മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഭാഗം 4

ഇടിയനായിലെ കൊച്ച് ഓലപ്പുരയിൽ കഴിഞ്ഞു കൊണ്ട് കുറിഞ്ഞിയിലെ തറവാടു പറമ്പുകളിൽ കൂലിപ്പണി ചെയ്തു കഴിയുകയായിരുന്നു.മുതിർന്ന സഹോദരിയും കുടുംബവും അടുത്തുവന്ന് സ്ഥലം വാങ്ങി താമസം ആരംഭിച്ചു.അളിയൻ ഉണ്ണികൃഷ്ണൻ നായർ റബർ വെട്ടുകാരനാണ്. രാവിലെ വെട്ടുകഴിഞ്ഞ് കൃഷിപ്പണികളും ചെയ്ത് ജീവിക്കുന്നു. സഹോദരി സരോജിയും അമ്മുക്കുട്ടിയും ഒരു കിലോമീറ്റർ അകലത്തിലുണ്ട്. നടുപ്പറമ്പിൽ വീടിന്റെ അച്ചുതണ്ട് കുറിഞ്ഞിക്ക് മാറിയതുപോലെ. 

അധികം താമസിയാതെ രുഗ്മിണി ചേച്ചിയും അടുത്ത കരയായ കരിങ്കുന്നത്തു വന്ന് താമസം ആരംഭിച്ചു.

ക്യാപ്പിറ്റലിസവും സോഷ്യലിസവും സന്ധിചെയ്ത് മുന്നേറുമ്പോഴാണോ ജീവിതം മെച്ചപ്പെടുന്നത്?

ഇതിനിടയിൽ രാമചന്ദ്രന് രണ്ട് കുട്ടികളുണ്ടായി. മൂത്ത കുട്ടി പെണ്ണ്, പേര് മഞ്ജു. രണ്ടാമത്തെ ആൺകുട്ടി, പേര് മനോജ്. ദിവസവും പണിയുണ്ടായിരുന്നതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ ജീവിക്കാമായി- രുന്നു.മാത്രമല്ല, പണി നിർത്തി കുളി കഴിഞ്ഞ്, രാമപുരത്ത് പാർട്ടി ഓഫീസിൽ പോകാനും കഴിഞ്ഞു.

ഇനിയുള്ള ജീവിതകാലം ഒരു നല്ല കമ്മ്യൂണിസ്റ്റായി ജീവിക്കണം എന്ന് ഉറപ്പിച്ചു. 

കുട്ടികൾ രണ്ടു പേരും പഠിക്കാൻ മിടുക്കരായിരുന്നു. മകൻ മനോജ് നാലാം ക്ലാസ്സിലെ എൽ.എസ്. എസ് പരീക്ഷ എഴുതി സ്കോളർഷിപ്പ് നേടിയിരുന്നു. കുട്ടികൾ വളരുമ്പോൾ ചെലവും വർദ്ധിച്ചിരുന്നെങ്കിലും ദിവസവും പണിയെടുത്തിരുന്നതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചു.

മഞ്ജു പത്താംക്ലാസ് പാസ്സായി. വലിയ കോളേജുകളിലൊന്നും അഡ്മിഷൻ കിട്ടാത്തതുകൊണ്ട് രാമപുരത്തുള്ള പാരലൽ കോളേജിലാണ് തുടർപഠനത്തിന് ചേർത്തത്. മനോജ് ഹൈസ്കൂളിലെത്തിയപ്പോഴേക്കും പഠനകാര്യങ്ങളിൽ മുമ്പുണ്ടായിരുന്ന താത്പര്യം കുറഞ്ഞു. കൂട്ടുകെട്ടുകളിലേക്കായി ശ്രദ്ധ. എങ്ങനെയെങ്കിലും തോൽക്കാതെ പത്ത് ജയിച്ചു. കൂടുതൽ പഠിക്കുന്നതിന് പാരലൽ കോളേജിൽ ചേർത്തെങ്കിലും പഠനത്തിൽ തീരെ താല്പര്യം കാണിച്ചില്ല. പോകാതെ വിരുന്ന് പഠനം മുടങ്ങി. ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മുളന്തുരുത്തിയിലുള്ള മനോജിന്റെ വലിയമ്മാവൻ അങ്ങോട്ടു വിളിക്കുന്നത്. അവിടെ താമസിച്ച് ഓട്ടോ റിക്ഷ ഓടിക്കാൻ പഠിച്ചു. കുറേനാൾ മുളന്തുരുത്തിയിൽ ഓട്ടോ ഓടിച്ചു. അച്ഛൻ രാമചന്ദ്രൻ വിളിച്ചുകൊണ്ട് ഓട്ടോയുമായി ഇടിയനായിക്കു പോന്നു. രാമപുരത്തായി ഓട്ടോ ഓടിക്കൽ. സാമാന്യം നല്ല വരുമാനവും കിട്ടിയിരുന്നു.

മനോജിന് ഓട്ടോ ഓടിച്ച് വരുമാനം കിട്ടാൻ തുടങ്ങിയപ്പോൾ, രാമചന്ദ്രൻ നായരുടെ ചിന്ത കൂലിപ്പണിക്കു പോകുന്നത് നിർത്താനായിരുന്നു.

കൈയ്യിലിരുന്ന കുറച്ചു രൂപയും സഹകരണ ബാങ്കിൽ നിന്ന് ഒരു ലോണും എടുത്ത് ഇടിയനായിൽ ചായക്കട തുടങ്ങി. ലോണെടുത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർ

നാടിനെ പുരോഗമിപ്പിക്കും എന്നാണല്ലോ പറച്ചിൽ!

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ