മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

 

ഭാഗം 23                                                                                         

സീൻ 43
രാത്രി
പള്ളിപറംബിനരികിലുള്ള ഒരു ഭാഗം. തങ്കൻ, ബഷീർ,പൊന്നൻ, വിജയൻ.മദ്യപാനം കഴിഞ്ഞ് മണ്ണിൽ വട്ടം കൂടിയിരിക്കുന്ന അവരെ ചെറിയ വെളിച്ചത്തിൽ കാണാം. പൊന്നൻ ഒരു കുറ്റി ബീഡി കത്തിക്കുന്നതിൽ നിന്നാണ് ദൃശ്യം ആരംഭിക്കുന്നത്. പുകയെടുക്കുന്നതിനിടയിൽ,
പൊന്നൻ : ഇങ്ങനെ കുടിച്ച് കുടിച്ച് ഓരോ ദിവസവും തള്ളി നീക്കിയിട്ട് എന്ത് കാര്യം.ഒരു മാറ്റം വേണം.
നരബാധിച്ച കുറ്റിതാടി നിരാശയിൽ തടവി,
തങ്കൻ : തെയ്യാമ്മയും പറയുന്നുണ്ട്.
നിസാരതയിൽ,
വിജയൻ : എന്തായാലും എനിക്ക് കിട്ടുന്ന തലക്കും താടിക്കും വലിയ മാറ്റോന്നുമില്ല.
നിലത്ത് ഒരു ചെറിയ കംബുകൊണ്ട് എന്തോ വരച്ച് കുന്തിച്ചിരിക്കുന്ന ബഷീർ ആലോചനയിൽ,
ബഷീർ : പല മാറ്റങ്ങളും കാണുന്നുണ്ട്.
ഗൗരവം അഭിനയിച്ച് മറ്റൊരു ടോണിൽ,
വിജയൻ : താങ്കളെന്താണ് വരച്ച് ഉദ്ദേശിക്കുന്നത്.
വര നിർത്തി എല്ലാവരേയും അർഥം വെച്ച് നോക്കി
ബഷീർ : അവനാരണ്. കർത്താവ്. അവൻ നാട്ടിൽ വന്നതു മുതൽ ഒരു പാട് പ്രശ്നങ്ങൾ.
വിജയൻ : അത് നീയായിട്ട് തന്നെ തുടങ്ങിവെച്ചതല്ലെ.
അതൊന്നും കാര്യമാക്കതെ കെട്ട കുറ്റിബീഡി കളഞ്ഞ് എല്ലവരേയും നോക്കി 
പൊന്നൻ : ബീഡിയുണ്ടോ ആരുടേയെങ്കിലും കയ്യിൽ....(ആരും ഉണ്ടെന്നോ ഇല്ലേന്നോ പറയുന്നില്ല.) ഉണ്ടെങ്കിലും ഒരുത്തനും തരത്തില്ല. രാത്രിയല്ലേ. ഞാൻ പോണു.
പൊന്നൻ ദേഷ്യത്തിൽ എഴുന്നേറ്റ് ഒരു ഭാഗത്തേക്ക് പോകുന്നു. 
എണിക്കാൻ ഒരുങ്ങി,
തങ്കൻ : ഞാനും പോണു....തെയ്യാമ്മ പറയുന്നതു പോലെ നാളെത്തന്നെ ധ്യാനത്തിനു പോണതാ നല്ലത്..മുരിങ്ങൂരേ..
വിജയൻ : ചെല്ല് പോയി ധ്യാനം കൂടി നന്നാക്..
എണിറ്റ് പോകാൻ തുടങ്ങുന്ന തങ്കനെ നോക്കി വിജയൻ പരിഹസിച്ച് പറഞ്ഞ് ബഷീറിനെ നോക്കുന്നു. ബഷീർ താൻ മറ്റുള്ളവരോട് ചോദിച്ച സംശയത്തിലണിപ്പോഴും. വിജയനോടയി,
ബഷീർ : നിനക്കെന്തു തോന്നുന്നു.
കളിയാക്കും വിധം,
വിജയൻ : എന്ത് ..രണ്ടെണ്ണം അടിക്കാൻ തോന്നുന്നു...ഒന്നു പോടാ  കോപ്പേ.
അസംതൃപ്തനായ ബഷീറിനെയാണു നാം കാണുന്നത്.
കട്ട് റ്റു


സീൻ 43ഏ
രാത്രി
പലരുടേയും വീട്ടിലേക്കും മറ്റുമുള്ള ഇടവഴി. 
ലൈറ്ററിലുള്ള ടോർച്ചടിച്ച് നടന്ന് വരുന്ന പൊന്നൻ മുന്നിൽ തനിക്കെതിരെ ആരോ നിൽക്കുന്നത് കണ്ട് നിൽക്കുന്നു അല്പം ഭയത്തിൽ. എതിരെ നിൽക്കുന്ന ആൾ സ്വന്തം മുഖത്തിനരികിൽ ലൈറ്റർ കത്തിച്ച് ചെറുതായി ചിരിക്കുംബോൾ പൊന്നൻ അത് എമ്മാനുവേൽ ആണെന്ന് തിരിച്ചറിയുന്നു. പരിഭ്രമം വിട്ട്,
പൊന്നൻ : കർത്താവോ.
എമ്മാനുവേൽ : ബീഡി വേണോ...
പൊന്നൻ : ഉണ്ടെങ്കിൽ ഒരെണ്ണം താ.
എമ്മാനുവേൽ : ഒന്നല്ല ഒരു പാക്കറ്റ്.ദാ
എമ്മാനുവേൽ പോക്കറ്റിൽ നിന്നും ഒരു ബീഡി പാക്കറ്റ് പൊന്നന് നീട്ടുംബോൾ അയാളതു വാങ്ങി പൊട്ടിച്ചു കൊണ്ട്,
പൊന്നൻ : അല്ല നിങ്ങളീരാത്രിയിലെങ്ങോട്ട് പോകുവാ.
എമ്മാനുവേൽ : ഞാനൊന്ന് ഷാപ്പ് വരെ പോകുവാ...ചേട്ടൻ വരുന്നോ
പൊന്നൻ : ഇല്ല .ഇന്നിനി വേണ്ട...കർത്താവ് പോയിട്ട് വാ...
എമ്മാനുവേൽ : എന്നാ ചേട്ടൻ വിട്ടോ.
പൊന്നൻ : ശരി.
കർത്തവ് ചിരിച്ച് അവിടെ നിന്നും നടന്നകലുംബോൾ ബീഡി ചുണ്ടിൽ വെച്ച് സംശയത്തോടെ അവനെനോക്കി മനസ്സിൽ പറയുന്ന
പൊന്നൻ : കർത്താവ് ബീഡിവലിക്കാറില്ലല്ലോ..അത് കർത്താവ് തന്നെയാണോ.
ബീഡി കത്തിച്ച് ഭീതിയോടെ പൊന്നൻ മുന്നോട്ട് നടക്കുംബോൾ പള്ളിപറംബിൽ അവരുടെ സംസാരവും ബീഡി കിട്ടാതെ പൊന്നൻ ദേഷ്യത്തിൽ എണീറ്റ് പോകുന്നതും ഒരു തെങ്ങിൻ മറവിൽ നിന്നു എമ്മാനുവേൽ വീക്ഷിക്കുന്ന ദൃശ്യം തെളിഞ്ഞു വരുന്നു. ചിരിച്ച മുഖവുമായി അരണ്ട വെളിച്ചത്തിൽ നടന്ന് വരുന്ന എമ്മാനുവേൽ
കട്ട് 


സീൻ 44
രാത്രി
സഖാവ് സത്യന്റ്റെ  വീട്, ലക്ഷ്മിയുടെ മുറി
കുളിച്ച് തോർത്ത് കൊണ്ട് മുടിയിൽ ഈറൻ കെട്ടി നൈറ്റ് ഡ്രെസ്സ് അണിഞ്ഞ് കട്ടിലിൽ വന്നിരിന്ന് കട്ടിലിൽ കിടന്ന മൊബൈൽ ഫോൺ എന്തോ ആലോചനയോടെ ലക്ഷ്മി എടുക്കുന്നു.
കട്ട് റ്റു


സീൻ44 ഏ
രാത്രി 
മാത്തന്റ്റെ ഷാപ്പ്
ഒരു ക്യാബിനിൽ ഇരുന്ന് കപ്പയും മീൻ കറിയും കഴിക്കുന്ന എമ്മാനുവേൽ. ഒരു നിറ ഗ്ളാസ്സ് കള്ള് അവൻ ഇടകൈകൊണ്ട് മേശയിൽ വെച്ചു കൊണ്ട് തന്നെ പിടിച്ചിടുണ്ട്. കഴിക്കുന്നതിനിടയി മറ്റൊരു ക്യാബിനിലെ രണ്ട് പേരുടെ സംസാരം അവൻ ശ്രദ്ധിക്കുന്നുണ്ട്. ആ ക്യബിനിൽ നിന്നുള്ള സംസാരം:
ഒന്നാമൻ : എന്നാലും ഇപ്പോഴത്തെ പിള്ളേരുടെ ഒരു ചങ്കുറ്റമേ..പട്ടാപകൽ പെമ്പിള്ളേരെ കേറി പിടിക്കുകയെന്നൊക്കെ പറഞ്ഞാ...
രണ്ടാമൻ : അവനൊക്കെ കഞ്ചാവല്ലേ...നമ്മടെ മെംബറ് ആ നായീന്റ്റെ മക്കളെ അകത്താക്കിയില്ലേ.
അതുകേട്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞ എമ്മാനുവേൽ ആലോചനയോടെ ഗ്ളാസ്സിലെ കള്ള് വലിച്ചുകുടിച്ച് കൈകഴുകാനായി പുറത്തേക്കിറങ്ങുന്നു.
കട്ട് റ്റു


സീൻ44 ബി
രാത്രി
സഖാവ് സത്യന്റ്റെ  വീട്.
ലക്ഷ്മിയുടെ മുറി
ജനലിങ്കൽ നിന്ന് ആരെയോ ഫോൺ ചെയ്യുന്ന ലക്ഷ്മി
കട്ട് റ്റു


സീൻ44 സി
രാത്രി 
പൂഴി റോഡ്
വൈദ്യുതി ബൾബുകൾ അങ്ങിങ്ങായി കത്തി നിൽക്കുന്നു. നടന്ന് വരുന്ന എമ്മാനുവേൽ ഫോൺ ചിലക്കുന്നത് കേട്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കുന്നു.
ലക്ഷ്മിയുടെ പേരു തെളിഞ്ഞു നിൽക്കുന്നു. ചെറിയ ചിരിയോടെ അവൻ അത് അറ്റൻഡ് ചെയ്യുന്നു.
എമ്മാനുവേൽ : പറഞ്ഞോ.
ഇൻടർ കട്ട്സ്
ലക്ഷ്മി : എവിടെയാണാവോ ?
എമ്മാനുവേൽ : ഞാനേ ഷാപ്പിലയിരുന്നു ഇപ്പോ വീട്ടിലേക്ക് പോകുന്നു.
ലക്ഷ്മി : കർത്താവ് ആള് കൊള്ളാല്ലോ. കള്ളൊക്കെ കുടിക്കുവോ.
എമ്മാനുവേൽ : ഞാനത്ര വിശുദ്ധനൊന്നുമല്ലന്നേ.
പരിഭവമെന്നോണം,
ലക്ഷ്മി  : അതെനിക്ക് തോന്നിടത്തുടങ്ങിയിട്ടുണ്ട്.
എമ്മാനുവേൽ : ആണോ. പക്ഷേ മെംബറ് പൊളിയാ. കഞ്ചാവടിച്ച് ഗ്രൗണ്ടിൽ പ്രശ്നം ഉണ്ടാക്കിയവരെ അകത്തക്കിയില്ലേ. ഷാപ്പീന്നുള്ള ന്യൂസാ.
ലക്ഷ്മി : അത് പിന്നെ വേണ്ട.
എമ്മാനുവേൽ : വേണം . എനിക്കിങ്ങനെയുള്ള യുവതിയെയാണു ഇഷ്ടം.
ലാഘവത്തിൽ കുസൃതിയോടെ,
ലക്ഷ്മി : എന്നാ താൻ ഒന്നു പ്രേമിച്ചു നോക്ക്.
എമ്മാനുവേൽ : അയ്യോ ഞാനൊരു വഴിപോക്കനാണേ.
എമ്മാനുവേൽ സംസാരത്തിനിടയിൽ പൂഴി റോഡ് കടന്ന് രജിതയുടെ വീടിനരികിൽ എത്തിയിരുന്നു. രജിതയുടെ വീടിന്റ്റെ ഒരു ഭാഗത്തേക്ക് തലയിൽ തുണിയിട്ട് ആരോ പതിയെ നടന്നുപോകുന്നത് കണ്ട് ശബ്ദം കുറച്ച് ഫോണിൽ,
എമ്മാനുവേൽ : അതേ ഞാൻ പിന്നെ വിളിക്കാം.
അവൻ ഫോൺ കട്ട് ചെയ്യുംബോൾ ചമ്മിയെന്ന വിധം, 
ലക്ഷ്മി : ശ്ശേ..ബോറായി..
അവൾ കട്ടിലിൽ ഇളിഭ്യതയോടെ  ഫോണുമായി ഇരിക്കുന്നു.
കട്ട് റ്റു


സീൻ44 ഡി
രാത്രി 
രജിതയുടെ വീട്, അടുക്കള വാതിൽ ഭാഗം
രജിത കതക് തുറക്കുംബോൾ അകത്ത് നിന്നും പുറത്തേക്ക് വരുന്ന വെളിച്ചത്തിൽ തോർത്ത് തലയിൽ നിന്നും മാറ്റുന്ന ബഷീറിന്റ്റെ മുഖം വേലിക്കപ്പറത്തെ മറവിൽ നിന്ന് നോക്കുന്ന എമ്മാനുവേൽ കാണുന്നു. ബഷീർ അകത്തേക്ക് പമ്മി കയറുബോൾ രജിത ബഷീറിന്റ്റെ സാന്നിധ്യം മറ്റാരും കണ്ടില്ലെന്നു ഉറപ്പ് വരുത്തി അടുക്കള വാതിൽ അടക്കുന്നു. ആലോചനയോടെ താടി തടവി തിരിയുന്ന എമ്മാനുവേൽ.
കട്ട് 

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ