന്നു. അവന്റെ കണ്ണിലും ഈറൻ പൊടിയുന്നുണ്ടോ, അയാൾ സംശയിച്ചു.

"വിഷ്ണുവിനോടായി വിനയൻ പറഞ്ഞു. അച്ഛൻ പോവാൻ പുറപ്പെടുകയാണ്, മാമൻ വരും, എല്ലാം ചോദിച്ചു മനസ്സിലാക്കണം, വേണമെങ്കിൽ ഹോസ്പിറ്റലിലേക്ക് മാറ്റാം".

ശരി, അച്ഛാ...

വിതുവുമായും, നീതുവുമായും, അടി കൂടി അമ്മയെ വിഷമിക്കരുത്.

"ഇല്ലച്ചാ...അച്ഛൻ ധൈര്യമായിട്ട് പൊയ്ക്കോളൂ.

ശ്രീജ പോകാൻ റെഡിയായി വന്നു. കേരളപിറവി ആയതിനാൽ, ശ്രീജ നേരിയ ഗോൾഡൻ കളർ ബോർഡർ ഉള്ള സെറ്റ് സാരിയും, കടും പച്ച നിറത്തിലുള്ള ബ്ലൗസ് ആയിരുന്നു ധരിച്ചത്. ചെമ്പക പൂവ് തലയിൽ ചൂടിയിട്ടുണ്ടായിരുന്നു. വിനയൻ സിൽവർ കളർ, കരയുള്ള മുണ്ടും,ക്രീം കളർ ഷേർട്ടും. പോവാൻ നേരം രണ്ട് പേരും, യാത്ര പറയാൻ വരദയുടെ അടുത്തെത്തി.

വരദ അവരെ കണ്ടതും നിറഞ്ഞ ചിരി ചിരിച്ചു.

അളിയൻ വരുമ്പോൾ എല്ലാ കാര്യങ്ങളും പറയണം. വിഷ്ണു ഉണ്ടല്ലോ ഇവിടെ. എന്നാൽ ഞങ്ങൾ ഇറങ്ങാണ്. അവര് രണ്ട് പേരും യാത്ര പറഞ്ഞു ഇറങ്ങി.

വിതുവിനും, നീതുവിനും, നന്നായി ദേഷ്യം വന്നിട്ടുണ്ടായിരുന്നു, അവര് വിഷ്ണുവിനോട് പറഞ്ഞു. ഇനി അമ്മയുടെ ഈ കളിക്ക് ഞങ്ങൾ കൂട്ട് നിൽക്കില്ല, അച്ഛനോട് ഞങ്ങൾ എല്ലാം തുറന്നു പറയും,

വരദ പറഞ്ഞു, വേണ്ടാ, അമ്മക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞാൽ അച്ഛന് ഒരിക്കലും താങ്ങാൻ കഴിയൂല. ഞാൻ ഇല്ലന്ന് അറിയുമ്പോൾ നിങ്ങൾക്ക് പിന്നെ അച്ഛനും ഉണ്ടാവില്ല.

"ഞങ്ങളെ മൂന്നു പേരെയും അമ്മ അമ്മയുടെ ഇഷ്‌ടത്തിന് മാറ്റിയെടുത്തു, ഞങ്ങൾക്ക് ധൈര്യം തന്നു. മുന്നോട്ടുള്ള ജീവിതയാത്രയെ കുറിച്ച് പഠിപ്പിച്ചു. പക്ഷെ അച്ഛനെ മാത്രം ഒന്നും അറിയിച്ചില്ല. അമ്മയെ പരിചരിക്കാൻ കഴിയാതെ ഇനി അച്ഛൻ അറിയുമ്പോൾ ആയിരിക്കും തളർന്നു പോവുക."നീതു പറഞ്ഞു.

വിതു അച്ഛനെ ഇപ്പോൾ തന്നെ അറിയിക്കണം എന്ന് പറഞ്ഞു വാശി പിടിച്ചു... ഫോൺ എടുത്തു അച്ഛനെ വിളിച്ചു. അച്ഛൻ ഡ്രൈവ് ചെയ്യുന്ന കാരണം ശ്രീജയായിരുന്നു ഫോൺ എടുത്തത്.

"എന്താ മോളെ", ശ്രീജ ചോദിച്ചു.

ഒന്നുമില്ല ആന്റി, അച്ഛനോട് ഇങ്ങോട്ട് വിളിക്കാൻ പറഞ്ഞാൽ മതി.

മോളെ, ആവണിയും, വീണയും വരുമ്പോൾ അവിടെ നിർത്തിയാൽ മതി.,

ശരി ആന്റി...

വരദക്ക് സുഖമില്ലാത്തത് കൊണ്ട് ആർക്കും ഒരു സമാധാനവും ഇല്ല, ഇന്ന് അളിയനെ ഒന്ന് പോയി കാണണം.അല്ലെങ്കിൽ വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവണം. വി

നയൻ പറഞ്ഞു.

ശരിയാ... വരദക്ക് തീരെ വയ്യാന്നു തോന്നുന്നു.

"ഈ ചെമ്പക മണം വല്ലാതെ മത്ത് പിടിപ്പിക്കുന്നു. എന്റെ കുട്ടികാലം ഓർമ വരുന്നു."വിനയൻ തല ചെരിച്ചു കൊണ്ടവളെ നോക്കി.

എന്താ... നൊസ്റ്റ് അടിക്കുന്നുണ്ടല്ലോ,?.

"നീ ഇന്ന് പതിവിലും സുന്ദരിയായിരിക്കുന്നു."

താങ്ക്സ്, ശ്രീജ വിയനയനു നേരെ നോക്കി ചിരിച്ചു.

"ശ്രീജെ നീ എന്നെ വിഡ്ഢിയാക്കുകയാണ് അല്ലെ,"

എന്താ വിനയാ....

വിനയൻ ശ്രീജയെ വീണ്ടും ഒന്ന് നോക്കി.

ഇന്നിതാ ഇവൾ തന്റെതൊട്ടടുത്ത്, ഇവളെയാണ് വർഷങ്ങളായി താൻ തേടി നടന്നത്, ഇവൾ കാരണമാണ്, കടലാഴങ്ങളിൽ പോയി, ശ്വാസം എടുക്കാനാവാതെ തേങ്ങിയത്.ഇവളെ കണ്ടുമുട്ടാൻ കഴിഞ്ഞില്ലെങ്കിൽ തന്നോടപ്പം ഈ ലോകവും തന്നെ നിശ്ചലാമാവുമെന്ന് തോന്നിയ നാളുകൾ. അയാൾ ഓരോന്നു ചിന്തിച്ചു.

"എന്താ വിനയാ ഒന്നും മിണ്ടാത്തെ.

എന്ത് പറയാനാണ്. എല്ലാം ദൈവനിശ്ചയം. നമ്മളെ തമ്മിൽ കൂട്ടിമുട്ടിക്കാത്തതും, ഇപ്പോൾ കൂട്ടി മുട്ടിച്ചതും,

"നീ ഒരിക്കലും ഇതൊന്നും അറിയരുത് എന്ന് ഞാൻ വിചാരിച്ചു. അക്കൗണ്ടൻസി ബുക്കിൽ നിന്ന് ആ ലെറ്റർ എടുത്ത് വായിക്കുന്നത് ഞാൻ കണ്ടിരുന്നു. അന്ന് മുതൽ ഞാൻ നനഞ്ഞൊഴുകുകയാണ്."

വല്ലാത്തൊരു മിറക്കബിൾ 'അത്' നമ്മുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നു.

"നിന്നെ കണ്ടു മുട്ടിയത് മുതൽ നീയായിരുന്നു എന്റെ മനസ്സിൽ, ഒരു ദിവസം, നിന്റെ ബെസ്റ്റ് ഫ്രണ്ട് അനിലൻ ഇല്ലേ, അവൻ എന്നെ കാണാൻ വന്നിരുന്നു, എന്നെ നിനക്ക് അത്രക്കുമിഷ്ടമാണെന്ന് അവന് പറഞ്ഞു.പക്ഷെ നിനക്ക് എഴുതുന്ന എഴുത്തുകൾ ഒന്നും നിന്റെ അടുത്ത് തരാൻ കഴിഞ്ഞില്ല. ഫൈനൽ എക്സാമിന് നിന്നെ കാണാതെ, കണ്ണീർ പുരണ്ട എഴുത്തുമായി ഞാൻ കുറെ അലഞ്ഞു. സത്യം പറഞ്ഞാൽ ഈ അടുത്ത കാലം വരെ നിന്നെ ഒന്ന് കാണാൻ കൊതിച്ചിട്ടുണ്ട്."

"രണ്ട് ആത്മക്കൾ തമ്മിലുള്ള യുഗം യുഗങ്ങളയുള്ള തിരച്ചിലിനൊടുവിൽ കണ്ടു മുട്ടി, എന്നിട്ടും കാലം,ഒന്ന് ആശ്ലേഷിക്കുവാനോ, ഒന്ന് തൊടാനോ കഴിയാത്രത്ത, ഉപാധികൾ ഒരുക്കിയിട്ടുണ്ടായിരുന്നു. വിനയന്റെ ശബ്‌ദം നേർത്തു".അയാൾക്ക് ഒന്ന് തല തല്ലി കരയണമെന്ന് തോന്നി.

തുടരും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ