മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

video recording

ഭാഗം 26

സീൻ 52
സന്ധ്യ, സത്യന്റെ വീട്
ഡൈനിംഗ് റൂമിൽ തന്നെയുള്ള എൽ.ഈ.ഡി റ്റി.വിയിൽ  വാർത്ത കണ്ട് കസേരയിലിരിക്കുന്ന സത്യൻ. റ്റി.വി.യിൽ വാർത്തയുമായി ഒരു നൂസ് ചാനലിൽ ജിഷാ രാജേഷ്.

ജിഷ : നമസ്കാരം ഏഴുമണി വാർത്തയിലേക്ക് സ്വാഗതം. ഈ സമയത്തെ പ്രധാന വാർത്തകൾ. സ്വർണ്ണക്കള്ളകടത്ത് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ജിസ്ന. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കുമെന്ന് നിയുക്ത എം.ഡി  കെ പത്മജാക്ഷൻ. ഇനി ഏറ്റവും പ്രധാനപ്പെട്ട വാർത്തയി ലേക്കാണ് കടക്കുന്നത്. നോർത്തിൻഡ്യൻ ബാലനെ തട്ടിയെടുത്ത് ഭിക്ഷാടനത്തിന് ഇറങ്ങിയ തമിഴ് നാടോടി സ്ത്രീ  ആലപ്പുഴയിൽ അറസ്റ്റിൽ. കൂടുതൽ വിവരങ്ങളുമായി ആലപ്പുഴയിൽ നിന്നും റിപ്പോർട്ടർ റോണി വർഗീസ് ചേരുന്നു.
ജിഷ : ഹലോ റോണി.
കട്ട് റ്റു


സീൻ 52 ഏ
കഴിഞ്ഞ പകൽ, സഖാവ് സത്യന്റെ വീട്
ഉമ്മറ മുറ്റത്ത് റിപ്പോർട്ടർ റോണി വർഗീസും ക്യാമറാമാൻ നന്ദു ഫോർട്ട് കൊച്ചിയും. സത്യനും ലക്ഷ്മിയും അവർക്കു പിന്നിലായി ഭദ്രയും ഉമ്മറത്ത് നിലയുറപ്പിച്ചിരിക്കുന്നു. ക്യാമറായെ നോക്കി,
റോണി : ഹലോ ജിഷ. ഞാനിവിടെ സംഭവം നടന്ന സ്ഥലത്ത് നിന്നാണ്. ആലപ്പുഴ ജില്ലയിൽ മുഹമ്മ  പഞ്ചായത്തിലെ ഒൻപതാം വാർഡ് മെംബറായ ശ്രീലക്ഷ്മിയുടെ, അതായത് മുൻ ഐ.സി.പി.(എം) ജില്ലാ സെക്രട്ടറിയായിരുന്ന സത്യൻ ദാമോദരൻ മാഷിന്റെ വീട്ടിൽ ഇന്ന് ഉച്ചക്ക് ഏകദേശം ഒന്നിനും ഒന്നരക്കും അടുത്തായിരുന്നു സംഭവം.
തിരിഞ്ഞ് സത്യനേയും മറ്റും നോക്കി ,
റോണി : ശ്രീലക്ഷ്മി മാഡം. സംഭവം ഒന്നു കൃത്യമായി വിവരിക്കാമോ?
ശ്രീലക്ഷ്മി : ഇന്ന് അച്ഛന്റെ പിറന്നാൾ ദിനമായിരുന്നു. ഏകദേശം ഒരു മണിയോടടുത്താണ് ഞങ്ങൾ ഉച്ചയൂണിനിരുന്നത്. ആ സമയത്താണ് ഈ നാടോടി സ്ത്രീ കുട്ടിയുമായി വരാന്തയിലെത്തുനത്.
ഇടക്ക് കയറി,
ഭദ്ര : ഞാനാണ് അവർക്ക് ഭക്ഷണം കൊടുത്തത്.
ലക്ഷ്മി : അതിന് ശേഷമാണ് പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ.റോയി സാർ വിളിക്കുന്നതും അവരെ തടഞ്ഞ് നിർത്താൻ ആവശ്യപ്പെടുന്നതും.
റോണി : സത്യൻ മാഷ് ഇതിനെ എങ്ങനെ നോക്കി കാണുന്നു.?
സത്യൻ : ഇന്നൊരു വിശേഷദിനത്തിൽ അവർ ഇവിടെ വെച്ച് പിടിക്കപ്പെട്ടത് നിർഭാഗ്യകരാമാണെങ്കിലും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന മാഫിയയിലെ കണ്ണികളിലൊന്നിനെ പിടികൂടാൻ പോലീസിനെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ട്.
റോണി : കഴിഞ്ഞ വർഷം ഈ നാട്ടിൽ നിന്നും കാണാതായ അനുമോന്റെ തിരോധാനവുമായി ഈ പിടിക്കപ്പെട്ടവർക്ക് എന്തെങ്കിലും ബന്ധമുള്ള തായി തോന്നുന്നുണ്ടോ.?
ലക്ഷ്മി : അതിനെകുറിച്ച് അറിയില്ല. പോലിസ് അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തുമെന്ന് പ്രതീഷിക്കാം.
റോണി : നന്ദി മാഡം, മാഷേ. അറസ്റ്റിലായവരെകുറിച്ചുള്ള വിശദാശംങ്ങൾ നൽകാൻ സർക്കിൾ ഇൻസ്പെക്ടർ പ്രതാപൻ സാറും എസ്.ഐ റോയി സാറും നമ്മോടൊപ്പം ചേരുന്നു.

കട്ട് റ്റു


സീൻ 52 ബി
കഴിഞ്ഞ പകൽ, ആര്യക്കര പോലീസ്സ്റ്റേഷൻ
മുറ്റത്ത് രണ്ട് പോലീസ് ജീപ്പുകൾ . സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്ന സർക്കിളും , എസ്.ഐ യും, സുനിയും ബിജുകുമാറും , മഞ്ജുവും. 
വിവിധചാനലുകളിലെ ക്യാമറമാൻമാർ അവരെ ഫോക്കസ് ചെയ്യുന്നു. മൈക്കുമായി റിപ്പോർട്ടർമാർ.അവരോട് വിശദീകരിക്കുന്ന,
സർക്കിൾ ഇൻസ്പെക്ടർ : എനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ എസ്.ഐ ആയ റോയിയെ കേസിലേക്ക് ഡയറക്റ്റ് ചെയ്തത്. ആ ലേഡി മെംബറിന്റെ സഹായത്തോടെ അവരെ പിടികൂടാൻ കഴിഞ്ഞതിൽ കേരളാ പോലീസിന് അഭിമാനമുണ്ട്. ഇനിയുള്ള ചോദ്യം ചെയ്യലിൽ ചൈൽഡ് കിഡ്നാപ്പിംഗ് മാഫിയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കിട്ടുമെന്നാണ് കരുതുന്നത്.
റോണി : റോയി സാർ ഈ സംഭവത്തെക്കുറിച്ച് എന്തു പറയുന്നു.
റോയി : ഈ സംഘത്തിലൊരാള കുടുക്കാൻ സഹായിച്ചത് വലിയ കാര്യം തന്നെയാണ്. സി.പി.ഓ മഞ്ജുവിന്റ്റേയും ബിജുവിന്റേയും എച്ച്.സി.സുനിയുടേയും സമയോചിതമായ ഇടപെടൽ  ഇവരെ പിടി കൂടാൻ വളരെ സഹായിച്ചു.
റോണി : കസ്റ്റഡിയിലായ നാടോടി സ്ത്രീയും കുട്ടിയും എവിടെയാ ണിപ്പോൾ ?
സർക്കിൾ ഇൻസ്പെക്ടർ : മജിസ്ട്റേറ്റിന്റെ നിർദ്ദേശപ്രകാരം കുട്ടിയെ ചൈൽഡ് റെസ്ക്യൂ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ആ സ്ത്രീ ജില്ലാ ജയിലിൽ വനിതാ സെല്ലിലാണ്. അവരെ വിശദമായി ചോദ്യം ചെയ്യും. അനുമോന്റെ തിരോധാനം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് പിന്നീട് അവരെ കൈമാറും.
റോണി : നന്ദി സാർ. ഇനിവരും ദിനങ്ങളിൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കാണാതായ കുട്ടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയോടെ ക്യാമറാമാൻ നന്ദു ഫോർട്ട് കൊച്ചിയോടൊപ്പം റോണി വർഗീസ്, ആലപ്പുഴ.

കട്ട് റ്റു


സീൻ 52 സി
രാത്രി, സത്യന്റെ വീട്
വാർത്ത കണ്ടിരിക്കുന്ന സത്യനും അയാൾക്കരികെ നിൽക്കുന ലക്ഷ്മിയും പിന്നിലായി ഭദ്രയും.
എൽ.ഈ.ഡിയിൽ -
ജിഷ : കുട്ടികളുടേയും സ്ത്രീകളുടേയുംമേലുള്ള അതിക്രമങ്ങൾ തടയാൻ കർശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി. കാണാതാകുന്ന ബാല്യങ്ങൾ കൂടുതൽ വാർത്തകൾ ന്യൂസ് ഹവറിൽ.
ലക്ഷ്മി റ്റി.വിയുടെ വോളിയം റിമോട്ടിൽ കുറക്കുന്നു.
ഭദ്ര : മോളെയേതായാലും നാട്ടുകാരറിഞ്ഞു.
അഭിമാനത്തിൽ,
സത്യൻ : അല്ലെങ്കിൽ തന്നെ എന്റെ മോളാന്ന ഖ്യാതിയവൾക്കുണ്ട്.
ലക്ഷ്മി : ഓ..ആ എമ്മനുവേലിനു കിട്ടേണ്ട ഖ്യാതിയാ ചുളിവിൽ നമ്മുക്ക് കിട്ടിയത്. പോലീസുകാരെ ഇൻഫോം ചെയ്ത ചൈൽഡ് ലൈൻകാരുടെ പേര് പോലും അവർ പറഞ്ഞില്ല.
സത്യൻ : അതൊക്കെ ഓരോ ഡിപ്പർട്ട്മെന്റുകൾ തമ്മിലുള്ള മത്സരം അല്ലേ ?
ലക്ഷ്മി : ഇനി നാട്ടുകാരും പഞ്ചായത്തും സ്തുതി പാടി എന്നെ ഒരു വഴിയാക്കും
ആ സമയം അവളുടെ കയ്യിലിരുന്ന ഫോൺ ചിലക്കുന്നു. ഫോണിൽ എമ്മാനുവേലിന്റെ പേരു കണ്ട് സത്യനോട്,
ലക്ഷ്മി : എമ്മാനുവേലാ ...ഹലോ .
റിമോട്ട് അച്ഛനു കൊടുത്ത് അവൾ കുറച്ച് ഫ്രീയായി സംസാരിക്കാൻ പുറത്തേക്കിറങ്ങുന്നു - വരാന്തയിലേക്ക് -
അവളെ നോക്കി ചിരിച്ച് റ്റി.വി.യുടെ വോളിയം കൂട്ടുന്ന സത്യൻ. ഭദ്ര അടുക്കളയിലേക്ക് നടക്കുന്നു.

കട്ട് റ്റു


സീൻ 52 ഡി
രാത്രി, എമ്മാനുവേലിന്റെ വീട്
മുറ്റത്ത് ഒരു മാവിന്റെ  താഴെ ലക്ഷ്മിയുമായി സംസാരിക്കുന്ന, 
എമ്മാനുവേൽ : ചാനലിൽ ഉഗ്രൻ പ്രകടനം കണ്ടു. മറുതലക്കൽ-
വരാന്തയിലൂടെ നടന്ന്,
ലക്ഷ്മി : ഒന്നു പോ കർത്താവേ. ചാനലുകാർ വന്നുപെടുത്തിയതല്ലേ.

ഇന്റ്റർകട്ട്സ്

എമ്മാനുവേൽ : ഇങ്ങനെ ഒരു നേതാവ് വളർന്നു വരുന്നുണ്ടെന്ന് ലോകം മുഴുവൻ അറിഞ്ഞില്ലേ. ഏതായാലും എന്റെ പേര് വലിച്ചിടാതിരുന്നതിന്,  ഒരു താങ്ക്സ്.
ലക്ഷ്മി : കർത്താവ് രക്ഷകനായി ഈ നാട്ടിലവതരിച്ചതല്ലേ. ഇനിയും നിഗൂഢതകൾ നീക്കാനുണ്ടല്ലോ. അതുകൊണ്ട് ഡിസ്ക്ലോസ് ചെയ്യാതിരു ന്നതാ. അല്ല കർത്താവ് എവിടേയാ.
എമ്മാനുവേൽ : ഞാൻ വീട്ടിലാ.
ലക്ഷ്മി : രാത്രീല് കഴിക്കാൻ വല്ലതും ഉണ്ടാക്കിയോ ?
എമ്മാനുവേൽ ; ഞാൻ പുറത്ത് നിന്നും വാങ്ങി. കുറച്ച്  കഴിഞ്ഞ് കഴിക്കണം. അതു കഴിഞ്ഞ് വാട്സാപ്പിൽ വന്നാൽ ചാറ്റാം.
അവളൊന്നു കുസൃതിയിൽ അവന്റെ മനസ്സിലിരിപ്പ് അറിയാനെന്നോണം,
ലക്ഷ്മി : ചാറ്റാനോ....എന്താ..ങ്ങേ..?
എമ്മാനുവേൽ : അല്ല. ഉറക്കം വരുന്നില്ലെങ്കിൽ..
ലക്ഷ്മി : ഉറക്കം വരുന്നില്ലെ സ്വയം താരാട്ടു പാടി ഉറങ്ങിക്കോളാം. ഞാൻ സ്ഥലം പഞ്ചായത്ത് മെംബറാണേ. മറക്കണ്ട.
എമ്മാനുവേൽ : ഓ മറക്കുന്നില്ലേ മെംബറേ. മെംബറു തന്നെയല്ലെ പ്രേമം പ്രൊപ്പോസ് ചെയ്തത്.
ലക്ഷ്മി : അയ്യെടാ
എമ്മാനുവേൽ : അതെ നാളെ ഞാൻ ഒരിടം വരെ പോകുവാ
ലക്ഷ്മി : എങ്ങോട്ടാ ?
എമ്മാനുവേൽ : അതു സസ്പൻസ്
ലക്ഷ്മി : എന്നാലങ്ങനെയാകട്ടെ.
എമ്മാനുവേൽ : തൽക്കാലം ഞാനൊരു വീഡിയോ അയച്ച് തരാം . അതിരുന്ന് കാണ്. മൊബൈലിൽ സേർച്ച് ചെയ്ത് ഒരു വീഡിയോ കണ്ടെത്തി അത് 
എമ്മാനുവേൽ ലക്ഷ്മിക്ക് വാട്സാപ്പിൽ  സെൻഡ് ചെയ്യുന്നു. 
കട്ട് റ്റു


സീൻ 52 ഈ
രാത്രി, സത്യന്റെ വീട്
വരാന്തയിൽ നിന്നും മുറിയിലേക്ക് വന്ന് കതകടച്ച് കട്ടിലിൽ ഇരുന്ന്  മൊബൈലിൽ എമ്മാനുവേൽ അയച്ച വീഡിയോ കാണുന്ന ലക്ഷ്മി. എന്തോ വൃത്തികേട് കണ്ടതുപോലെ വീഡിയോ കട്ട് ചെയ്ത് നെറ്റി ചുളിച്ച് അവൾ തലകുടഞ്ഞ് ഹെഡ്ഫോൺ ചെവികളിൽ നിന്നും മാറ്റി, 
ലക്ഷ്മി : ശ്ശേ.
പിന്നെയവൾ മൊബൈൽ എടുത്ത് എമ്മാനുവേലിനെ വിളിക്കുന്നു.
കട്ട് റ്റു


സീൻ 52 എഫ്
രാത്രി, എമ്മാനുവേലിന്റെ വീട്
ഹാളിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന എമ്മാനുവേൽ. മറുഭാഗത്ത് ലക്ഷ്മിയാണ്.

ഇന്റ്റർ കട്ട്സ്.


എമ്മാനുവേൽ : എന്തു തോന്നുന്നു
ലക്ഷ്മി : അത് അയാളല്ലേ.
എമ്മാനുവേൽ : അതേ
ലക്ഷ്മി : അവനിത്തരക്കാരനാണോ.
എമ്മാനുവേൽ : അതിനി അറിയാനിരിക്കുന്നതേയുള്ളൂ.
ലക്ഷ്മി : കണ്ടിട്ട് അറപ്പു തോന്നുന്നു.
എമ്മാനുവേൽ : അത് ഡിലിറ്റ് ചെയ്തേക്ക്. ലീക്കാകണ്ട. 
ലക്ഷ്മി : ഉം...അതിൽ സംസാരിക്കുന്നതൊക്കെ...
എമ്മാനുവേൽ : അവൻ തന്നെ. ആ ലഹരിയിൽ അവൻ അങ്ങനാവുന്നതാണ്. പിന്നെ കുറച്ച് കാര്യങ്ങൾ കൂടി വൈൻഡ് അപ് ചെയ്യാനുണ്ട്. ഞാൻ ഇടക്ക് വിളിക്കാം. ഗുഡ് നൈറ്റ്.
ലക്ഷ്മി : ശരി .  ഗുഡ്നൈറ്റ്.
ഫോൺ കട്ട് ചെയ്ത എമ്മാനുവേൽ എന്തോ ചിന്തിച്ച് തിരിയുന്നു.
ഒരു മൊണ്ടേജിനുള്ള പശ്ചാത്തലസംഗീതം ആരംഭിക്കുന്നു.

കട്ട്
(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ