മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഏതാണ് മികച്ച സമ്മാനം? 

പുരാതന ഗ്രീക്കിലെ ഏറ്റവും മനോഹരമായ നഗരമായിരുന്നു, സെക്രോപിയ. വീതിയുള്ള  വീഥികളും, മോടിപിടിപ്പിച്ചു മനോഹരമാക്കിയ മന്ദിരങ്ങളും, സിവിശാലമായ ചത്വരങ്ങളൂം, കളിസ്ഥലങ്ങളും, ആരാമങ്ങളും  ഉള്ള ആ നഗരം ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല. രാജാവായ സെക്രോപ്സ് ആണ് തന്റെ പേര് അനശ്വരമാക്കാനായി ആ നരരത്തിനു തന്റെ പേരു ചേർത്തു സെക്രോപിയ എന്നു നാമകരണം ചെയ്തത്.  

മനുഷ്യരെപ്പോലെ ദേവന്മാർക്കും, ദേവതകൾക്കും ആ നഗരം പ്രിയപ്പെട്ടതായിരുന്നു. ആ നഗരം തങ്ങളുടെ പേരിൽ അറിയപ്പെടട്ടെ എന്ന് അവരും ആഗ്രഹിച്ചിരുന്നു. സമുദ്രദേവനായ പോസിഡോണും, ജ്ഞാനദേവതയായ അഥീനയും ആയിരുന്നു ഈ കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത്. നഗരത്തിന്റെ രക്ഷാമൂർത്തിയായിത്തീരാനും, നഗരം തങ്ങളുടെ പേരിൽ അറിയപ്പെടാനും ഇവർ രണ്ടുപേരും അത്യധികം ആഗ്രഹിച്ചിരുന്നു. അവർ  ഒളിമ്പസ് പർവ്വതത്തിലെ ദേവദേവനായ സീയൂസിനെ തങ്ങളുടെ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.  

ഒടുവിൽ പോസിഡോണും അഥീനയും തമ്മിൽ ഈ വിഷയത്തിൽ തർക്കമായപ്പോൾ സീയൂസ് പരിഹാരത്തിനായി ഒരു നിർദ്ദേശം മുന്നോട്ടു വച്ച്. അതിപ്രകാരം ആയിട്ടിരുന്നു. രണ്ടുപേരും ഓരോ സമ്മാനം നഗരവാസികൾക്കായി കാഴ്ചവയ്ക്കുക. ആരുടെ സമ്മാനമാണോ നഗരവാസികൾ പ്രിയപ്പെട്ടതായി തെരഞ്ഞെടുക്കുന്നത്, അതു സമ്മാനിച്ച ആളിന്റെ പേരിൽ നഗരം ഭാവിയിൽ അറിയപ്പെടും. സീയൂസിന്റെ നിർദ്ദേശം രണ്ടു പേർക്കും സ്വീകാര്യമായിരുന്നു.  

മത്സര ദിനത്തിൽ, സെക്രോപിയയിലെ ജനങ്ങൾ സമ്മാനങ്ങൾ കാണാനായി മലമുകളിൽ എത്തിച്ചേർന്നു. തിരമാലകളെ നിലയ്ക്കു നിറുത്തുന്ന പോസിഡോൺ ദേവനാണ് നഗരവാസികൾക്കുള്ള സമ്മാനം ആദ്യം നൽകിയത്. തന്റെ ത്രിശൂലം ഒരു പാറയിൽ ശക്തിയോടെ തറച്ചു. അപ്പോൾ അവിടെനിന്നും വലിയ ശബ്ദത്തോടെ  ഒരു ഉറവ പൊട്ടി ഒഴുകാൻ തുടങ്ങി. പതഞ്ഞു പൊന്തിയ തെളിനീർ, ഒരു വട്ടം കറങ്ങിയ ശേഷം താഴ്വാരത്തിലേക്കു കുതിച്ചു. നഗരവാസികൾ അത്ഭുതാരവം മുഴക്കി. നഗരവാസികളെ ചിരകാലം വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഈ ജലസ്രോതസ്സിനു കഴിയുമെന്നും, അതിനാൽ നഗരവാസികൾക്കു പ്രിയപ്പെട്ടതായി തന്റെ ഈ സമ്മാനം അവർ തെരഞ്ഞെടുക്കും എന്നും പോസിഡോൺ കരുതി. അരുവിയിലിറങ്ങി കൈക്കുമ്പിളിൽ വെള്ളം കൊരിക്കുടിച്ചവരുടെ നെറ്റി ചുളുങ്ങി. അവരടെ സന്തോഷം കെട്ടടങ്ങി. കാരണം സമുദ്രദേവന്റെ സമ്മാനം സമുദ്രജലം പോലെ ഉപ്പു കലർന്നതായിരുന്നു.  

ഏതു കണ്ട അധീനദേവി തന്റെ നീണ്ട ചാട്ടുളി ഭൂമിയിൽ  തറച്ചു. അതിശയം പോലെ അവിടെ ഒരു വൃക്ഷം പ്രത്യക്ഷപ്പെട്ടു. നിറയെ ചെറിയ പച്ച നിറത്തിലുള്ള കായ്കളും, കട്ടിയുള്ള ചെറിയ ഇലകളുമുള്ള  ഒരു മനോഹര വൃക്ഷം. അതായിരുന്നു ആദ്യത്തെ ഒലിവ് മരം. നഗരവാസികൾ സന്തോഷത്താൽ കാഹളം മുഴക്കി. ഭക്ഷണവും, എണ്ണയും, വിറകും, തണലും തരാൻ പ്രാപ്തിയുള്ള ഒലിവിനെ അവർ ഏറെ ഇഷ്ടപ്പെട്ടു. കുട്ടികൾ അതിന്റെ ചുവട്ടിൽ നൃത്തം ചവിട്ടി. മരത്തിന്റെ ശിഖരത്തിൽ ഊഞ്ഞാൽ ആടാൻ അവർ ആഗ്രഹിച്ചു. നഗരവാസികൾ ഒന്നായി അഥീനാ ദേവിയുടെ സമ്മാനം ഏറ്റവും പ്രിയപ്പെട്ടതായി പ്രഖ്യാപിച്ചു.  

അങ്ങനെ അഥീന ദേവിയുടെ പേരിൽ നിന്നും ഏഥൻസ് എന്ന പേര്  ആ നഗരത്തിനു ചാർത്തി. അഥീന ദേവി ഏഥൻസ് നഗരത്തിന്റെ രക്ഷാമൂർത്തിയായിത്തീരുകയും ചെയ്തു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ