കവിതകൾ
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1692


(Padmanabhan Sekher)
വേനലൊരുക്കിയ സദ്യക്കായ്
വർഷകാലം വന്നു പോയതറിഞ്ഞില്ല
ഉഷ്ണവായുക്കൾ ശ്വസിച്ച നിഴൽ
കൈവിരൽ തുമ്പിൽ തൂങ്ങി ഒപ്പം
നടക്കുന്നു സന്തത സഹചാരിയായ്.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1689


(Padmanabhan Sekher)
കാത്തിരുന്നൊരു പുതുവർഷം
കൺമുമ്പിലെത്തി കളിയാടുന്നു
കഴിഞ്ഞുപോയ ദിനങ്ങൾ ഇനി
തിരികെ എത്തില്ലെങ്കിലും വൃഥാ
ഓടിഎത്തുന്നു വീണ്ടും മനസ്സിൽ
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1674
അവൾ പോയതിൽ പിന്നെ
വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല
ഇരുപ്പുമുറിയിലെ ഇരുൾക്കോണിൽ
അവളോമനിച്ച ഒരൊറ്റയിതൾച്ചെടി പിണങ്ങി മാറി നിൽക്കുന്നു
- Details
- Written by: Jishnu P
- Category: Poetry
- Hits: 1636
ശ്മശാനങ്ങളിൽ മാത്രം
പൂത്ത് പടർന്ന് നിൽക്കുന്ന
കാട്ടുചെടികളെ കണ്ടിട്ടില്ലേ?
തണ്ടൊടിച്ച് നട്ട്
എത്ര കരുതലോടെ പരിപാലിച്ചാലും
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1778
Winner of Mozhi +100 Bonus Points
നിത്യവും പൂത്താലത്തിൽ അർച്ചനാസുമങ്ങളും
സുപ്രഭാതത്തിൻ കുളിരാശംസ ചേർന്നീവണ്ണം
സുസ്മേരവദനയായ് നമ്രശീർഷയായെങ്ങും
എത്തിടും ചേലിൽ വിരിഞ്ഞുല്ലാസമാർന്നീവിധം
- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1492
നക്ഷത്രമില്ലീ ധനുമാസരാവിൽ
പ്രക്ഷാളനം ചെയ്തു മനക്കരുത്തും,
"രക്ഷിക്കുവാനെത്തിടുമാരു", ചിന്തി-
ച്ചിക്ഷോണി തന്നെയുമധീരയായി.
- Details
- Written by: Jishnu P
- Category: Poetry
- Hits: 1689
ജാലകത്തിനരികിലെ ചാരുകസേരയിൽ
എൻ്റെ സ്വപ്നങ്ങൾ മയങ്ങുകയാണ്.
ഏതോ വിദൂര ഭൂതകാലത്തിൻ്റെ
നേർത്ത വിഷാദ രാഗം കേട്ട്...
ഷെല്ലിയും നെരൂദയും ജിബ്രാനും
ചില്ലലമാരയിൽ ചിതലരിച്ച് തുടങ്ങുമ്പോൾ,
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 1857
ഇംഗ്ലീഷുപീഡ സഹിയാതെ തപിച്ച, ഇന്ത്യൻ
ശീലത്വമൊക്കെവെടിഞ്ഞൂ ജന്മഭൂക്കു വേണ്ടി
കാരാഗൃഹമോ, കഴുവോ നിനയാതെ ധീരർ
പോരിന്നിറങ്ങി വാൾത്തല രാകിടും നാൾ.
ഇന്ദ്രപ്രസ്ഥത്തിൽ പുതു ശിബിരനിർമ്മിതിക്കായ്
ആട്ടി ത്തെളിച്ചുപോയ പട്ടാള ജാഥതന്നിൽ
പൊട്ടിത്തെറിച്ചൊരു ബോംബിന്റെ തീച്ചീളുതട്ടി,
ഭാഗ്യം, രക്ഷപെട്ടു പരദേശികൾ രണ്ടുപേർ.
ലക്ഷ്യം തെറ്റി ഗർജ്ജിച്ച ബോംബിൻ മുനയേറ്റുപോയ്,
ദില്ലിയിൽ ചാന്ദിനി ചൗക്കിൽ വൈസ്ട്രോയീഭൃത്യനിൽ.
അക്രമ സംഘാവിവേക കൃത്യങ്ങളിൽ, കഷ്ടം,
പെട്ടുപോകുന്നു സദാ പരജീവിജാലങ്ങൾ.
ഗാണ്ഡീവ ഞാണിൽ നിന്നമ്പുതിർന്നു പായുന്ന പോൽ
അന്വേഷണശരമാരി തറച്ചു പകച്ച
ഇന്ത്യ, കഠിന യാതന നടുവിലേകയായ്
ചുടുനിണമണിഞ്ഞന്നു വിറപൂണ്ടു നിന്നു.
ഞാൻ ബാൽമുകുന്ദിൻ പത്നിയാം രാംരഖിന്റെ പ്രേതം.
സ്വർഗ്ഗ ജാലകപ്പഴുതിലൂടിങ്ങു ഞാനെത്തി,
പ്രണനാഥന്റെ ഉച്ഛ്വാസ വായുവിലലിഞ്ഞ
വന്റെയീ ദു:ഖ സന്ദേശമേകി പ്പൊലിയുവാൻ .
ഏറേക്കറുത്ത, കറുത്തപക്ഷം വിടകൊണ്ട
രാവിൽ, കാർകൊണ്ടലിൽ നക്ഷത്ര ജാലം കെടുത്തി
ഏകാന്ത ശോകമായ് ഞാനീ ഭുവനാംബരത്തിൽ
തേങ്ങുന്നു മതികെട്ട നരഭാവ ചേഷ്ടകണ്ടു.
പേകൊണ്ട നായ കണക്കെ നാടുനീളെ അന്നാ
ബ്രിട്ടന്റെ കിങ്കരപ്പട ക്രൂരമാക്രമിച്ചു.
നെഞ്ചിൽ തെളിച്ച ദേശസ്നേഹത്തിരി കെടുത്തി.
ബീഡിക്കറപിടിച്ച പല്ലാൽ പരിഹസിച്ചു.
അസ്വാതന്ത്ര്യമോചന മന്ത്ര ജപശാലകൾ
തല്ലിക്കെടുത്തി കരിമ്പുക നിറച്ചു കൊണ്ടാ
ബൂട്ടിട്ട കാലുകൾ ചതച്ച പലകക്കുടി -
ലുതോറും പെണ്ണുങ്ങൾതൻ മാനമെറിഞ്ഞുടച്ചു.
പട്ടാളക്കൂട്ടം തോണ്ടി എടുത്ത ബോംബാൽ അന്നേ
അപരാധിയായെന്റ പ്രിയനാം പ്രാണനാഥൻ.
ഏതൊരു ഭീരുവിൻ ദഷ്ടകൃത്ത്യം?പുരയിട-
ത്തിൽ ആ ചതി ഒളിപ്പിച്ചതറിവീലെനിക്കും.
കൈവിലങ്ങിട്ടു കൊണ്ടുപോകേ ദയായാചന,
അന്തരീക്ഷത്തിലലിഞ്ഞുപോയ്, ഞാനനാഥയായ്.
കൊടിയമർദ്ദന സ്മരണതീണ്ടും നേരമെൻ -
പ്രാണനാഥൻ നടുങ്ങുന്നു നാകത്തിലിപ്പൊഴും.
തോക്കിൻതിരയിലും, കഴുമരത്തിലും പിന്നെ
പീരങ്കിമുനയിലും ചത്തടിഞ്ഞെത്രപേർ!
ആ ധീരജന്മമോഹശാഖകൾ പൂവിട്ടനാൾ
പരലോകവും ആനന്ദാതിരേകവേദിയായ്.
ഇന്നിതാ കരാള ദു:ഖലവണം കടഞ്ഞു,
സ്വാതന്ത്ര്യാമൃതം പങ്കിട്ടു വേർപെട്ടു നിൽക്കവേ,
സ്വർഗ ചക്രവാളത്തിൽ നിന്നാ രക്തസാക്ഷികൾ
കെട്ട വെണ്മതി കണ്ടു വ്യഥ തിന്നു തീർക്കുന്നു.
തോളിലേറിയ ചേറുഗന്ധം ഊട്ടിയന്തിയിൽ
മക്കളെ നെഞ്ചിലേറ്റി ഉറക്കുന്നു കർഷകർ.
അന്നത്തിനുമാത്രമേകുന്ന യന്ത്രശാലയിൽ
അന്യദാരിദ്ര്യാഗ്നിയിൽ വേകും തൊഴിലാളികൾ!

