(Bajish Sidharthan)
Scene : 1
പകൽ, വരാക്കര ഗ്രാമം, നാട്ടിൻപുറത്തെ ഒരു കവല.
കവലയിലുള്ള കുറേ കടകൾക്ക് മുന്നിലൂടെ മൂന്ന് റോഡുകൾ മൂന്ന് സ്ഥലങ്ങളിലേയ്ക്ക് പോകുന്നതാണ്. അതിന്റെ ഒത്ത നടുവിൽ തണൽ വിരിച്ചു നിൽക്കുന്ന ഒരു വലിയ പൂമരം. അതിന് താഴെ തടിച്ചു കൂടി നിൽക്കുന്ന നാട്ടുകാർ. അവർ മരത്തിന്റെ മുകളിലേക്ക് ഉദ്യോഗഭരിതരായി നോക്കി നിൽക്കുന്നു.
- CUT -
Scene : 2
പകൽ, വരാക്കര പോലീസ് സ്റ്റേഷൻ, അവിടെ ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസ് കാർ, അവരുടെ ജോലികൾ,
പരാതിക്കാരുടെ നീണ്ട നിര.
പുറത്തു ഓട്ടോ നിർത്തി അതിൽ നിന്നും ഇറങ്ങി ന ഓടി വരുന്ന വരാക്കരയിൽ 'റോക്കറ്റ്' എന്നു പേരുള്ള ഓട്ടോ ഓടിക്കുന്ന സമ്പത്ത്.
സമ്പത്ത് സ്റ്റേഷനിലെ റൈറ്റർ സ്ഥാനത്തു ഇരിക്കുന്ന പോലീസ് കാരന്റെ അടുത്ത് വരുന്നു.
സമ്പത്ത്: "സാറേ മൂന്നും കൂടിയ വഴിയിൽ ഒരു ഗഡി പൂമരത്തുമ്മന്ന് പാരചൂട്ടിലെറങ്ങാൻ പോണ്".
Writer: പാരചൂട്ടു പറപ്പിക്കാൻ അവനു ലോക്കൽ പോലീസിന്റെ പെർമിഷൻ വേണം എന്നറിയില്ലേ...
സമ്പത്ത് : അയ്യോ സാറേ പാരചൂട്ടിൽ ഇറങ്ങാന്ന് പറഞ്ഞാ കഴുത്തിൽ കയറിട്ടു ആത്മഹത്യാ ചെയ്യാൻ ശ്രമിക്കുക എന്നാണ് അർത്ഥം.
Writer : ആരാ അവൻ?
സമ്പത്ത് : ഇമ്മടെ കള്ളകണക്ക് കൃഷ്ണേട്ടന്റെ മകൻ സുമിത്രനാ സാറേ... കച്ചോടം പൊട്ടിയപ്പോ വട്ടായിന്നാ തോന്നണേ...
- CUT -
Scene : 3
പകൽ, ഫയർ സ്റ്റേഷൻ, അവരവരുടെ ജോലികൾ ചെയ്യുന്ന ഫയർ മാൻ മാർ.
അവിടത്തെ ലാൻഡ് ഫോൺ റിങ് ചെയ്യുന്നു. ഒരു ഉദ്യോഗസ്ഥൻ ഫോൺ എടുത്തു സംസാരിക്കുന്നു.
അയാൾ : ഹലോ, അതേ ഫയർ സ്റ്റേഷനാണ്.. എന്ത്... മരത്തിലോ.. ശരി.. ഞങ്ങൾ ഇപ്പോ എത്തും...
- CUT -
[തിരക്കഥ തുടരും]