
വളരെ വിചിത്രമെന്നു പറയട്ടെ, മനുഷ്യരുടെയും ദൈവങ്ങളുടെയും വിധി ഒരുപോലെ നിർണ്ണയിക്കുന്നത് മൊയ്‌റെ എന്നു പൊതുവായി അയപ്പെടുന്ന സഹോദരിമാരായ മൂന്നു ദേവതകളാണ്. ഇവർ വിധിയുടെ നെയ്ത്തുകാരാണ്. ദൈവങ്ങൾക്കു പോലും വിധിയെ സ്വാധീനിക്കാൻ കഴിയില്ല.
ജീവിതത്തിന്റെ നൂൽ നൂക്കുന്നു ഇളയവനായ ക്ലോത്തോ. ഓരോ മനുഷ്യനും, ദേവനും ദേവതയും ക്ളോത്തോയുടെ നൂലിലൂടെ ജന്മമെടുക്കുന്നു.
ജനനശേഷമുള്ള ഒരാളുടെ വിധി ലാച്ചെസിസ് എന്ന രണ്ടാമത്തെ ദേവത നിർണ്ണയിക്കുന്നു. അനന്തമായ സാധ്യതകളിലൂടെയാണ് ഓരോ വ്യക്തിയുടെയും വർത്തമാനകാല വിധി നിർണയിക്കപ്പെടുന്നത്.
ഏറ്റവും മുതിർന്ന ദേവതയായ അട്രോപോസ്, തന്റെ കൈയിലുള്ള കത്രിക ഉപയോഗിച്ചു ഓരോ വ്യക്തിയുടെയും ജീവന്റെ നൂൽ മുറിക്കുന്നു. നീക്കുപോക്കുകളില്ലാത്ത അന്ത്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
മറ്റു സംസ്കാരങ്ങളിലും സമാനമായ കഥകളും, വിധിയുടെ അചഞ്ചലാവസ്ഥയും, അപ്രമാദിത്വവും കാണാവുന്നതാണ്. ഇതിനെ ശരിവയ്ക്കുന്ന കഥകൾ ഗ്രീക്കു പുരാണകഥകളിൽ കാണാവുന്നതാണ്.
ഒരർത്ഥത്തിൽ യവന പുരാണത്തിലെ ഈ മൂന്നു സഹോദരിമാർ, ഭൂത, വർത്തമാന, ഭാവി കാലങ്ങളുടെ പ്രതിനിധികൾ കൂടിയാണ്.
(തുടരും)