മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Winner of Mozhi +100 Bonus Points 

നിത്യവും പൂത്താലത്തിൽ അർച്ചനാസുമങ്ങളും
സുപ്രഭാതത്തിൻ കുളിരാശംസ ചേർന്നീവണ്ണം

സുസ്മേരവദനയായ് നമ്രശീർഷയായെങ്ങും
എത്തിടും ചേലിൽ വിരിഞ്ഞുല്ലാസമാർന്നീവിധം

നിത്യകല്യാണിപ്പൂവിൻ കപോലം തഴുകീടാൻ
ഇത്രയും മടിയെന്തേ വാരിളം പൂന്തെന്നലേ?

കൊച്ചുപൂവാണെന്നാലും ഒട്ടേറെസ്വപ്നങ്ങളും
ഹൃത്തിലായ് വിരിയുന്ന സുന്ദരിയല്ലോയിവൾ!

തെച്ചിയും മന്ദാരവും പിച്ചകം ചേമന്തിയും
മുത്തുപോൽ തിളങ്ങുന്ന മുറ്റത്തെത്തൂമുല്ലയും

വർണവൈവിധ്യം ചാർത്തി ചെമ്പരത്തിപ്പൂക്കളും
വാടാത്ത പൂക്കൾ ചൂടിനിരക്കും വാടാമല്ലി

നിത്യ സൗരഭമെന്നും കരുതി വെച്ചിട്ടുള്ളതാം
പവിഴമല്ലിപ്പൂവും ഗന്ധരാജനും പിന്നെ

രാവിനെ പ്രഭാപൂരമാക്കിടും നിശാഗന്ധി
പൂത്തു നിൽക്കുന്നൂ ചേലിൽ ചെണ്ടുമല്ലിപ്പൂക്കളും...!

വർണവൈവിധ്യം തൻ്റെ മുളളിനാൽ സുരക്ഷിതം
എന്നൊരാശ്വാസം പൂണ്ടു പനിനീർ സൂനങ്ങളും

ആരാമശോഭയേറ്റും പൂക്കളെ മാത്രമെന്തേ -
യാദരാൽ, അതിമോദാൽ പാലിച്ചൂ വീണ്ടും വീണ്ടും..

നൽക്കവിൾത്തുടുപ്പോലും നിത്യ കല്യാണിപ്പൂവിൻ
മുഗ്ദ്ധമാം ഭാവംതന്നെ പുകഴ്ത്തീലാരുംതന്നെ ...

ഏതുള്ളൂ കാവ്യാമൃതം അഴകില്ലാഞ്ഞല്ലല്ലോ
അരുമപ്പൂവിൻ ചന്തം വാഴ്ത്തിയില്ലിന്നേവരെ...!

വെന്തുരുകീടും ഗ്രീഷ്മ സഞ്ചാരപഥത്തിലും
അല്ലലിൻ നിഴൽ പോലുമകലത്താക്കീയിവൾ !

വന്നണയാറുണ്ടെന്നും വാസന്തസൗന്ദര്യത്തെ
തന്നിലേയ്ക്കാവാഹിച്ചു നമ്രശീർഷയായെന്നും.

എങ്കിലും പുലരിയിലക്കപോലത്തിൽ കാണു-
മിറ്റു കണ്ണീരാ നന്ദികേടിൻ്റെ നേർസാക്ഷ്യമാം...

സഹയാത്രികയോടാ പഥികൻചൊല്ലീപോലും
എവിടെ ചെന്നാലുമീച്ചെടിയെക്കാണാമല്ലോ..

ശവം നാറിയെന്നത്രേ വിളിച്ചൂമുഖംനോക്കി
സ്മിതമാർന്നെന്നാകിലും കരളു തകർന്നു പോയ്

പൂക്കാലമോർമിക്കാതെ മറ്റു പൂച്ചെടികളാ-
പൂന്തോട്ടം മറന്നാലും, അത്രമേലാത്മാർത്ഥമായ്,

നിത്യവും വസന്തത്തെ, തന്നുള്ളിലാവാഹിക്കുമി
ക്കൊച്ചു പുഷ്പത്തോടെന്തിത്രമേൽവൈരാഗ്യവും ...!

ഇത്രമേലകൽച്ചയീ തൈക്കുളിർത്തെന്നൽ പോലും
അരികത്തെത്താനെന്തേ മടിയീപാവംപൂവിൻ

കവിളിൻ തുടുപ്പിതു കണ്ണീരാൽമറഞ്ഞാലും
തലയാട്ടുന്നൂ മന്ദം ചേലിലായ്ചിരിതൂകി

ആത്മഹർഷത്തിന്നശ്രുവെന്നറിയിക്കാൻ വെമ്പി
ആവതുംസന്തോഷത്തോടല്ലയോനിലകൊണ്ടൂ.

അല്ലലെൻ മനസ്സിനെ കുത്തിനോവിക്കാതല്ല
അല്ലെങ്കിലാരാരുണ്ടീയൂഴിയിൽ ദുഃഖിക്കാത്തോർ?

കേവലാനന്ദം പോരുമീ ജനിമൃതിയ്ക്കിടെ -
പാരിതിൽ വാഴ്വിൻ പൊരുൾ സാന്ദ്രശോകം താനല്ലോ...

ഒരുപുഞ്ചിരിമാത്രം പുലരിക്കതിർപോലെ
വിരിയിച്ചീടുന്നതു ജന്മസാഫല്യംമാത്രം!

താന്തമാമീ ജന്മത്തിൻ ദീനതയകറ്റീടാൻ
വേപഥു ചൂഴും ഗാത്രം ദൃഢമായ് നിവർത്തിയും

നേരറിഞ്ഞീടുന്നേരം സമഭാവനയോടെ
പ്രാർത്ഥനാ ജപംമാത്രം മനസ്സിൽ മന്ത്രിയ്ക്കാനും

ശില പോലുറച്ചീടുമവനീപാളിയ്ക്കുള്ളിൽ
അത്രമേൽനോവേറ്റത്രേ വേരുകൾ പടർന്നതും...

ദാഹത്തെയകറ്റീടാനിത്തിരിനീരിന്നായി
കൈനീട്ടുവാനില്ലാകരളങ്ങുരുകിലും....

ചാരെയൊന്നണയുമോ, സ്നേഹലോലനായൊന്നു
പാവമാമീപ്പൂവിനെ മാറോടുചേർത്തീടുമോ ...?

ഒരുപുഞ്ചിരിമാത്രം, ശോകപങ്കിലമാകും
ധരയിൽ ജീവിപ്പോർക്കു നൽകിടാനാശിയ്ക്കുന്നൂ...

മന്ദമാംതെന്നൽക്കരലാളനമേറ്റിന്നു നി-
ന്നരികിൽ മരുവീടാമാത്മനിർവൃതിയോടെ ...!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ