മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 9

അവരങ്ങിനെ വീണ്ടും ദര്‍ശനത്തിനെത്തി. ഏറ്റുമാനൂരപ്പന്റെ മുന്നില്‍. ഏറ്റൂമാനൂരപ്പന്‍ അഘോരിയാണ്!!! രൗദ്ര ഭാവത്തിലുള്ള ശിവന്‍. പണ്ട് കോഴിക്കോട്  സാമൂതിരി രാജാവിന്റെ നേര്‍ പെങ്ങള്‍ മാധവിക്ക് ഗന്ധര്‍വ്വന്റെ ബാധകൂടി. ഉടപ്പിറന്നവള്‍ മനോരോഗ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ രാജാവ് ഏറ്റുമാനൂരപ്പനെ അഭയം തേടി ഭഗവാന്‍ ബാധ ഒഴിപ്പിച്ചു. ആ നന്ദികൊണ്ട് ഇന്നും പുലര്‍ച്ചെ നാലുമണിയിലെ നിര്‍മ്മാല്യ പൂജ, സാമൂതിരിപ്പാട് വകയാണ്. മാധവീ പൂജയെന്ന് അറിയപ്പെടുന്ന പൂജ.!

പല ഐതിഹ്യങ്ങള്‍ ഈ ക്ഷേത്രവുമായി പറയപ്പെടുന്നു. എഴുനൂറ്റി രണ്ടാം നൂറ്റാണ്ടില്‍ ഭഗവാന്‍ സ്വയം ഒരു വിളക്കിലെണ്ണ പകര്‍ന്നു കൊളുത്തിയത്രെ!. ഈ ക്ഷേത്രത്തില്‍.ഇന്നും ആ വിളക്ക് കെടാതെ സൂക്ഷിച്ചു വരുന്നു  ഇവിടെ. ആ വിളക്കില്‍ എണ്ണപര്‍ന്നാല്‍ ഏത് മാറാവ്യാധിയും മാറുമെന്ന് വിശ്വാസം.!!

പിന്നെ മൂന്നു നേരം മൂന്നു ഭാവത്തിലാണ് ഭഗവാന്‍.
രാവിലെ അഘോരി.!!
പിന്നെ അര്‍ദ്ധനാരി!!
പിന്നെ അര്‍ജ്ജുനനു പാശുപതാസ്ത്രം നല്കിയ കിരാത മൂര്‍ത്തി!!

പത്തു ദിവസത്തെ ഉത്സവത്തില്‍ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്, ഇവിടുത്തെ  പ്രധാന വിശേഷം.!! ഭഗവാന്‍ അഘോരി ആയതിനുപിന്നിലൊരു കഥയുണ്ട്.

ഖരനെന്ന ദുഷ്ടാസുരനെ നിഗ്രഹിക്കാന്‍ വേണ്ടി ഭഗവാന്‍ ഉഗ്രമൂര്‍ത്തിയായി വന്നു. ഖരനെ നിഗ്രഹിക്കുന്നു.
ഖരനെ ഇല്ലാതാക്കിയവനെന്ന അര്‍ത്ഥമാണ് അഘോരിയെന്നാല്‍.! ഘോരരൂപിയെന്നതാണ് മറ്റൊരര്‍ത്ഥം!
ഭയലേശമില്ലാത്തവനെന്നാണ് വേറൊരര്‍ത്ഥം!

തലേന്നു ക്ഷേത്രത്തിലെത്തിയ മോഹനും ഭാര്യയും  ദേവസ്വത്തിന്റെസത്രത്തില്‍ മുറിയെടുത്തു. തലേന്ന് ദീപാരാധന തൊഴുതു. തൃപ്പുക കത്തിക്കുന്നത് കണ്ടു. ശ്രീകോവിലിനുള്ളില്‍ അഷ്ട ഗന്ധം പുകക്കുന്ന ചടങ്ങാണ് തൃപ്പുക കൊള്ളിക്കല്‍.

ഗൗരി ദത്തന്റെ രക്ഷ കെട്ടിയ നിമിഷം മുതല്‍ ശാന്തയായി പനി കുറഞ്ഞു. ഈ ദര്‍ശനത്തോടെ ആ സന്യാസി തങ്ങളെ വിട്ടൊഴിയും എന്നേക്കുമായി എന്നാണ് ദത്തന്‍ പറഞ്ഞത്.

ശരഭനെന്ന രൂപത്തില്‍ ശിവന്‍ അപസ്മാര അസുരനെ വധിച്ചതും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ്.

ദുര്‍ ശക്തികളൊന്നും ഏറ്റുമാനൂരപ്പന്റെ മുന്നില്‍ വരില്ല. രാത്രി രണ്ടുപേരും മനഃസമാധാനത്തോടെ ഉറങ്ങി.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ