മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ടാസ്‌കുകള്‍ തുടങ്ങുന്നു

രാത്രി ഒരു മണിക്ക് എഴുന്നേല്‍ക്കാനായി മൊബൈലില്‍ അലാറം വച്ചിട്ടാണ് അക്രം അന്ന് ഉറങ്ങാന്‍ കിടന്നത്.  മണി ഒന്നും രണ്ടുമൊക്കെ കഴിഞ്ഞെങ്കിലും അലാറം കേള്‍ക്കുകയോ അക്രം എഴുന്നേല്‍ക്കുകയോ ഉണ്ടായില്ല.  രാവിലെ 8 മണിക്ക് വിക്രം വന്നു വിളിച്ചപ്പോഴാണ് അയാള്‍ കണ്ണു തുറന്നത്.


            'ങേ! നേരം വെളുത്തോ? അപ്പോഴെന്റെ ടാസ്‌ക്' -അക്രം.

            'ടാസ്‌കോ?എന്തു ടാസ്‌ക്?' -വിക്രം

            അപ്പോഴാണ് അക്രം വിഷയത്തിന്റെ രഹസ്യസ്വഭാവം ഓര്‍ത്തത്.  'ഏയ് ഒന്നുമില്ല.  ഞാന്‍ ഉറക്കപ്പിച്ചില്‍ എന്തോ പറഞ്ഞതാണ്.'

            'അല്ല രണ്ടുമൂന്നു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.  നിനക്ക് എന്തോ മാറ്റങ്ങളൊക്കെയുണ്ട്.'-വിക്രം.

            'അത് എന്റെ സ്വന്തം കാര്യം.'-അക്രം.

            'നമ്മള്‍ രണ്ടുപേരും ഒരുമിച്ച് കുറ്റാന്വേഷണം നടത്തുന്നവരാണ്.  ഓരോരുത്തരും പ്രത്യേകം പ്രത്യേകം രഹസ്യം സൂക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകാനാവില്ല.' -വിക്രം.

            'നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്നല്ലേ നിന്റെ ഭാവം?'-അക്രം.

            'നീ മണ്ടത്തരങ്ങള്‍ കാണിക്കുമ്പോള്‍ ഞാനതു പറയും അത്രേയുള്ളൂ.'-വിക്രം.

            'എന്നാല്‍ എന്റെ കഴിവുകള്‍ നീ കാണാന്‍ പോകുന്നതേയുള്ളൂ.  അതിനായുള്ള ടാസ്‌കുകളിലാണു ഞാന്‍' -അക്രം.

            'നീ കഴിവു കാണിക്ക്.  ഞാന്‍ കാണാം.  നീ ടാസ്‌ക് ടാസ്‌ക് എന്നു പറയുന്നതല്ലാതെ എന്താണെന്നു പറയുന്നില്ലല്ലോ.' -വിക്രം.

            'അതു രഹസ്യമാണ്.'-അക്രം.

            'നമുക്കിടയില്‍ രഹസ്യമൊന്നും വേണ്ട.  നിന്റെ ടാസ്‌കില്‍ ഞാന്‍ നിന്നെ സഹായിക്കാം.'-വിക്രം.

            'ഒറ്റയ്ക്കു ചെയ്യേണ്ട ടാസ്‌കാണ്.'-അക്രം.

            'ഞാന്‍ സഹായിക്കുന്ന കാര്യം മറ്റാരും അറിയാതിരുന്നാല്‍പോരേ?'-വിക്രം.

            'പക്ഷേ ആ ഊളന്‍ അറിഞ്ഞാലോ?'-അക്രം.

            'ആരാ ഈ ഊളന്‍?'-വിക്രം.

            'ഫോക്‌സര്‍.  അയാളാണ് ടാസ്‌ക് തരുന്ന ബോസ്' -അക്രം.

            'അയാള്‍ അറിയാതെ ഞാന്‍ നിന്നെ സഹായിക്കാം എന്താ പോരേ?'-അക്രം.

            'എന്നാല്‍ ഓക്കെ.'-അക്രം.

            രണ്ടാം നാളാണ്.  തന്റെ കള്ളി വെളിച്ചത്താവുമോ എന്ന ഭയത്തോടെയാണ് അക്രം അന്ന് 'യെല്ലോ ഫിഷ്' എന്ന ഗ്രൂപ്പില്‍ പ്രവേശിച്ചത്.  ഫോക്‌സര്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെട്ടു.

            'ഗുഡ് മോണിംഗ് മൈ ഡിയര്‍ അക്രം.' -ഫോക്‌സര്‍

            'ഗുഡ് മോണിംഗ് ബോസ്.'-അക്രം.

            'ഒന്നാം ടാസ്‌ക് താങ്കള്‍ പൂര്‍ത്തിയാക്കി എന്നു കരുതട്ടെ.' -ഫോകസര്‍

            'യെസ് ബോസ്.  രാത്രി സഞ്ചാരത്തിന്റെ ചില ഫോട്ടോകള്‍ ഞാന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.'-അക്രം.

            സത്യത്തില്‍ അക്രം ഇന്നലെ രാത്രി ഉണരുകയോ റോഡില്‍ നടക്കുകയോ ചെയ്തിട്ടില്ലല്ലോ.  എന്നാല്‍ വിക്രമിന്റെ സഹായത്തോടെ റോഡിലെ ചില രാത്രി ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.  ഫോക്‌സര്‍ ഫോട്ടോകള്‍ പരിശോധിച്ചു.  'കൊള്ളാം. പക്ഷേ ഒരു ഫോട്ടോയിലും താങ്കളെ കാണുന്നില്ലല്ലോ.  സെല്‍ഫി എടുക്കുന്നതാവും നല്ലത്.' -ഫോക്‌സര്‍

            'ഇനി അങ്ങനെ ചെയ്യാം ബോസ്.'-അക്രം.

            'ഓക്കെ കണ്‍ഗ്രാജുലേഷന്‍സ്.  ഒന്നാം ടാസ്‌കില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.  ഇപ്പോള്‍ താങ്കള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചതായി തോന്നുന്നില്ലേ?' -ഫോക്‌സര്‍

            'തീര്‍ച്ചയായും.'-അക്രം.

            'എന്നാല്‍ രണ്ടാം ടാസ്‌ക് തരാം.  ഇന്നു രാത്രി രണ്ടു മണിക്ക് എണീറ്റ് ഒറ്റയ്ക്ക് ഒരു ഹൊറര്‍ സിനിമ അല്ലെങ്കില്‍ പ്രേതസിനിമ കാണുക.' -ഫോക്‌സര്‍

            ഇയാള്‍ക്ക് ഉറക്കം കളയുന്ന ടാസ്‌കുകളേയുള്ളോ എന്നാണ് അക്രം ആലോചിച്ചത്.  'എന്താ അക്രം.  ഒറ്റയ്ക്ക് പ്രേത സിനിമ കാണാന്‍ പേടിയുണ്ടോ?'-ഫോക്‌സര്‍

            'ഇല്ല ഒറ്റയ്ക്കല്ലല്ലോ.  പ്രേതം കൂട്ടിനുണ്ടല്ലോ.' -അക്രം.

            'യെസ്- അങ്ങനെ പോസിറ്റീവായി ചിന്തിക്ക്. പ്രേതവും പിശാചും ഒക്കെ നമ്മുടെ കൂട്ടുകാരാണ്.' -ഫോക്‌സര്‍

            വീണ്ടും ഒരു മണിക്കൂര്‍ കൂടി അവര്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്നു.  അതിനിടയില്‍ അക്രമിന്റെ പല വ്യക്തിഗത വിവരങ്ങളും ഫോക്‌സര്‍ മനസ്സിലാക്കുകയും ചെയ്തു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ