mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

ആകെ വിഷയ ദാരിദ്ര്യം, എന്ത് ചോദിക്കണമെന്നോ, പറയണമെന്നോ, അറിയാതെ കുറച്ചു നേരം വിനയന്റെ വാക്കുകൾ ഇടറി നിന്നു.അവസാനം വിനയൻ തന്നെ ആദ്യം എടിത്തിട്ടു.

"ശ്രീജ ജോലിക്ക് പോയിരുന്നു അല്ലെ. പിന്നെഎന്താ പോവാതിരുന്നത്." കുറച്ചൊക്കെ വരദ പറഞ്ഞു അറിയാമെങ്കിലും വെറുതെ ചോദിച്ചു.

"പ്രീഡിഗ്രീ കഴിഞ്ഞു, ട്രിവാൻഡ്രത്തേക്ക് പോയി,അവിടെയാണ് അച്ഛൻ വീട്. പിന്നെ പഠിത്തവും, കല്യാണവും, അവിടെ വെച്ചു. ഗൾഫ് കാരൻ എന്നൊക്കെ പറഞ്ഞു കല്യാണം കഴിച്ചു. എന്നാൽ നാട്ടിൽ വന്നിട്ട് പിന്നെ ഗൾഫിൽ പോയില്ല, കുടിയും, ബഹളവും, എന്നെ നന്നായി ഉപദ്രവിക്കുമായിരുന്നു. വിധിയുടെ കൈകളാൽ നിശബ്‌ദ വേദനയോടെ എല്ലാം സഹിച്ചു. അങ്ങിനെ വീണ്ടും ഗൾഫിലേക്ക് പോയി, അവിടെ വെച്ചാണ് ആക്‌സിഡന്റിൽ മരിക്കുന്നത്. ട്രിവാൻട്രം, വെറുത്തു പോയി. അവളുടെ മിഴികൾ നനഞ്ഞിരുന്നു.

"സോറി,"അയാൾ ക്ഷമാപണം നടത്തി.

ആരുമില്ലെന്ന് വിചാരിക്കേണ്ട, ഞങ്ങൾ ഒക്കെ ഇല്ലേ." അയാളുടെ ഉള്ളിൽ നിന്ന് ഉറങ്ങികിടക്കുന്ന ദുഃഖത്തിന്റെ നെടുവീർപ്പുകൾ അയാളെ അങ്ങിനെ പറയിപ്പിച്ചു. ഇവൾക് വേണ്ടിയാണു ഞാൻ കരഞ്ഞിട്ടുള്ളത്.ഏഴു വർഷകാലം ഇവളെ തേടിയാണ് ഞാൻ അലഞ്ഞിട്ടുള്ളത്. അവസാനം രക്തത്തിൽ അലിഞ്ഞു ചേർന്ന വേർപ്പാട് സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ വരെ തുണിഞ്ഞ നാളുകൾ.

വിനയാ.... ശ്രീജ സ്നേഹാർദ്രമായ് വിളിച്ചു.

"ഒരു സ്കൂട്ടി അറേഞ്ച് ചെയ്യണം, ഇന്നും ഇങ്ങനെ ഒരു യാത്ര അത് ബുദ്ധിമുട്ടുള്ള കാര്യമാണ്."

ആർക്ക് ബുദ്ധിമുട്ട്, എന്നും ഞാൻ തനിയെയാണ് വരാറും, പോവാറും, എനിക്കൊരു കൂട്ടായല്ലോ. വിനയൻ പറഞ്ഞു, വിനയന് അതിശയമായി തന്നെകൊണ്ട് ആരാ ഇങ്ങിനെയൊക്കെ പറയിപ്പിക്കുന്നത്, ഹൃദയത്തിൽ ഒളിപ്പിച്ചു വെച്ച കടലാഴങ്ങളിലേക്ക്, വീണ്ടും, വീണ്ടും, മുങ്ങി തപ്പുന്നത് ആരാണ്. അയാൾ എ സി യുടെ തണുപ്പിലും വിയർത്തു കുളിച്ചു. കാരണം അയാൾ ഫാമിലിയോട് നല്ല കൂറുള്ള ആളായതിനാൽ നല്ല കുറ്റബോധവും അയാൾക്കുണ്ടായിരുന്നു.

വീട്ടിലെത്തി, വിനയൻ വരദയോട്, പൊട്ടിത്തെറിച്ചു., "നിനക്ക് നല്ലസുഖമില്ലേ. ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്. അവസാനം അയാൾ കൈകൾ കൂപ്പി കൊണ്ട് ചോദിച്ചു, എന്റെ മോളെ. ഇതിനെ പറ്റിയൊക്കെ എന്തെങ്കിലും അറിയോ നിനക്ക്, നീ ജീവിതം കൊണ്ടാണ് കളിക്കുന്നത്."അവളുടെ കണ്ണുകൾ ഈറനായിരുന്നു, ഇപ്പൊ പൊട്ടുമെന്ന ഭാവത്തിൽ അവൾ വിതുമ്പി നിന്നു.

"നീ എന്തിനായിരുന്നു ജോലി രാജി വെച്ചത്". അവൾ ഒന്നും മിണ്ടിയില്ല.

വിനയന്റെ കോളേജിൽ തന്നെ ശ്രീജക്ക് ജോലി കിട്ടിയപ്പോ, എല്ലാവരും, നല്ല ഭാഗ്യമുള്ള ഫാമിലി. നല്ല ശമ്പളം, ഒന്നിച്ചു പോവുകയും, വരികയും, ചെയ്യാം, എന്നാൽ ഒരു മാസം തികയുന്ന അന്ന് വരദ ജോലിയിൽ നിന്ന് രാജി വെച്ചു. കാര്യം ചോദിച്ചപ്പോ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.

വിനയേട്ടാ, അത്, അവൾ പറയാൻ മടിച്ചു. പിന്നെ പതുക്കെ പറഞ്ഞു.കോളേജിൽ ലേഡീസ് സ്റ്റാഫുകൾ കുറെ ഇല്ലേ, അവരോട് വിനയേട്ടൻ മിണ്ടുന്നതൊന്നും എനിക്ക്‌ സഹിക്കാൻ പറ്റുന്നില്ല.

വിനയന് അത്ഭുതം തോന്നി. അയാൾ പറഞ്ഞു, മോളെ നീ എന്റെ കാര്യത്തിൽ ഇത്ര മാത്രം പൊസ്സസ്സ്സീവ്നെസ്സ് ആയിരുന്നു,അല്ലേ, അയാൾ അവളെ ചേർത്ത് കൊണ്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ഇങ്ങനെ പെരുമാറുന്ന അവളാണ്, ഇപ്പോൾ ഇങ്ങിനെ, അയാൾ ആകെ ആശയകുഴപ്പത്തിൽ ആയി.

ഒരു ഞാറാഴ്ച്ച ദിവസം, വിനയൻ വായിക്കാൻ എന്തേലും ബുക്സ് ഉണ്ടോ എന്ന് നോക്കാൻ വേണ്ടി, ശ്രീജയുടെ വീട്ടിൽ എത്തി.

ശ്രീജ സ്വീകരണ മുറിയിൽ ഇരുന്ന് കൊണ്ട് പത്രം വായിക്കുകയായിരുന്നു. വിനയനെ കണ്ടതും അവിടെനിന്ന് എണീറ്റു.

ഞാനൊന്ന് ബുക്ക്‌ നോക്കട്ടെ. കെ ആർ മീരയുടെ ആരാച്ചാർ അന്ന് കണ്ടിരുന്നു.

"ഉണ്ട്."എടുത്തോളൂ, അവൾ പറഞ്ഞു.

വിനയൻ ബുക്സ് അലമാരയുടെ മുന്നിൽ എത്തി. ആരാച്ചാർ മാറ്റി വെച്ച് കൊണ്ട് വെറുതെ പുസ്തകം പരതി. അവിടെ ഒരു ഭാഗത്തു ശ്രീജയുടെ പ്രീഡിഗ്രിക്ക് പഠിക്കുന്ന ബുക്സ് അടുക്കി വെച്ചിരുന്നു. അയാൾ അത് മണത്തു നോക്കി, അതിൽ നിന്ന് സ്ഫുരിക്കുന്ന ചെമ്പക പൂവിന്റെ മണം മൂക്കിന്റെ തുമ്പത്ത് മുറ്റി നിന്നു. തോന്നലാണോ? അറിയില്ല, അയാൾ പെട്ടെന്ന് ശ്രീജയെ തിരിഞ്ഞു നോക്കി, അവിടെ മൊത്തത്തിൽ ചെമ്പകമരം പൂത്തു നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. പെട്ടെന്ന് അയാളുടെ കണ്ണുകൾ അക്കൗണ്ടൻസി ടെക്സ്റ്റ്‌ ബുക്കിൽ ഉടക്കി നിന്നു. തന്റെ കൂട്ടുകാരെ ഏറെ വട്ടം കറക്കുകയും, തനിക്ക് ഏറ്റവും ഇഷ്ടവുമായ ബുക്ക്‌, അയാൾ അത് കയ്യിൽ എടുത്തു. പേജുകൾ ഓരോന്നായി മറിക്കുന്നതിനിടയിൽ, അയാളുടെ കണ്ണുകൾ ഒരു റോസ് ഗ്രീറ്റിങ്സ് കാർഡിൽ ഉടക്കി. അയാൾ അത് തുറന്നു.ആ കാർഡിനുള്ളിൽ വടിവൊത്ത അക്ഷരത്തിൽ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട വിനയാ, ഇന്നെങ്കിലും ഇത് നിന്റെ കയ്യിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനി ഒരിക്കലും സാധിച്ചെന്ന് വരില്ല. എന്റെ സ്നേഹം നിന്നെ അറിയിക്കാൻ ഞാൻ ഒരുപാട്, ഒരുപാട് കാത്തിരുന്നു തോറ്റു പോയി. ഐ ലൗ യു. ബാക്കി വായിക്കാൻ സാധിച്ചില്ല, അപ്പോഴേക്കും പുറകിൽ നിന്ന് കാൽപെരുമാറ്റം കേട്ട് തിടുക്കത്തിൽ ബുക്ക്‌ മടക്കി സെൽഫിൽ വെച്ചു.

അയാളുടെ ഉള്ളം ആകെ വെന്തുരുകി. ആ വേവിന്റെ അല അയാളുടെ മുഖത്തും പ്രതിഫലിച്ചു. അയാളുടെ മുഖഭാവം കണ്ടിട്ട് ശ്രീജ ചോദിച്ചു.

"എന്ത് പറ്റി വിനയാ ആകെ വിയർക്കുന്നുണ്ടല്ലോ, സുഖമില്ലേ."

ഒന്നുമില്ല....അയാൾ പിറുപിറുത്തു.ഒരു തലവേദന ഒന്ന് കിടക്കണം.അവളുടെ മുഖത്തു നോക്കാൻ ശക്തിയില്ലാതെ അയാൾ ആടി ആടി സ്വന്തം വീട്ടിലേക്ക് നടന്നു.

തുടരും... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ