(Ruksana Ashraf)
മഴ ആർത്തിരമ്പി പെയ്തു കൊണ്ടിരിക്കുകയാണ്, അതിനേക്കാളും എത്രയോ മുന്നിലായി തന്റെ മനസ്സും, വല്ലാതെ അട്ടഹസിച്ചു പെയ്തു കൊണ്ടിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ റോസ്നയക്ക് ത്രീവമായ വ്യസനം തോന്നി.
മഴ പിന്നെ എല്ലാവരെയും വിളിച്ചറിയിച്ചു കൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കും, എന്നാൽ റോസ്‌ന എന്ന റോസിന് തന്റെ ഉള്ളിന്റെ ഉള്ളിൽ ആർത്തലച്ചു വരുന്ന തിരമാലകൾ അടക്കി നിർത്തുകയേ നിവർത്തിയുള്ളു. കാരണം അവൾ പ്രണയത്താൽ മുറിവേറ്റവൾ, പ്രണയലിപികൾ ഹൃദയത്തിൽ കരിങ്കല്ല് കൊണ്ട് കൊത്തിയിട്ട് ഒരു വാക്കുപോലും പറയാതെ അപ്രത്യക്ഷമായ തന്റെ പ്രിയപ്പെട്ടവനെ കുറിച്ച് ഒരിക്കലും മറ്റുള്ളവരോട് പരാതി പറയുന്നത് റോസിന് ഇഷ്‌ടമായിരുന്നില്ല. കാരണം അത്രയും ത്രീവമായ അനുരാഗത്തിലായിരുന്നു ഇരുവരും.
തന്റെ കളിക്കൂട്ടുകാരിയും, ബന്ധുവുമായ 'രഹ്‌ന'യുടെ എഴുത്തു കിട്ടിയത് മുതൽ തനിക്ക് വല്ലാത്ത തളർച്ചയും, എകാന്തതയും ഒന്നും കൂടെ കൂടിയത് പോലെ റോസിന് തോന്നി.
'രഹ്ന എഴുതിയിരിക്കുന്നു, നിനക്കൊരു സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ എന്താ... വാങ്ങാൻ അസൗകര്യ കുറവുണ്ടോ,ഇതു വായിക്കുമ്പോൾ നിന്റെ റിയാക്ഷൻ എന്താണെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയൂല.
മോൾ റോസ്‌ലിന്റെ ഡെലിവറി അല്പം കോംബ്ലിക്കേറ്റ് ആയത് കാരണം അവൾ തലശ്ശേരി തന്നെ ആയിരുന്നു. ഡെലിവറി അടുത്ത സ്ഥിതിക്ക് ഞാനും കുറച്ചു ദിവസങ്ങൾ ആയി ഇവിടെയാണ്.ഫോൺ വിളിച്ചാൽ നീ എടുക്കില്ലല്ലോ,അതോണ്ടാ ഈ എഴുത്ത്,ആരോടാ ഈ വാശി.
'എന്റെ പ്രിയകൂട്ടുകാരി...ഞാൻ അൻവറിനെ കണ്ടു!ഒരേ ഒരു തവണ, ഹോസ്പിറ്റലിൽ നിന്ന്, ടെൻഷൻ വേണ്ടാ. ഞാൻ അന്വേഷിക്കാം... എന്തെങ്കിലും വിവരം കിട്ടിയാൽ വീണ്ടും എഴുതാം.'
പിന്നെ അൻവറിനോടൊപ്പം അവരും ഉണ്ട്. എസ് ആൻഡ് എ ഏജൻസിയിലെ, ഡിക്റ്ററ്റീവ്സ്.'
റോസിന് എകാന്തമായ തടങ്കലിനെ ഓർമിപ്പിക്കുന്ന തന്റെ റൂമിൽ ഇരുന്ന് കൊണ്ട് ഒന്ന് തല തല്ലി കരയണമെന്ന് തോന്നി.'പടച്ചോനെ' എന്തിനീ പരീക്ഷണം?
ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം, റോസും, രഹ്‌നയും അവർ വെറും കൂട്ടുകാരികൾ ആയിരുന്നില്ല പലപ്പോഴും ഒന്നിച്ചു, ഉറങ്ങിയും, ഉണ്ടും, ഒരേ മനസ്സുകൊണ്ട്, രാജകുമാരിയുടെയും, രാജകുമാരന്റെയും മോഹിപ്പിക്കുന്ന കഥകൾ പറഞ്ഞും,എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു നെയ്തു കൂട്ടിയത്.പലപ്പോഴും ഉറങ്ങാതെ കിടന്നുകൊണ്ട് കൊണ്ട് പറയുമായിരുന്നു, നമ്മൾ സ്നേഹിക്കുകയാണെങ്കിൽ സഹോദരങ്ങളെ മാത്രം.എന്നാൽ ഒരു വീട്ടിൽ എത്തി പെടുമല്ലോ.
എന്നാൽ താനാണല്ലോ ആദ്യം സ്നേഹത്തിൽ പെട്ടത്. സ്നേഹത്തിന്റെ പറുദീസയിൽ മുങ്ങിതുടിക്കുമ്പോൾ,കൂട്ടുകാരിയെ പോലും ഓർക്കാൻ നേരമുണ്ടായില്ല.അൻവർ തന്നെ സെൽഫിഷ് ആക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.ആരുമായും അത്ര ചങ്ങാത്തം കൂട്ന്നതൊന്നും അൻവറിന് ഇഷ്‌ടല്ല, എന്ന് പലപ്പോഴും റോസിന് തോന്നിയിരുന്നു, അത്കൊണ്ട്തന്റെത ല്ലാത്ത കാരണത്താൽ രഹ്‌നയെ പലപ്പോഴും കണ്ടില്ലാന്നു നടിച്ചു.
"നോക്കൂ റോസ്... നിന്റെ പോക്ക് എങ്ങോട്ടേക്കാണ്, അൻവറിനെ കുറിച്ച് നിനക്കെന്തറിയാം,അവൻ പറഞ്ഞ അറിവല്ലേ ഉള്ളൂ.പ്രത്യേകിച്ചു ഈ നാട്ടിലുള്ള ആളല്ല,നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ... അവനോട് സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്ക്."
'രഹ്‌ന' അന്ന് അത് പറഞ്ഞപ്പോൾ കലി തോന്നിയെങ്കിലും, അൻവ റിനോട് എല്ലാം തുറന്ന് ചോദിക്കണം എന്ന് റോസ് ചിന്തിച്ചു.
തലശ്ശേരിയിൽ നിന്ന് വന്ന് ടൗണിൽ പലചരക്ക് കച്ചോടം ചെയ്യുന്ന അൻവറിന്റെ മാമൻ ഒരു ദിവസം നാട്ടിൽ പോയി വന്നപ്പോൾ തന്റെ സഹായത്തിനായി അൻവറിനെ കൂടെ കൊണ്ടു വരുകയായിരുന്നു. പിന്നീട് പഠിച്ച് കമ്പ്യൂട്ടർ സെന്ററിൽ ജോലി കിട്ടി. അപ്പോൾ23വയസ്സായിരുന്നു അൻവറിന്. റോസ്‌ല ആവട്ടെ 18 ന്റെ പടിയിലേക്ക് എത്തിനോക്കുന്നതേ ഉണ്ടായിരുന്നുള്ളു.
ഒരു ദിവസം റോസ് ചോദിക്കുക തന്നെ ചെയ്തു.
"നമ്മളുടെ അവസാനം എന്തായി തീരും എന്ന് അൻവർ ചിന്തിച്ചിട്ടുണ്ടോ, വീട്ടിൽ പറഞ്ഞിരുന്നോ?എന്റെ കാര്യം."
"എന്റെ കുട്ടീ.... നീ എനിക്ക് ജീവനാണ്.നീ എന്റെ അരികിൽ ഇല്ലെങ്കിൽ ഞാനില്ല.എന്നെ വിശ്വസിക്കൂ...വീട്ടിൽ പറഞ്ഞ് എത്രയും പെട്ടെന്ന് നിന്നെ ജീവിത സഖിയാക്കി ഞാൻ കൊണ്ടു പോകും.അൻവറിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവൾ ആണെന്ന് എനിക്ക് വാക്കുകൾ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാൻ അറിയൂല."
അതിന് മറുപടി എന്നോണം റോസ് പറഞ്ഞു.
"ഇതുവരെ ഉപ്പയും ഉമ്മയും ഒന്നും ആരുമൊന്നും അറിഞ്ഞിട്ടില്ല . അൻവറിന്റെ വീട്ടിൽ പറഞ്ഞു സ്വാഭാവികമായി പെണ്ണ് ചോദിക്കാൻ വന്നാൽ മതി."
"ഓക്കേ...നീ സമാധാനമായിരിക്ക്, എല്ലാം ശരിയാകും."
അൻവർ എന്തൊക്കെ പറഞ്ഞിട്ടും, റോസിന്റെ മനസ്സ് വല്ലാതെ അസ്വസ് സ്ഥമായി കൊണ്ടേ ഇരുന്നു, വല്ലാത്തൊരു നീറി പുകയുന്ന അവസ്ഥ.
ഇളം കാറ്റ് വന്നു നാസാ ദ്വാരത്തു താലോടിയും കുസൃതി ഒപ്പിച്ചും കടന്നു പോകുന്നുണ്ടെങ്കിലും,ഒട്ടേറെ ചിന്താ ഭാരത്തോടെ റോസ് മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഇരുപ്പുറച്ചിട്ട് കുറെ നേരമായി.സാധാരണമായി ഉമ്മയുടെ നൂറു വിളി വരേണ്ടതാണ്, തണുത്തുറഞ്ഞ അവസ്ഥക്ക് വിരാമമിട്ടുകൊണ്ട്, വീട്ടിലെ ലാൻഡ് നമ്പർ ശബ്ദിച്ചു.
ഉമ്മയാരോടോ ഉറക്കെ സംസാരിക്കുന്ന സൗണ്ട് കേൾക്കാമായിരുന്നു.പിന്നെ അതെ സൗണ്ടിൽ തന്നെ റോസിനെ വിളിച്ചു .
"മോളേ റോസേ,നീ എവിടെ ആണ്? അമ്മായി ആണ് വിളിച്ചത്. രഹ്‌നയുടെ കല്യാണം ഉറപ്പിച്ചു...ഉമ്മ വിളിച്ചു പറഞ്ഞു."
ഞെട്ടൊലൊന്നും തോന്നിയില്ല... പെണ്ണുകാണാൻ വരുന്ന കാര്യവും, അത് ഉറപ്പിക്കാൻ ചാൻസ് ഉണ്ട് എന്നും രഹ്‌ന പറഞ്ഞിരുന്നു.നല്ല പയ്യൻ, സൂപ്പർ മാർക്കറ്റ് ഉടമയാണ്...
ഫോൺ നീട്ടിക്കൊണ്ടതാ ഉമ്മ നിൽക്കുന്നു... നിന്റെ ചെവിൽ എന്താ... സംസാരിക്ക്.അപ്പോഴേക്കും അപ്പുറത്തു അമ്മായി രഹ്‌നക്ക് ഫോൺ കൈമാറിയിരുന്നു..
"റോസ്... ഞാൻ പെട്ടു മോളേ... ചിരിയോടെ ആണ്."
"നമ്മൾ പഠിച്ചതും, കഥപറഞ്ഞതുമായ സ്കൂളിലും, കോളേജിലുമൊക്കെയായി നമുക്കൊന്ന് കൂടണം, നീയൊന്ന് വാ... എനിക്ക് നിന്നോട് ഒത്തിരി ഒത്തിരി കാര്യം പറയാനുണ്ട്, അൻവറിനെയും വിളിക്കാം."
"ഇതാ ഞാൻ വന്നു, റോസും സന്തോഷത്തിൽ ആയി."
നിരനിരയായി തലവെടുപ്പോടെ നിൽക്കുന്ന വാകമരച്ചുവട്ടിലൂടെ റോസും, രഹ്‌നയും ഒന്നും ഉരിയാടാതെ കൈ പിടിച്ചു കൊണ്ട് കുറെ നേരം നടന്നു.എന്തൊക്കെയോ കാതിൽ വന്ന് കിന്നരിച്ചു കൊണ്ട് ഓർമ്മകൾ വല്ലാത്തൊരു കിതപ്പോടെ ഇവരെ വിഴുങ്ങുന്നുണ്ടായിരുന്നു.അവസാനം കണ്ണുകൾ തുടച്ചു കൊണ്ട് റോസ് പറഞ്ഞു.
"എനിക്ക് നിന്നെ പിരിയാൻ വയ്യ. ഞാൻ നീയില്ലാതെ ശ്വാസം മുട്ടി മരിക്കും."
"ഒന്ന് പോടീ... നീ എന്നെ സുഖി പ്പിക്കേണ്ടട്ടൊ,അൻവറിനെ കിട്ടിയത് മുതൽ എന്നെ അടുപ്പിക്കാത്ത ആളാ."
"നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാവൂല."
പുറകിൽ നിന്ന് ആൾ ആൾ പെരുമാറ്റം കേട്ടതിനാൽ രണ്ട് പേരും തിരിഞ്ഞു നോക്കി 'അൻവർ" ആയിരുന്നു അത്.
"അസ്സലാമുഅലൈകും.".. അൻവർ രണ്ടുപേരോടുമായി പറഞ്ഞു....
" വാലൈകുമുസ്സലാം.
"എന്താ സയാമീസ് ഇരട്ടകൾ കാണണമെന്ന് പറഞ്ഞത്." ചിരിയോടെ അൻവർ.
അത്...
രഹ്‌നയുടെ കല്യാണം ഉറപ്പിച്ചു, അതും പറഞ്ഞു പെട്ടെന്ന് റോസ് എന്തിനെന്നറിയാതെ
വാവിട്ട് കരഞ്ഞു.
"എന്താ ഇത് കുട്ടീ... സന്തോഷിക്ക അല്ലെ വേണ്ടത്, കല്യാണം കഴിഞ്ഞാലും കാണാലോ, മിണ്ടാലോ, അടുത്തത് നമ്മുടെ കല്യാണം ആയിരിക്കും. നീ കരയാതെ, അൻവർ സമാധാനിപ്പിച്ചു".
റോസ് ഒന്നും മിണ്ടാതെ സങ്കടത്തോടെ നിന്നു.
ഈ മൂകാവസ്ഥയിൽ നിന്ന് അല്പം മോചനത്തിനു വേണ്ടി രഹ്‌ന മുൻകൈ എടുത്തു.
"അൻവറെ...,നിന്നെ കാണണമെന്ന് പറഞ്ഞത് ഇവളെ നിനക്ക് ഏൽപ്പിച്ചു തരാനാ...പാവം ആണിവൾ, കണ്ണ് നനയിക്കരുത്, നിന്നെ ഒരുപാട് ഇഷ്‌ടം ആണിവൾക്ക്."രഹ്‌ന കിഷോറിനോട് വളരെ ഇമോഷണൽ ആയി പറഞ്ഞു. "ഇല്ല... രഹ്‌ന... എന്റെ ആയുസിന് നീളം ഉള്ളടത്തോളം കാലം ഇവൾ എന്റെ കൂടെ ഉണ്ടാകും.നീ ഒട്ടും പേടിക്കേണ്ട.നിന്റെ കൂട്ടുകാരി വളരെ വളരെ സേഫ് ആയിരിക്കും."
"പിന്നെയൊരു കാര്യം പറയാനുള്ളത്,അൻവർ പതുക്കെ പറഞ്ഞു. "രഹ്‌നയെ അല്പം ഒന്നകറ്റി നിർത്തിയത്, ഇവൾക്ക് ഏത് സമയവും നിന്റെ കാര്യമേ പറയാനുള്ളൂ,എനിക്ക് കിട്ടാറില്ല, അത് കൊണ്ട് ഞാൻ മനഃപൂർവം ഒരു അകൽച്ച ഇട്ടതാണ്ട്ട്ടൊ."ഐ ആം റിയലി സോറി."
"കുഴപ്പം ഇല്ല... എനിക്കറിയാമായിരുന്നു, രഹ്‌ന ചിരിയോടെ പറഞ്ഞു."
കോയിക്കൽ തറവാട്ടിൽ ആദ്യത്തെ കല്യാണമാണ്... അത് നാടടക്കം വിളിച്ചു ജോറായി കഴിക്കണം.. രഹ്‌നയുടെ വാപ്പ മൊയ്തു ഹാജി അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.പണ്ടങ്ങളും, പട്ടുകൊണ്ടുള്ള തുണിത്തരങ്ങളും എന്നേ റെഡിയായിരുന്നു. ഒരാഴ്ചത്തെ നീളുന്ന ആഘോഷങ്ങൾ,സങ്കടമെല്ലാം മറന്നു കൂട്ടുകാരിയെ യാത്രയാക്കാൻ റോസ്‌ലയും ഒപ്പം തന്നെ ഉണ്ടായിരുന്നു.
കല്യാണത്തിന്റെ തലേന്നാണ് അപ്രതീക്ഷിതമായി നിർത്താതെ മഴ പെയ്തത്.ശക്തമായ കാറ്റുകാരണം ആഘോഷങ്ങൾ മുഴുവൻ കാറ്റിൽ അലിഞ്ഞില്ലാതെ ആയി,പല സ്ഥലങ്ങളിലും വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.മഴ നിർത്താതെ ഭ്രാന്ത് പിടിച്ചു കോരി ചൊരിയ്യുന്ന സമയത്താണ് റോസ്‌നയുടെ ചെവിയിൽ വല്ലാത്തൊരു ഇടിമുഴക്കം വന്നലച്ചത്.
അൻവറിന്റെ മാമ യുസഫ് ഹാജി അറ്റാക്ക് വന്നു മരിച്ചു പോയി.അന്ന് മാമന്റെ കൂടെ പോയ അൻവറിന്റെ ഒരു വിവരവും പിന്നീട് ഉണ്ടായിട്ടില്ല.ആര് അന്വേഷിക്കുന്നു. ഇങ്ങനെത്തെ ഒരു അഫയറിനെ കുറിച്ച് ആരോടും പറയാനുള്ള ശക്തി അന്നുണ്ടായിരുന്നില്ല.
രഹ്‌നന്റെ ഹസ്ബന്റ് മുഖാന്തരം കുറച്ചൊക്കെ അനേഷിച്ചെങ്കിലും പിന്നെ അതും നിലച്ചു... പിന്നീട് പുറം ലോകവും, അകത്തുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു (രഹ്‌ന യോട് പോലും അടുപ്പമില്ലാതെ )റോസ്‌ല ഒരു മുറിയിലേക്ക് ചേക്കേറുകയായിരുന്നു. 25വർഷങ്ങൾക്ക് ശേഷം, ഇപ്പോഴിതാ രഹ്‌ന എഴുതിയിരിക്കുന്നു...'ഞാൻ അൻവറിനെ കണ്ടിരിക്കുന്നു'...ഭൂമി പിളർന്നു ഇല്ലാതായെങ്കിൽ എന്ന് ചിന്തിച്ച വാക്കുകൾ ആയിരുന്നു അത്, കാരണം റോസ്‌ലയുടെ മനസ്സിൽ അൻവർ മരണപ്പെട്ടു എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു... വിധവ ആയിരുന്നു അവൾ.
തുടരും...
ഭാഗം 2
അൻവർ പോയതിൽ പിന്നെ വല്ലാത്തൊരു ചുഴിയിൽ പെട്ടത് പോലെ ആയി റോസിന്, ആദ്യമാദ്യം ആളുകളോട് മിണ്ടാൻ കഴിയാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയ അവസ്ഥ, ശബ്‌ദം പുറത്തേക്ക് വരൂല.
പിന്നെ ആളുകളെ കാണുന്നത് ഭയം. രഹ്‌ന വിരുന്നിനു വരുമ്പോൾ പലവട്ടം സംസാരിക്കാൻ ശ്രമിച്ചു,കാണാൻ ശ്രമിച്ചു, എന്നാൽ ആരെങ്കിലും വന്നാൽ മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയാണ് പതിവ്. പലരും പലതും പറഞ്ഞു.എന്തെങ്കിലും കണ്ട് പേടിച്ചതായിരിക്കും, അങ്ങനെ പലതും.അങ്ങനെ മന്ത്രം, തന്ത്രം, എല്ലാം പയറ്റി,ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിൽസിച്ചു, പല മരുന്നും കഴിക്കാൻ കൊടുത്തു, ഒരു രക്ഷയും ഉണ്ടായില്ല. അവസാനം ആരോ ഉപദേശം കേട്ട് വിവാഹം ആലോചിക്കാൻ തുടങ്ങി.
പെണ്ണ് കാണാൻ വന്ന ചെറുക്കനോട് എന്റെ കല്യാണം കഴിഞ്ഞതാ എന്ന് പറഞ്ഞു അപമാനിച്ചു വിട്ടപ്പോൾ, ഉപ്പ ഹുസൈൻ ഹാജിയുടെ കയ്യിൽ നിന്ന്, കലി തീരുവോളം അടികിട്ടിയപ്പോ റോസ് ഒരക്ഷരം മിണ്ടാതെ എല്ലാം സഹിച്ചു നിർവികാരത്തോടെ ഇരുന്നപ്പോ,അവസാനം, ഹുസൈൻ ഹാജിയും,ഭാര്യ കദീസുവും പൊട്ടി കരഞ്ഞു പോയി.
റോസിന്റെ സഹോദരൻമാരായ പത്താം ക്ലാസ്സിൽ പഠിക്കുന്ന നാസറും , എട്ടാം ക്ലാസ്സിൽ പഠിക്കുന്ന നിസാറും ആകെ വിഷമത്തിലായി, എന്തൊക്കെയാണ് ഇത്താത്താക്ക് സംഭവിക്കുന്നത് എന്ന് അവർക്ക് മനസ്സിലായില്ല. സദാസമയവും ചിരിയും, കളിയുമായി , അനിയൻ മാരോടൊപ്പം, കലപില കൂട്ടി നടക്കുന്ന ഇത്താത്തക്ക് എന്ത് സംഭവിച്ചു?.
റോസിന്റെ ഈ അവസ്ഥ അറിഞ്ഞു കോളേജിൽ നിന്ന് അധ്യാപകരും, കൂട്ടുകാരികളും റോസിന്റെ വീട്ടിൽവന്നു, എന്നാൽ റോസ് ആരോടും സംസാരിക്കാൻ തയ്യാറാവാതെ മുറിക്കുള്ളിൽ വാതിൽ അടിച്ചിരുന്നു.അതിന് ശേഷം റോസ് മുറിക്ക് പുറത്തേക്കുവരുന്നത് തന്നെ അപൂർവം ആയി, വിശക്കുമ്പോൾ എന്തെങ്കിലും കഴിച്ചെന്നു വരുത്തി, വീണ്ടും വാതിൽ അടച്ചിരിക്കും.
ആകാശം വെള്ളി മേഘത്താൽ ജ്വലിച്ചു കൊണ്ട് മനോഹാരിത സമ്മാനിച്ചു നിൽക്കുകയാണെങ്കിലും, ഇടക്കെപ്പോഴോ ദുരിതദിനത്തെ ഓർമ വരുമ്പോൾ ഒന്ന് കണ്ണടച്ച്, ഒരു നിഴലാട്ടം കൈകൊള്ളുക പതിവാണ്.അത് പോലെയായിരുന്നു രഹ്‌നയുടെ ലൈഫും, ഹാരിസ്ക്കയെ അവൾക്ക് ജീവനായിരുന്നു, ഹാരിസിന്റെ ബന്ധുക്കളും അവളെ വരവേറ്റത് കുടുംബത്തിന്റെ അംഗങ്ങളിലേ
ക്കായിരുന്നു.സ്നേഹവും, കരുതലും ഉള്ള കുടുംബം, എന്തൊക്കെയായിട്ടും ഇടക്കിടക്ക് കാർ മേഘങ്ങൾ വന്ന് ഉരുണ്ട് കൂടി അവളെ മനസ്സിനെ വേദനിപ്പിക്കുന്നത്, അത് റോസിന്റെ കാര്യം ഓർക്കുമ്പോൾ മാത്രമായിരുന്നു.സന്തോഷത്തിന്റെ അലയടിയുടെ പ്രകമ്പനത്തിൽ പോലും പെട്ടെന്ന് ഡൗൺ ആവുന്ന പ്രകൃതം.ഒരു കൂട്ടുകാരി എന്ന നിലക്ക് തനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ,എന്ന ചിന്ത രഹ്‌നയെ വല്ലാതെ വേദപ്പിച്ചിച്ചു.
സത്യത്തിൽ അൻവറിന്റെ തിരോധനം രഹ്‌നയെ വല്ലാതെ പിടിച്ചുലക്കിയിരുന്നു.അവൻ ജീവനോടെ ഉണ്ടെങ്കിൽ എന്തായാലും റോസിന്റെ അടുത്തെത്തും എന്ന് അവൾ ഉറപ്പിച്ചു വിശ്വസിച്ചു. കാരണം അവര് തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കണ്ടതറിഞ്ഞതും, തൊട്ടതറിഞ്ഞത്തും, രഹ്‌ന മാത്രമായിരുന്നു.വീട്ടുകാരെ അറിയിക്കാൻ പലപ്പോഴും വിചാരിച്ചെങ്കിലും, ഭയം കൊണ്ട് മൗന വതിയായിതന്നെ രഹ്‌നയും തുടർന്നു.
റോസിന്റെ ഉപ്പ ഹുസൈൻ ഹാജിയുടെ വെള്ള വട്ടതൊപ്പിയും, വെള്ള ബനിയനെയും, കള്ളിമുണ്ടിനെയും ബന്ധിപ്പിക്കുന്ന വീതിയേറിയ പട്ടയുള്ള ബെൽറ്റും, ഉഴിഞ്ഞെടുത്ത ചൂരൽ വടിയും, എല്ലാം കൂടി കാണികളെ സൃഷ്ടിക്കുന്നത് അല്പം ഭയം നിറഞ്ഞ കാഴ്ചയിലേക്കാണ്.രഹ്‌നയുടെ വാപ്പയും ഇതേ കോപ്പി തന്നെയാണ്. അങ്ങോട്ട് അവതരിപ്പ് ഫലിപ്പിക്കാൻ സാധിക്കാറെയില്ല.ഭയം നിറഞ്ഞ ബഹുമാനം എല്ലാം കൂടികലരുമ്പോൾ, കാര്യങ്ങൾ എല്ലാം അവതരിപ്പിക്കുന്നത് ഉമ്മമാരാണ്.എന്നാൽ ഈ വിഷയം ഉമ്മമാരോട് പറയാൻ പോലും ശക്തിണ്ടായിരുന്നില്ല
"നിന്റ മൂഡ് ചേഞ്ച് ആവുന്നതെന്താ..... ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു,"ഒരു ദിവസം ഹാരിസ് രഹ്‌നയോട് ചോദിച്ചു...
ഒരു പൊട്ടികരച്ചിലൂടെയുള്ള മറുപടി കേട്ട് ഹാരിസ് സ്തംഭനായി! അയാൾ ഉറക്കെ ചോദിച്ചു.
"കുറച്ചു കാലത്തെ പരിചയം, ഊരും, അഡ്രസ്സും അറിയുകയും ഇല്ല.പിന്നെ എന്ത് ഭാവിച്ചാ ഇങ്ങൾ രണ്ടാളും ഈ കളിക്കുന്നത്.ആ കുട്ടീടെ ഭാവി അല്ലെ നശിക്കുന്നത്
ഇക്കക്കറിയാഞ്ഞിട്ടാ, റോസും, അൻവരും, എത്രമാത്രം സ്നേഹിച്ചിരുന്നുയെന്ന്! അതിനെ അളക്കാൻ പോലും നമ്മൾ അർഹരല്ല. " നിനക്കെന്തറിയാം എന്നെ സ്നേഹത്തെ കുറിച്ച്, നീ ഒന്ന് മനസിലാക്കാം, അത് നീ എന്നെ സ്നേഹിക്കുന്നതിനേക്കാളും എത്രയോ ഇരട്ടി കൂടുതലാണ്.... അത് മാത്രമേ എനിക്കറിയൂ... നീ എനിക്കെൻ ശ്വാസമാണ് ." ഇതായിരുന്നു ഇവരുടെ സ്നേഹം. ഈ വാക്കുകളിലൂടെ ഇവരുടെ പ്രണയം അസാധാരണമായ ഒന്നായിരുന്നു.
"അറബിയും, മലയാളവും ഇടകലർത്തി അതിന്റെ ഇടയിൽ ആയി അൻവർ, റോസ് ഇവരുടെ പേരുകളിലെ വാക്കുകൾ കലർത്തി, പ്രത്യേക രീതിയിൽ ആയിരുന്നു ഇവരുടെ എഴുത്ത്, ഇവർ എന്താണ് എഴുതുന്നത് എന്ന് കണ്ടുപിടിക്കാൻ ഇവരുടെ പ്രണയ രഹസ്യങ്ങൾ അറിയുന്ന ആളെന്ന നിലയിൽ എനിക്ക് പോലും അജ്ഞാതമാണ്.
"ഇനിയിപ്പോ നമുക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയും,"ഹാരിസ് രഹ്‌നയോട് ചോദിച്ചു, "എന്റെ എന്തെങ്കിലും ഹെല്പ്?"
"അൻവറിന് എന്ത് പറ്റിയെന്ന് അന്വേഷിക്കണം നമുക്ക്."
"ഒക്കെ നമുക്ക് അന്വേഷിക്കാം നീ സമാധാനിക്ക്.നമുക്കൊന്ന് റോസിനെ കണ്ട് സംസാരിക്കാം."
റോസിന്റെ വീടിനു മുന്നിൽ എത്തിയപ്പോ വീടിന് തന്നെ പഴയ പ്രൌഡിയും, എടുപ്പും കുറഞ്ഞത് പോലെ.വല്ലാത്തൊരു മൂകാവസ്ഥക്ക് സാക്ഷിയായി വ്യസനത്തോടെ അല്പനേരം രഹ്‌ന ആവീടിനെ നോക്കി നിന്നു.വീടിന്റെ അടുത്തെത്തി കാളിങ് ബെല്ലിൽ വിരലമർത്താൻ ആഞ്ഞതും, റോസിന്റെ ഉമ്മ കദീസു വാതിൽ തുറന്നു ചിരിയോടെ ആണെങ്കിലും, ആ മുഖത്തു മാറി മറിയുന്ന ഭാവ വ്യതിയാനങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പ്രയാസമായിരുന്നു....
വരൂ മക്കളെ...,അവര് രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു, ഇരിക്കാൻ പറഞ്ഞു.
അമ്മായി...,റോസിനെ കാണാൻ വന്നതാ ഞങ്ങൾ,എന്താ അവളുടെ സ്ഥിതി?.
"എന്ത് പറയാനാ മക്കളെ.... അവര് കണ്ണുകൾ തുടച്ചു,എന്നിട്ട് പറഞ്ഞു ന ന്നായൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി എന്നറിയാമോ, എങ്ങനെ ഉറങ്ങും. റോസ് മോൾ ചുരുങ്ങി ചുരുങ്ങി ഇല്ലാതായിരിക്കുന്നു. ഒരു റൂം ആണ് അവളുടെ ലോകം.എന്താ അവൾക്ക് പറ്റിയത് അതും അറിയൂല.... ഇന്നലെ ഒരു ഡോക്ടർ വീട്ടിൽ വന്ന് നോക്കി, മരുന്നെഴുതി.
"അതിന് അവൾ സമ്മതിച്ചോ."
"കുറെ ഒച്ചപ്പാടുണ്ടാക്കി, വാതിൽ തുറക്കുന്നില്ലായിരുന്നു, അവസാനം വാതിൽ പൊളിക്കും എന്നൊക്കെ പറഞ്ഞപ്പോ തുറന്നു, മരുന്ന് കഴിക്കൂ ലാ എന്നൊക്കെയാണ് പറയുന്നത് അവൾക്ക് അതിന്റെ ആവശ്യമില്ലത്രേ.ഞങ്ങൾക്ക്നിന്ത് ചെയ്യണമെന്ന് മനസ്സിലാവുന്നില്ല.
"അമ്മായി വിഷമിക്കാതെ....എല്ലാം ശരിയാകും... ഞാനൊന്ന് റോസിനോട് സംസാരിക്കട്ടെ."
"നീ എത്ര പ്രാവശ്യം വന്നു സംസാരിച്ചു, എന്നിട്ട് എന്തെങ്കിലും പറഞ്ഞോ ഓൾ.... ഇല്ലല്ലോ..."
"ഒന്ന് നോക്കാം നമുക്ക് ".
രഹ്‌ന പോയി റോസിന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു.മറുപടി ഒന്നും ഉണ്ടായില്ല.
കണ്ണീരോടെ ആയിരുന്നു രഹ്‌ന അവിടെ നിന്ന് പടി ഇറങ്ങിയത്....
ഈ സമയം റോസും മുറിക്കുള്ളിൽ കിടന്ന് വിങ്ങി പൊട്ടുകയായിരുന്നു, തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഒന്ന് കാണാനും , ഒന്ന് കെട്ടിപ്പിടിച്ചു സങ്കടങ്ങൾ പറഞ്ഞു കരയാനും റോസിന് ഉള്ളിൽ ഒരു വെമ്പൽ തുടങ്ങിയിട്ട് നാളെറെ ആയിരുന്നു. എന്നാൽ വന്ന് വിളിച്ചപ്പോ സംസാരിക്കാൻ തോന്നിയില്ല, വാതിൽ തുറക്കാനും തോന്നിയില്ല... അവൾ തന്റെ അവസ്ഥ ആലോചിച്ചു തലയിണയിൽ മുഖം പൂഴ്ത്തി വാവിട്ട് കരഞ്ഞു.തനിക്ക് എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, റോസിന് ആലോചിക്കാനുള്ള കഴിവ് പോലും നഷ്ടപെട്ടിരുന്നു, എല്ലാം ബ്ലോക്ക് ആയത് പോലെ,
ഈ ഒറ്റ മുറിയിൽ ചുമരുകളെ സ്തംഭനവാസ്ഥയെ മാത്രം നോക്കി ഇരിക്കുമ്പോൾ ഭിത്തിക്കുള്ളിൽ നിന്ന് ഒരു സംഗീതം ഇറങ്ങി വരുന്നത് പോലെ തോന്നും. ശവസംസ്കാരം കഴിഞ്ഞു മടങ്ങുമ്പോളുള്ള അതേ ആലാപനവും, മഴ ചാറ്റലിന്റെ നേർത്ത സ്വരവും, ചെവിൽ വന്നലക്കുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു എനർജിയാണ്. ആ എനർജി കണ്ണീരിന്റെ രൂപത്തിൽ തലയണയെ മുക്കി കൊല്ലും,ഇങ്ങനെ ഓരോ ദിവസങ്ങൾ കടന്നു പോയതറിയാതെ, മാസങ്ങൾ, വർഷങ്ങൾ കടന്നു പോയിരിക്കുന്നോ അറിയൂല.
ഒരു ദിവസം റോസിന് രഹ്‌നയുടെ എഴുത്ത് കിട്ടി.
എന്റെ പ്രിയപ്പെട്ട റോസ്.... നീ ഇനി അൻവറിനെ കാത്തിരിന്നിട്ട് കാര്യം ഇല്ല.
"ഞാൻ ഹാരിസ്ക്കയെ വിട്ട് തലശ്ശേരിയിൽ അന്വേഷിച്ചു.രണ്ട് വർ ഷത്തോളമായി അവന് മിസ്സിംഗ് തന്നെയാണ്, കേസ് നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലൊക്കെ വന്ന് അന്വേഷിച്ചിട്ടുണ്ടത്രേ!അവിടെ നിന്നെ പോലെ ഒരു അവസ്ഥയിലാണ് അവന്റെ ഉമ്മയും.
" നീ ഒരു കല്യാണം കഴിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല.നീ പുറം ലോകത്തേക്ക് ഇറങ്ങണം, കോഴ്സ് പൂർത്തിയാക്കണം.' നീ ഒന്ന് നന്നായി ചിന്തിക്ക്'.എനിക്ക് റിപ്ലൈ എഴുതണം.
റോസ് ആ എഴുത്തും പിടിച്ചു കുറെ നേരം ഇരുന്നു പിന്നെ പതുക്കെ മന്ത്രിച്ചു."മിസ്സിംഗ്....അൻവറും മിസ്സിംഗ് റോസിന്റെ ആത്മാവും മിസ്സിംഗ്".
തുടരും...
ഭാഗം 3
വേനലും, വർഷകാലവും പോയതറിയാതെ റോസ് ഇരിപ്പുറപ്പിട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ആദ്യ മൊക്കെ ഫുഡ് കഴിക്കാൻ വാതിൽ തുറന്ന് പുറത്തേക്ക് വരുമായിരുന്നു. പിന്നെ പിന്നെ വരാതെയായി.
ഒരു ദിവസം ഉമ്മ കദീസു മകളുടെ വാതിൽക്കൽ ഒരുപാട് തട്ടി ബഹളം വെച്ചു, വാതിലേക്ക് വന്ന തളർന്നു പോയ മകളെ കണ്ട് പേടിച്ച ഉമ്മയുടെ നിലവിളികേട്ട് ബാപ്പയും സഹോദരങ്ങളും ഓടി വന്നു അവളെ കോരി എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു,
അവളുടെ ജീവിതം വല്ലാത്തൊരു തുരങ്കത്തിൽ ആയിരുന്നു.തുരങ്കത്തിനുള്ളിൽ ചിന്തകളാകുന്ന പേമാരിയും, കാറ്റും ശക്തിയായി വന്നടിക്കുമ്പോൾ അതിന്റെ ഉള്ളിൽ കിടന്ന് മരണ കിണറിനുള്ളിൽ പെട്ട മോട്ടോർ ബൈക്ക് പോലെ യുള്ള ഒരു കറക്കം ഉണ്ട്, പേടി പെടുത്തി കൊണ്ടുള്ള ആ കറക്കം സഹിക്കാൻ കഴിയാതെ എവിടെയും അള്ളി പിടിച്ചിരിക്കാൻ പരമാവധി ശ്രമിക്കും, എല്ലായ്പോഴും തോറ്റു പോവും, ഈ ഒരു അവസ്ഥ സമ്മാനിച്ചതായിരുന്നു റോസിന്റെ തളർച്ച.ആദ്യമാദ്യമൊക്കെ ചെവിയിൽ വന്നടിക്കുന്ന ശ്മശാനത്തിനെ ഓ ർമിപ്പിക്കുന്ന സംഗീതവും, മരണമണിയും കേൾക്കുന്നത് വല്ലാത്തൊരു ലഹരിയായിരുന്നു... പിന്നെ പിന്നെ അതും മടുത്തു തുടങ്ങി.
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയപ്പോ ഡോക്ടർ വന്ന് വിശദമായി പരിശോധിച്ചു. റോസിന്റെ ശരീരത്തിൽ ഒന്നും അവശേഷിക്കുന്നില്ലായിരുന്നു, ബ്ലഡ് കുറവ്, വൈറ്റമിൻ കുറവ്, യൂറിനറി ഇൻഫെക്ഷൻ.
ഈ പേഷൻന്റ്ന്റെ അവസ്ഥ കുറച്ചു ക്രിട്ടിക് ആണ്, നിങ്ങളെ എല്ലാവരെയും പേരിൽ കേസ് ഫയൽ ചെയ്യും ഞാൻ, ഡോക്ടർ പ്രതാപ് ഹുസൈൻ ഹാജി നേരെ ആക്രോശി ച്ചു കൊണ്ട് പറഞ്ഞു....ഈ കുട്ടിക്ക് ഫുഡ് ഒന്നും കൊടുക്കാറില്ല അല്ലെ.
ഹുസൈൻ ഹാജി ഒന്ന് ഞെട്ടി, പിന്നെ അവളുടെ അവസ്ഥ ഓരോന്നായി വിഷമത്തോടെ വിശദീകരിച്ചു.
ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു.
"എനിക്കൊന്നും മനസ്സിലാവുന്നില്ല മിസ്റ്റർ?"
"ഈ കുട്ടി ഈ അവസ്ഥയിലേക്ക് മാറിയത് കാരണം നിങ്ങൾ അന്വേഷിച്ചിട്ട് കണ്ടത്തിയില്ലെന്നോ!
"ഇതിൽ വല്ലാത്തൊരു നിഗൂഢത ഒളിഞ്ഞിരുപ്പുണ്ടല്ലോ, നിങ്ങൾ ചികിൽസിച്ചു എന്നതിന് തെളിവ് വേണം എനിക്ക്."
"കൂടുതൽ നോക്കിയത് ആയുർവേദമാണ്.എല്ലാവരും പറഞ്ഞു അലോപ്പതി കുടിച്ചാൽ അതിന് അഡിറ്റ് ആവും എന്ന്".
"നിങ്ങൾ നശിപ്പിച്ചത് ഒരു ജീവനാണ്.... പ്രകൃതി സമ്മാനിച്ച എല്ലാ സൗരഭ്യവും ആസ്വദിച്ചു നുകർന്നു കൊണ്ട് ഭൂമിയിൽ പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട കുട്ടിയാണ് ഇങ്ങനെ ഡിപ്പ്രെഷൻ അടിച്ചു തളർന്നു കിടക്കുന്നത്."
"അത് ഡോക്ടറെ ഞങ്ങൾക്കൊന്നും അറിയൂല, ഹുസൈൻഹാജിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു, ഞങ്ങളെ പാവം കുട്ടി, ഇവൾക്കാണല്ലോ ഈ ഗതി വന്നത്.ഞങ്ങളൊക്ക മനസ്സമാധാനത്തോടെ
ഉറങ്ങിയിട്ട് വർഷങ്ങൾ ആയി."
ഡോക്ടർ അല്പം ഒന്ന് അയഞ്ഞു. എന്നിട്ട് പറഞ്ഞു, "ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാ...."
ആധുനിക ശാസ്ത്രം വളരെ വളർന്നിരിക്കുന്നു എന്ന് അങ്ങേർക്ക് ഇനിയും അറിയൂലെ , ഏത് അസുഖത്തിനും മരുന്നും ചികിത്സയും ഉണ്ട്, കൃത്യ മായി മരുന്ന് കഴിക്കണം.
അവൾക്ക് എന്താ പറ്റിയത് എന്ന് ഡോക്ടർക്ക് മനസ്സിലായോ.ഹുസൈൻ ഹാജി ഡോക്ടറോട് ചോദിച്ചു.
"സഹിക്കാൻ പറ്റാത്ത എന്തോ ഒരു അഘാതം മനസ്സിനേറ്റിട്ടുണ്ട്. അത് കണ്ട് പിടിക്കണം. അതിൽ നിന്ന്കര കയറാൻ വയ്യാതെ ഡിപ്രെഷനിലേക്ക് വഴുതി വീണിരിക്കുന്നു.ഒരാഴ്ച്ച ഏതായാലും ഇവിടെ കിടക്കട്ടെ. ശുദ്ധ വായു എങ്കിലും ശ്വസിക്കാമല്ലോ,"
റോസിന്റ കേസ് ഉൾക്കൊള്ളാൻ ഒരിക്കലും ഡോക്ടർ പ്രതാപ്ന് കഴിഞ്ഞില്ല, ഡോക്ടർ തന്റെ സീനിയരായ 'സെബാസ്റ്റ്യൻ' ഡോക്ടറുനായി ചർച്ച ചെയ്തു.
"ആ കുട്ടീട്ടെ മദറു മായൊന്ന് സംസാരിച്ചൂടായിരുന്നോ?"
"സംസാരിച്ചു, അവര് ഈ കുട്ടീ കാരണം ഡിപ്രെഷൻ അടിച്ചു നടക്കുന്ന ആളാ."
നമുക്കീ കേസ് ആരുമറിയാതെ പ്രൈവറ്റ് ഡിക്റ്റെക്ടീവർ ഷർവാണി ഹോർസ് മായി ഒന്ന് ചർച്ചചെയ്യാം, എന്താ....
"ഓക്കേ".
'സെബാസ്റ്റ്യൻ' ഡോക്ടർ സമ്മതിച്ചു, "കേട്ടിട്ട് എന്തോ ഒരു ദുരൂഹത മണക്കുന്നു.ഇത്രയും വർഷം മുറിക്ക് പുറത്തിറങ്ങാതെ ഒരു പെൺകുട്ടി! എന്നിട്ട് വീട്ടുകാർ ഈ സ്റ്റേജിനെ വെറും ലാഘവത്വത്തോടെ സമീപിക്കുക."
"പെൺകുട്ടിയുമായി ഡോക്ടർ സംസാരിച്ചില്ലേ....സെബാസ്റ്റ്യൻ ഡോക്ടർ ചോദിച്ചു,"
" അവൾക്ക് ഒന്നും പറയാനില്ല. എന്ത് ചോദിച്ചാലും ശൂന്യതയിലേക്ക് നോക്കി ഒരേ കിടപ്പാ.... ആ കണ്ണിൽ എന്തോ ഒരു നിഗൂഢത ഞാൻ കാണുന്നുണ്ട്.അതിനപ്പുറം ഒരു പകയും, പകരം വീട്ടലും പോലെ എന്തോ ഒന്ന് മുഖത്തു നിന്ന് വായിച്ചെടുക്കാം."
"കുട്ടിക്ക് എന്തെങ്കിലും ഓർമ കുറവുണ്ടോ?ഞാൻ അവളോട് ചോദിച്ചു."
'ഇല്ല എന്നർഥത്തിലവൾ തലയാട്ടി'.
"കുട്ടീടെ കോളേജ് ലൈഫ് ഒക്കെ എങ്ങിനെ, ഓർത്തു നോക്ക്."
ആ മുഖത്തു എന്തോ ഒരു പ്രകാശം തെളിയുകയും, പെട്ടെന്ന് അത് അണയുകയും ചെയ്തു.
"കുട്ടീട്ടെ വിവാഹം കഴിഞ്ഞു എന്ന് പലരോടും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു, വിവാഹം കഴിഞ്ഞതാണോ?.
അവൾ കൊച്ചു കുട്ടിയുടെ നിഷ്കളങ്ക ഭാവത്തിൽ തലയാട്ടി. പിന്നെ ഒന്നും ചോദിച്ചില്ല.
"വല്ല പ്രേമബന്ധത്തിൽ പെട്ടതായിരിക്കും."
"ഞാനും അത് സംശയിച്ചു.... എന്നാൽ വീട്ടുകാർ ഉറപ്പിച്ചു പറയുന്നു, അങ്ങനെ ഒരു ചാൻസെ ഇല്ലെന്ന്". ഡോക്ടർ പ്രതീപ് പറഞ്ഞു."
അതാണ് ഞാൻ പറഞ്ഞത് നമുക്കീകേസ് ഷർവാണിയെ എല്പിക്കാം എന്ന്.
എസ് എ ഏജൻസി എന്ന് പറഞ്ഞാൽ അറിയാത്തവർ ചുരുക്കം. പ്രൈവറ്റ് ഡിക്റ്റെക്റ്റീവേർസ് ഷർവാണി ഹോർസ് ആൻഡ് അമീൻ ഫോക്സി!
കൊച്ചു കുട്ടികൾ പോലും ഇവരെ യാണ് അനുകരിക്കാൻ ശ്രമിക്കുക. പേരിനെ പോലെ തന്നെ ബ്രെയിനിന് കുതിരയുടെ പവർ ആണ് വാണിക്ക്.... ഫോക്സിക്കാവട്ടെ ആര് എന്തൊക്കെ പ്ലാനിഗ് ൽ കൗശലം ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയാലും അതെല്ലാം ഒറ്റ നോട്ടത്തിൽ കണ്ട് പിടിക്കാൻ മിടുക്കാനാണ് ഫോക്സി.
കുഴക്കുന്ന പല കേസ് കളും പോലീസ് ഇവരെ ഏൽപ്പിക്കുകയാണ് പതിവ്.
ഡോക്ടർ പ്രതാപ് ന്റെയും, സെബാസ്റ്റ്യൻന്റെയും ഉറ്റ സുഹൃത്തുക്കൾ. തങ്ങളുടെ പേർസണൽ ക്യാബിനിൽ ഇരുന്ന് ഡോക്ടർ പ്രതീപും, സെബാസ്റ്റ്യനും കൂടി ഹോഴ്സിനോടും, ഫോക്സിയോടും സംസാരിക്കുമ്പോൾ ഡോക്ടർസ് ന് ഇവരോട് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളു.... "വലിയ സീരിയസ് ഒന്നും ആക്കണ്ട.... ഈ കേസ് ഒരു കൗതുകം തോന്നി.... തുടങ്ങുന്നത് വർഷംങ്ങൾ അപ്പുറം പഠിച്ച കോളേജിൽ നിന്ന് ആയിരിക്കണം."
"ഒക്കെ....ഫ്രണ്ട്സ്.... ഞങ്ങൾക്കും നല്ല ജിജ്ഞാസ ഉണ്ട്".ഹോർസും, ഫോക്സിയും കാപ്പി നുണഞ്ഞുകൊണ്ട് പറഞ്ഞു.എന്നാൽ രണ്ട് ദിവസത്തെ അന്വേഷണം കഴിഞ്ഞു ഹോർസ് ഡോക്ടർ പ്രതീപിനെ ഫോണിൽ വിളിച്ചു.
'പ്രതീപ്'....
"ആ കുട്ടീടെ കേസ് ഇല്ലെ, അവൾക്കൊരു ലൗവർ ഉണ്ടായിരുന്നു. അൻവർ!"
അവൻ വർഷങ്ങളായി മിസ്സിഗ് ആണ്.... ഇതേ കുറിച്ച് ആരും ഒന്നും തല്ക്കാലം അറിയേണ്ട!.
ഹോഴ്സിന്റെ വെളിപ്പെടുത്തലുകൾ കേട്ട് ഡോക്ടർ ഞെട്ടിപ്പോയി."
(തുടരും...)
ഭാഗം 4
നാലാം നിലയിലുള്ള ഫ്ലാറ്റിന്റെ ടെറസ്സിൽ ആയിരുന്നു റോസ്, അവൾക്ക് എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ തുറക്കാൻ അവൾക്ക്ക ഴിഞ്ഞില്ല, ഇരുട്ടിൽ ടെറസ്സിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും ഓടി, സ്ഥലബോധം മനസ്സിലാവാതെ താഴേക്ക് പതിക്കും എന്ന ഘട്ടം വന്നപ്പോൾ അവൾ തപ്പി പിടിച്ചു തറയിൽ കിടന്നു.
അപ്പോഴേക്കും അവൾ താഴേക്ക് പതിച്ചിരുന്നു. നിലവിളിയോടെ അവൾ എൻറ്റുമ്മാ.... എന്ന് വിളിച്ചു ഉറക്കെ കരഞ്ഞു, ഉമ്മയുടെ നിലവിളി കേട്ടിട്ട് ആണ് സിസ്റ്റേഴ്സും, ഡോക്ടറും ഓടി എത്തിയത്....
ഡോക്ടർ പ്രതീപ് എത്തുമ്പോൾ റോസ് ബെഡിൽ ഇരിക്കുകയായിരുന്നു.... ആകെ വിയർത്തു കുളിച്ചു പേടി പെടുത്തുന്ന രൂപം, കണ്ണുകൾ തുറിച്ചു ഡോക്ടറെ നോക്കി....
എന്നിട്ട് പതുക്കെ മന്ത്രിച്ചു....
"ഞാൻ മരിച്ചില്ലേ?"
"ആർ യു ഓക്കേ"... ഡോക്ടർ അവളുടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.
അവൾ തല യാട്ടി....
"വാട്ട് ഹാപ്പെൻഡ്?"
അപ്പോഴും അവൾ തലയാട്ടി.
"മിസ്റ്റർ.... ഇന്ന് ഡിസ്ചാർജ് ചെയ്യാം... അയാൾ ഹുസൈൻ ഹാജിയുടെ നേരെ തിരിഞ്ഞു പറഞ്ഞു. പിന്നെ ഇമ്പോർട്ടന്റ് ആയ ഒരു മാറ്റർ ഉണ്ട്.... എല്ലാ വീക്കും ഈ കുട്ടിയെ കൗൺസിലിംഗ് ന് ഇവിടെ എത്തിക്കണം.... പല സിറ്റിംഗ്സ് വേണ്ടി വരും. സഹകരിക്കണം...എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഞങ്ങൾ പോലീസിൽ അറിയിക്കും തീർച്ച."
"മോൾ വരാന് കൂട്ടാക്കില്ല.അതാ പ്രശ്നം."
"ഞാൻ സംസാരിക്കാം", അതും പറഞ്ഞു അയാൾ റോസിന്റെ നേരെ തിരിഞ്ഞു.
'റോസ്'...അയാൾ അവളെ പതുക്കെ വിളിച്ചു,
"നീ ഇന്ന് പേടിച്ച് കരഞ്ഞത് നല്ല ലക്ഷണമായിട്ട് എനിക്ക് തോന്നുന്നു.നിനക്ക് ജീവിക്കണം. മരണ ഭയമുണ്ട്."
" നിന്റെ കണ്ണിൽ എന്തോ ഒരു ലക്ഷ്യം ഞാൻ കാണുന്നു.അത് നിറവേറ്റണമെങ്കിൽ ആൾ ആരോഗ്യത്തോടെ ജീവാനോടെ വേണം. അത് കൊണ്ട് കൃത്യ മായി മരുന്ന് കഴിക്കണം, കൌൺസിലിംഗ് ന് വരണം..."
ഓക്കേ, ഡിഡ് യു ഗെറ്റ് ഇറ്റ്.
റോസ് തലയാട്ടി,
"എന്തെങ്കിലുമൊന്ന് സംസാരിക്കെടൊ, നിന്റെ സൗണ്ട് ഞാൻ ഒന്ന് കേൾക്കട്ടെ."
റോസ് പതുക്കെ ചിരിച്ചെന്ന് വരുത്തി.
ഓക്കേ ഒന്ന് ചിരിച്ചല്ലോ....
ഇറ്റ് സ് ഓൾ റൈറ്റ്, എവെരിതിങ് വിൽ ബി ഫൈൻ.
ഡോക്ടർ റോസിന്റെ തോളിൽ തട്ടി.
ഹോസ്പിറ്റലിൽ വന്നതിൽ പിന്നെ കുറച്ചൊക്കെ ബെറ്റർ ആയി തുടങ്ങിയിരുന്നു.എന്നാലും പുറമേ നിന്ന് ആരെങ്കിലും തലവെട്ടം കണ്ടാൽ മുറിയിൽ പോയിരുന്നു വാതിൽ അടച്ചിരിക്കും.ആളുകളെ കാണുന്നതും, അഭിമുഖിക രിക്കുന്നതും എന്തോ ഭീതി പോലെ അവളെ തളർത്തി.എന്നാലും മുഖത്തു ഒരു പ്രസരിപ്പ് ഒക്കെ വച്ചു തുടങ്ങിയിരുന്നു.
കൃത്യമായ മരുന്നും, ട്രീറ്റ്മെന്റ് മൊക്കെയായപ്പോൾ മന വിഭ്രാന്തിക്ക്
അല്പം ശമനം ലഭിച്ചത് പോലെ തോന്നി റോസിന്. അവൾക്ക് രഹ്‌നയെ ഒന്ന് കാണണമെന്ന് തോന്നി. ഇതിനകം സഹോദരൻ നിസാർ അവൾക്കൊരു ഫോൺ സമ്മാനിച്ചിരുന്നു, ആദ്യം വേണ്ടാ എന്ന് പറഞെങ്കിലും, പിന്നീട് അവൾ വാങ്ങി.
രഹ്‌ന റോസിനെ കാണാൻ വന്നപ്പോൾ റോസ് കിടക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടപ്പോ മുമ്പത്തെ പോലെ കരഞ്ഞില്ല, അവളെ കെട്ടിപ്പിടിച്ചു കുറച്ചു നേരം ഇരുന്നു. പിന്നെ ശാന്തതയോടെ സംസാരിച്ചു. "നമുക്കൊന്ന് കോളേജിൽ പോവണം. ആ വാകമരങ്ങളുടെ ഇടയിലൂടെ നമുക്കൊന്ന് നടക്കണം. ആ കാറ്റിന്റെ സംഗീതത്തിന്റെ ഈരടികളിൽ നമുക്കൊന്ന് ലയിച്ചിരിക്കണം... ഓർമകളുടെ മാറപ്പുകളിൽ തപ്പി തടഞ്ഞു ഊളിയിടണം, അയവിറക്കണം."
"പോവാം നമുക്ക് ....എന്റെ മോളെ കാണേണ്ടേ നിനക്ക് അമ്മായിടെ അടുത്തു ഉണ്ട്അവളെ ഞങ്ങൾ റോസ് എന്നാണ് വിളിക്കാറ്. 'റോസ്‌ലിൻ.'
അതെന്താ മോളെ... ഒന്നിൽ നിർത്തിയത്. എനി കുട്ടികൾ വേണ്ടേ.
രഹ്‌നക്ക്ത്ഭതമായിരുന്നു, അവൾ സാധാരണപോലെ സംസാരിക്കുന്നു.
"സത്യം പറഞ്ഞാൽ എനിക്ക് നിന്റെ അസാന്നിധ്യം സൃഷ്ടിച്ചത് വല്ലാത്തൊരു മാനസിക മരവിപ്പ് ആയിരുന്നു. ഞാനും മാനസികമായി ആകെ തകർന്നു".
" രഹ്‌ന സന്തോഷത്തോടെ പറഞ്ഞു എനി ഒന്നല്ല രണ്ട് കുട്ടികൾ വേണമെന്ന് തോന്നുന്നു എനിക്ക്".
രഹ്‌നയോട് മാത്രമായിരിക്കുന്നു റോസിൻ കൂട്ട്. എന്നാൽ.....
രഹ്‌നയുടെ ഫോൺ വിളിയും, കാണാൻ വരവും, സന്തോഷവുമൊക്കെ അധികദിവസം നീണ്ടുനിന്നില്ല
അപ്രതീക്ഷിതമായ സംഭവ വികാസത്തിൽ റോസ് വീണ്ടും ആടിയു ലഞ്ഞു കൊണ്ട് മുറിയിൽ കയറി വാതിലടച്ചിരിപ്പായി.
(തുടരും...)
ഭാഗം 5
കാര്യങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെയൊന്നും ഒരിക്കലും സംഭവിക്കില്ല.... കാലം നമുക്കായി ഓരോന്നു മാറ്റി വെച്ചിട്ടുണ്ട്.... നമ്മുടെ കണക്ക് കൂട്ടലുകൾ ഒക്കെ വെറുതെ ആണ്....റോസിന്റെ കാര്യത്തിൽ കാലം ഒരു വിട്ട് വീഴ്ചക്കും തയ്യാറായില്ല എന്ന് വേണമെങ്കിൽ പറയാം.'
പതുക്കെ പതുക്കെ ഒരു മാറ്റത്തിലേക്ക് ചുവടുകൾ നീങ്ങവേയാണ്, റോസിന്റെ സഹോദരൻ നാസറിന് ഒരു കല്യാണ ആലോചന വന്നത്.പെങ്ങൾ വീട്ടിൽ ഇങ്ങനെ ഇരിക്കുന്നത് കാരണം, നാസർ വിവാഹം ഒന്നും വേണ്ടാന്ന് വെച്ചതായിരുന്നു, വയസ്സാണെങ്കിലോ വിവാഹ പ്രായം കടന്നു പോയിരിക്കുന്നു. അവസാനം കാർന്നോർ എല്ലാവരും കൂടെ നാസറിന് ഒരു പെണ്ണ് കണ്ടു. നാസറിന് വന്ന ആലോചനയുള്ള കുട്ടീക്ക് ഒരു ബ്രദർ ഉണ്ട്. അയാളെ കൊണ്ട് റോസിനെ വിവാഹം കഴിപ്പിക്കാം എന്ന് തീരുമാനിച്ചു. ഈ വിവരം റോസിന്റെ മുന്നിൽ അവതരിച്ചപ്പോ ഒരു പൊട്ടി തെറിയായിരുന്നു മറുപടി.... പിന്നെ കയ്യിൽ കിട്ടിയ സാധനങ്ങൾ ഒക്കെ എറിഞ്ഞുടച്ചു. കയ്യിലുള്ള ഫോൺ തവിടു പൊടിയായി. സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയോ മന്ത്രിച്ചു കൊണ്ട് അവൾ മുറിയിലേക്ക് ചേക്കേറി.
നാസറിന്റെ വിവാഹം കണ്ണീരോട് കൂടിയായിരുന്നു നടന്നത്. കല്യാണപന്തലിനും, അവിടെ കൂടിയ അൾക്കാർക്ക് പോലും മൂകതയിൽ ആയിരുന്നു. കാരണം റോസ് കഴിഞ്ഞിരുന്ന മുറിയുടെ വാതിൽ ഒരു ടേബിൾ ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു. വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്.... നാസറി നോട് പലരും ചോദിച്ചപ്പോ ഇത്താത്ത ബഹളം വെച്ച് ചെയ്യിച്ചതാ എന്നായിരുന്നു മറുപടി. വിവാഹ ത്തിന്റെ അന്ന് ഫുഡ് പോലും കഴിക്കാതെ അതിനുള്ളിൽ വിശന്നിരിക്കുന്നത് പലരും മനസ്സിൽ കണ്ടു.
വീണ്ടും റോസ് മുറിയുമായി ഇണങ്ങിയും, പിണങ്ങിയും തന്റെ ബെഡ്ലേക്ക് അലിഞ്ഞിറങ്ങി. ഡോക്ടർ പ്രതീപ് റോസിനെ ട്രീറ്റ്മെന്റ്ന് കാണാതായപ്പോ ഹുസൈൻ ഹാജിയെ വിളിച്ചു.
ഹുസൈൻ ഹാജി വിവരങ്ങൾ പറഞ്ഞപ്പോ ഡോക്ടർ ക്ഷുഭിതനായി. "നിങ്ങളോട് ആര് പറഞ്ഞു വിവാഹ കാര്യം സംസാരിക്കാൻ.... ഇത് വരെ മരുന്ന് കഴിച്ചത് ഒക്കെ വെറുതെ ആയില്ലേ ഇപ്പൊ.... ഏതായാലും ഒരു കാര്യം ചെയ്യൂ,നിങ്ങൾ ഒന്ന് ഹോസ്പിറ്റലിലേക്ക് വരൂ, മരുന്ന് തരാം."
"ശരി ഡോക്ടർ ഞാൻ വരാം, അതും പറഞ്ഞു അയാൾഫോൺ വെച്ചു".
ഒരു കുഞ്ഞു ഭൂമിയിലേക്ക് ജനിച്ച് വീഴുമ്പോൾ മാതാപിതാക്കൾ ആ കുഞ്ഞിനെ കുറിച്ച് ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ നെയ്‌ത് കൂട്ടും. പെൺകുട്ടിയാണെങ്കിൽ പറയുകയും വേണ്ട ആകുട്ടിടെ വിവാഹ സ്വപ്നങ്ങൾ ആയിരിക്കും മനസ്സ് നിറയെ.
ഹുസൈൻ ഹാജിയുടെ അനിയൻ ഹനീഫക്ക് രണ്ട് പെൺ കുട്ടികൾ ആണ്. കാണാനൊക്കെ നല്ല ചന്ത മുള്ള കുട്ടികൾ ഏകദേശം റോസിന്റെ അതേ പ്രായം വരും. ആ. കുട്ടികൾക്കും മംഗല്യ ഭാഗ്യം ഉണ്ടായിട്ടില്ല. വന്നു കണ്ടു ഇഷ്ടപ്പെട്ടാലും അത് എങ്ങനെ എങ്കിലും മുടങ്ങി പോകാറാന് പതിവ്.
തറവാടിന് എല്ലാ ഐശ്യര്യവും,സമ്പൽ സമൃദ്ധിയും ഉണ്ടെങ്കിലും, ആളുകൾ ഈ തറവാട്ടിനെ കുറിച്ച് പലതും പറഞ്ഞു പരത്തുന്നുണ്ട്. പെൺകുട്ടികൾക്കു വിവാഹഭാഗ്യം വാഴൂലഎന്നും, എന്തെങ്കിലും ശാപം കിട്ടിയതായിരിക്കും എന്നൊക്കെയുള്ള സംസാരം പുറത്തുനിന്ന് കേൾക്കുന്നത് ഹുസൈൻഹാജിക്കും അറിയാം. എന്ത് ചെയ്യാം അയാളും ആകെ ടെൻസ്ഡ് ആയിരുന്നു. അതിന്റെ ഇടയിൽ കുടുംബത്തിൽ വേറെയും സംഭവങ്ങൾ ഉണ്ടായി.
റോസിന്റെ ഉമ്മ കദീസുവിന് ഷുഗർ കൂടി ആകെ വയ്യാതായിരിക്കുന്നു. അതിന്റെ കൂടെ നടക്കാൻ കഴിയാതെ കാലു വേദനയും, വീട്ടു ജോലി മുഴുവൻ നാസറിന്റെ പെണ്ണ് സജ്‌നയുടെ ഉത്തരവാദിത്വത്തിൽ ആയി. ഒന്ന് രണ്ട് ആഴ്ചഒക്കെ അവൾ ജോലി ചെയ്തു. പിന്നെ പിന്നെ അവളുടെ മനസ്സിൽ മുറി പൂട്ടി വെറുതെ അതിനുള്ളിൽ ഇരിക്കുന്ന റോസിനോട് കലി തോന്നി. നാസറിനോട് ഇത് പറഞ്ഞു കലഹിച്ചു.
ഗത്യന്തരമില്ലാതെ നാസർ ഇത് ബന്ധുകളുമായി ചർച്ച ചെയ്തു. ഇത് കേട്ട് റോസ് കണ്ണീരോടെ മറുപടി പറഞ്ഞു.
"ഐ ആം സോറി അനിയത്തി. എന്റെ ഫുഡിന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട.... അത് ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചോളാം."അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു."
ഡോക്ടർ പ്രതീപും, ഡോക്ടർ സെബാസ്റ്റ്യനും, മോർണിംഗ് വോക്കിങ് ഇറങ്ങിയപ്പോ അപ്രതീക്ഷമായി മഴ പെയ്തു.മഴ തോരട്ടെ എന്ന് ചിന്തിച്ചു അവര് ഒരു കടതിണ്ണയിലേക്ക് കയറിയപ്പോഴാണ് അപ്രതീക്ഷ മായി ഹോർസിനെയും, ഫോക്സിയെയും, കണ്ട് മുട്ടിയത്.
മടിയൻമാർ എന്താ ഇതിലെ ഒക്കെ എന്ന് പറഞ്ഞു 4പേരും പരസ്പരം അഭിവാദ്യം ചെയ്തു.
നിങ്ങളെ പലപ്പോഴും വോക്കിങ് ന് ഞങ്ങൾ വിളിച്ചിരുന്നു. എന്നിട്ടൊന്നും നിങ്ങൾ വന്നില്ല. ആ ടൈം പോലും നിങ്ങൾ കേസ് അന്വേഷണത്തിന്റെ പുറകിൽ പോലും, ഇപ്പൊ എന്താ പുതിയ പ്ലാൻ ഒക്കെ.
"ഇതും ഒരു കേസിന്റെ പുറകെ തന്നെ യാണ്. ഡോക്ടറെ പേഷന്റിന്റെ ഒരു ഫ്രണ്ടിന്റെ മിസ്സിംഗ് കേസ് ഇല്ലെ. അതിന്റെ പുറകെ ആണ് ഞങ്ങൾ കുറച്ചു ദിവസമായിട്ട്."
" ഓ റോസിന്റെത് അല്ലെ".
"ആ കുട്ടി ബെറ്റർ ആയോ".
ആയിരുന്നു ഇപ്പൊ അതിന്റെ കാര്യം കുറച്ചു കഷ്‌ടത്തിലാ. എന്താണ് അതിന്റ മനസ്സിൽ അത് മനസ്സിലാകുന്നില്ല.
നമുക്ക് മനസിലാക്കാം കേസിന് നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. ഇതിപ്പം വേറെ രീ തിയിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്. അൻവറിന്റെ ഫാമിലി തന്നെ ഈ കേസ് ഞങ്ങളെ എല്പിച്ചിരിക്കുന്നു.
ഓക്കേ കൺഗ്രജുലേഷൻസ്, എന്തായാലും ഞങ്ങളെ അറിയിക്കുമല്ലോ.
"ഓക്കേ.... എന്നാൽ കാണാം" ബൈ...എല്ലാവരും പിരിഞ്ഞു.
ഒരു ദിവസം റോസിന്റെ മരുന്നിനു വേണ്ടി ഡോക്ടറുടെ അടുത്തെത്തിയ ഹുസൈൻ ഹാജിയോട് ഡോക്ടർ ചോദിച്ചു.
"നിങ്ങളുടെ മകൾക്ക് ഈ ജനിച്ച മണ്ണിൽ നിന്ന് നീതി കിട്ടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ.?
"ഞാൻ അവളുടെ ഉപ്പയല്ലേ ഡോക്ടർ...."
" വളർന്നു വരുന്ന പെൺകുട്ടിയുടെ കയ്യും കാലും വെട്ടിയിട്ടാൽ പോലും ഈ കമ്പ്യൂട്ടർ യുഗത്തിൽ അവൾ ഉയിർത്തെഴുനേൽക്കുന്നുണ്ട്. അവളുടെ മനസ്സിനാണ് വെട്ട് കൊണ്ടതെങ്കിൽ ആ മുറുവ് ഉണങ്ങാൻ വളരെ ബുദ്ധിമുട്ട് ആയിരിക്കും."
എനി പറയൂ..... മിസ്റ്റർ ഹുസൈൻ. നിങ്ങളുടെ മകൾ ഒരു ചെറുപ്പകാരനുമായി പ്രണയത്തിൽ ആയിരുന്നു എന്ന് നിങ്ങൾക്ക് അറിയില്ലേ."
" അറിയാമായിരുന്നു."... അയാൾ വിറച്ചു കൊണ്ട് പറഞ്ഞു... പക്ഷെ "ഞാൻ അത് അത്ര കാര്യമാക്കിയിട്ടില്ല. കുട്ടികൾ അല്ലെ".
" എന്നാൽ കേട്ടോളൂ.... ആ അൻവറെന്ന ആകുട്ടി വർഷങ്ങൾ ആയി മിസ്സിംഗ് ആണ്."
ഇത് കേട്ടപ്പോ ഹുസൈൻ ഹാജി ഞെട്ടി തരിച്ചു പോയി.
(തുടരും...)
ഭാഗം 6
ഹോർസും, ഫോക്സും, തങ്ങളുടെ മുട്ടോളമെത്തുന്ന ചാര നിറത്തിലുള്ള കോട്ട് ധരിച്ചു.ബ്രൗൺ തൊപ്പിയും, സിൽവർ ഫ്രെയിനുള്ളിൽ ഒതുങ്ങി കൂട്ടിയ ഇളം റോസ് നിറത്തിലുള്ള കണ്ണടയും ഫിറ്റ് ചെയ്തു.
ഇവരുടെ ഒരുക്കം കണ്ടാൽ തന്നെ അറിയാം ദൂര യാത്രക്കുള്ള പുറപ്പാട് ആണന്ന്. കുനിഞ്ഞു നിന്ന് ഷൂസിന്റെ ലേസ് കെട്ടുന്നതിനിടയിൽ ഫോക്സി, ഹോർസ് നോട് ചോദിച്ചു.
'ഹോർസ് '...
"ഞാൻ പോയാൽ പോരെ. ഈ തലവേദന കൊണ്ട് യാത്രചെയ്യണ്ട എന്നാണ് എന്റെ അഭിപ്രായം."
ഹോർസിന് അങ്ങനെയാണ് ചില കേസുകൾ ഏറ്റടുത്താൽ മുഴുവിക്കാൻ നേരം വൈകിയാൽ തുടങ്ങും തലവേദന.
"ടാബ്ലറ്റ് കൊണ്ട് ലിസ ഇപ്പൊ വരും വിളിച്ചു പറഞ്ഞിട്ടുണ്ട്."
ഒക്കെ....
ഉച്ചക്ക് മുമ്പേ തന്നെ രണ്ട് പേരും തലശ്ശേരിയിൽ എത്തി. നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തങ്ങളുടെ കേസ് ഹിസ്റ്ററി എസ് ഐ ഉണ്ണി കൃഷ്ണൻ, ഹോഴ്സിന്റെയും, ഫോക്സിയുടെയും, മുന്നിൽ തുറന്നിട്ടു.
"ഈ മിസ്സിംഗ് കേസിന് ഒരു പ്രത്യേകത ഉണ്ട്."ഉണ്ണി കൃഷ്ണൻ സാർ പറഞ്ഞു.
അതെന്താണ് രണ്ട് പേരും ആകാംഷയോടെ ചോദിച്ചു.
ഒരു തെളിവും അവശേഷിക്കാതെ യാണ് അൻവറിനെ കാണാതായിട്ടുള്ളത്.
ആ കുട്ടീടെ മാമൻ മരിച്ചു ഒരാഴ്ക്ക്ചക്ക് ശേഷം അല്ലെ,മിസ്സിംഗ്.
ഹോർസ് ചോദിച്ചു.
പിന്നൊരു കാര്യം ഉണ്ട്, അൻവർ വീട്ടുകാരോട് പറഞ്ഞിരുന്നു. വയ്നാട്ടിലേക്ക് തന്നെ തിരിച്ചു പോവണം എന്നും, മാമന്റെ ഷോപ്പ് ഏറ്റെടുത്ത് നടത്തണമെന്നൊക്കെ.
അതെ... അതെ....കഴിഞ്ഞതവണ അൻവറിന്റെ വീട്ടുകാരുമായി ഞങ്ങൾ സംസാരിച്ചിരുന്നു.
"വല്ലാത്തൊരു ദയനീയാവസ്ഥയിൽ ആയിരിക്കുന്നു ആ ഫാമിലി. അല്ലെ," ഫോക്സി വിഷമത്തോടെ പറഞ്ഞു.
അവിടെ നിന്ന് തിരിച്ചു വരുമ്പോൾ രണ്ട് പേരും വളരെ മൗനത്തിൽ ആയിരുന്നു, ഈ കേസ് എവിടെ നിന്ന് തുടങ്ങണമെന്നോ, എങ്ങനെ അവസാനിപ്പിക്കണമെന്നോ എന്നറിയാതെ അവര് ഉഴരുകയായിരുന്നു.
ആദ്യമായി ഇവര് കേരളത്തിലുള്ള ഹോസ്പിറ്റൽ കേന്ദ്രികരിച്ചായിരുന്നു അന്വേഷണം നടത്തിയത്.ആക്സിഡന്റ് എങ്ങാനും സംഭവിച്ചു എവിടെയെങ്കിലും, അഡ്മിറ്റ് ആയിട്ടുണ്ടോ എന്നറിയാൻ ആയിരുന്നു അത്.പക്ഷെ എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം അല്ലെ. ഒരു രക്ഷയും ഇല്ല.
തങ്ങളുടെ ഫ്ലാറ്റിലേക്ക് മടങ്ങിഎത്തിയത് മുതൽ ഹോർസ് വളരെ ചിന്താ ഭാരത്തോടെ ഇരിക്കുകയായിരുന്നു. അതിനെ ബേധിച്ചു കൊണ്ട് ഹോർസ് ഫോക്സിയെ വിളിച്ചു.
ഫോക്സി...
യാ...
ഹോർസ് തന്റെ പുരികം ഉയർത്തികൊണ്ട് പറഞ്ഞു.
"എന്റെ ബ്രയിനിനുള്ളിൽ ചില ചിന്തകൾ ഉയിർത്ത് വരുന്നുണ്ട്".
ഫസ്റ്റ് വൺ -റോസിന്റെ ഫാദർ എന്ത് കൊണ്ട് അൻവറിനെ കുറിച്ചുള്ള വിവരം വീട്ടുകാരുമായി ഒളിച്ചു വെച്ചു.
സെക്കന്റ് -ആ കുട്ടി മിസ്സിംഗ് ആണെന്ന് ഡോക്ടർ പറഞ്ഞപ്പോ, അയാൾ ഞെട്ടിയത് എന്തിന്?.
"ശരിയാ, ഇതിൽ ഒരു ദുരൂഹത മണക്കുന്നുണ്ടല്ലോ. ആ വഴിക്കൊന്ന് അന്വേഷിച്ചാലോ."
ഓഫ് കോഴ്സ്, സാധ്യത തള്ളി കളയാൻ ആവില്ല.ഫോക്സി കെറ്റിൽ നിന്ന് കപ്പ്‌കളിലേക്ക് ചായ പകർന്നു കൊണ്ട് പറഞ്ഞു.
ഇതേ സമയം ഹോഴ്സിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.
'ഡോക്ടർ പ്രതീപ് ആയിരിന്നു ലൈനിൽ.'
"രണ്ട് പേരും തിരക്കില്ലെങ്കിൽ ഇന്ന് വൈകിട്ട് വീട്ടിലേക്ക് ഇറങ്ങൂ.ലിസയെ യും കൂട്ടിക്കോ, ഒരു ബർത്ത്ഡേ സെ ലിബ്രേഷൻ ഉണ്ട് മോൾടെ".
ഓക്കേ. ഇറങ്ങാം.ഹോർസ് പറഞ്ഞു.
"വൺ സെക്കന്റ് പ്ലീസ്..."
"എനി സീരിയസ്, ഡോക്ടർ ചോദിച്ചു.
"യെസ്,"
"ഞങ്ങൾക്ക് രഹ്‌നയുടെ ഫാദറുമായി ഒന്ന് സംസാരിക്കണം."
"വൈകി പോയല്ലോ, എന്റെ സുഹൃത്തുക്കളെ. ഇന്നലെ ഷ്രോക്ക് വന്ന് അയാൾ ഹോസ്പിറ്റലിൽ ഉണ്ട്. അല്പം സീരിയസ് ആണ്."ഹോർസ് ആകെ വിയർത്തു പോയി.
ഹുസൈൻ ഹാജിയെ ഐ സി യു വിൽ നിന്ന് റൂമിലേക്ക് മാറ്റിയല്ലോ കുടുംബാഗ്ങ്ങങ്ങൾ എല്ലാം മുറവിളി കൂട്ടി അടുത്തു തന്നെ ഉണ്ടായിരുന്നു.ഹാജിയാരുടെ അനിയൻമാരായ മൂസക്കയുടെയും, കാതർക്കയുടെയും, മുഖത്തേക്ക് നോക്കി, അയാൾ എന്തെക്കെയോ അവ്യക്ത ശബ്ദങ്ങൾ പുറപ്പെടുവിച്ചു. എന്നാൽ ആർക്കും, ഒന്നും മനസ്സിലായില്ല. കുറച്ചു ദിവസങ്ങൾ കൊണ്ട്അയാൾ മൃത്യപ്രായൻ ആയിരിക്കുന്നു, അയാളുടെ കണ്ണുകൾ, അവിടെ കരഞ്ഞു കൊണ്ട് നിന്നിരുന്ന റോസിന്റെ മുഖത്തു പതിച്ചു. മുഖം പതുക്കെ അനക്കി കണ്ണുകൾ കൊണ്ട് അടുത്തേക്ക് വരൂ എന്ന് ആംഗ്യം കാണിച്ചു. അടുത്തേക്ക് വന്ന റോസിന്റെ മുഖത്തേക്ക് തന്നെ നോക്കി. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ഉപ്പാ... സമാധാനമായിരിക്ക്, എത്രയും പെട്ടെന്ന് അസുഖം മാറും. ഇതും പറഞ്ഞു ഒരു ടവ്വൽ എടുത്തു നാസർ ഉപ്പയുടെ കണ്ണുകൾ തുടച്ചു. അയാളുടെ ദയനീയ അവസ്ഥകണ്ട് എല്ലാവർക്കും കണ്ണീര് പൊഴിക്കാനെ കഴിഞ്ഞുള്ളു. ഉമ്മ കരഞ്ഞില്ല. അവര് നിർവികാരമായി ശൂന്യതയിലേക്ക് നോക്കി നിന്നു. അവരുടെ കണ്ണുനീർ എന്നോ വറ്റി പോയത് ആണല്ലോ.
ഹോർസും, ഫോക്സും, കേസ് അന്വേഷണത്തിൽ തന്നെയായിരുന്നു, അന്വേഷണത്തിന്റെ ഭാഗമായി ഹുസൈൻ ഹാജിയെ സന്ദർശിച്ചു. അയാൾ ബുക്കും, പേനയും ചോദിച്ചു എന്തൊക്കെയോ, എഴുതാൻ ശ്രമിക്കുന്നു എന്ന് നാസർ അവരോട് പറഞ്ഞു.ഫോക്സി ഞെട്ടൽ മറച്ചു പിടിച്ചു കൊണ്ട് ചെറിയ ചിരിയോടെ അവരോട് ചോദിച്ചു.
"ആ നോട്സ് ഒന്ന് ഞങ്ങൾക്ക് കാണാൻ പറ്റുമോ?".
അതിനെന്താ,
അൻവർ ബുക്ക് എടുത്തു കൊടുത്തു.
അത് ഒരു തരത്തിലും വായിക്കാൻ കഴിയാത്ത ചില കുത്തി വരകൾ ആയിരുന്നു.ഒരു സ്ഥലത്ത് മണി ----മല യെന്ന് അവ്യക്തമായി കോറിയിട്ടിട്ട് ഉണ്ടായിരുന്നു.അതിനടുത്തു മൂസാ എന്നപേരും.
ഹോഴ്സിയുടെയും, ഫോക്സിയുടെയും ബ്രെയിൻ ഒരുപോലെ കത്തി.ഹോർസ് വളരെ ഉച്ചത്തിൽ ചോദിച്ചു പോയി.
"ഈ മൂസാ ആരാ ".
"ഉപ്പാന്റെ അനിയൻ ആണ്. പുറത്ത് നിൽക്കുന്നുണ്ട്."
ഹോർസ് വേഗം ഡോക്ടർ പ്രതീപിനെ വിളിച്ചു, കാര്യം പറഞ്ഞു.
ഈ മൂസയുമായി ഒരു കൂടി കാഴ്ച്ച. ഡോക്ടറുടെ വിസിറ്റിംഗ് റൂമിൽ തന്നെ ആവട്ടെ.
എ സി റൂമിൽ ഇരുന്ന് മൂസയും, കാതറും വിയർത്തു കുളിച്ചു.
എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞു സഹകരിച്ചില്ലെങ്കിൽ പോലീസിനെ വിളിക്കും എന്ന ഭീഷണിയിൽ രണ്ട് പേരും വീണു, ഇവര് പറയുന്നത് കേട്ട്, മൂന്നു പേരും ഞെട്ടിപ്പോയി.
(തുടരും...)
ഭാഗം 7
കാതറും , മൂസയും,തങ്ങളുടെ ഹൃദയത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന താളുകൾ ഓരോന്നും, ഡോക്ടരുടെയും, ഹോഴ്സിന്റെയും, ഫോക്സിയുടെയും മുന്നിൽ തുറന്നിട്ടു.
രഹ്നയും, അൻവരും, തമ്മിൽ സ്നേഹത്തിലാണെന്ന് ഇക്കാക്ക അറിഞ്ഞു. അന്വേഷിച്ചപ്പോ, അൻവറിന്റെ സാമ്പത്തിക സ്ഥിതി അല്പം മോശമാണെന്നു അറിഞ്ഞതിനാൽ ഇക്കാക്കക്ക് ഒട്ടും അൻവറിനെ താല്പര്യമില്ലായിരുന്നു. അങ്ങനെ അവനെ പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ മൂന്നു പേരും അവന്റെ നാട്ടിൽ പോയി.
തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ഞങ്ങൾ അവന്റെ വീട്ടിന്റെ സമീപത്തു എത്തിയപ്പോ, അവൻ റോഡിലൂടെ നടന്നു വരുന്നത് കണ്ടു.
വണ്ടി അവന്റെ അടുത്ത് എത്തിയതും വണ്ടി നിർത്തി.
" മോനെ... ഞങ്ങൾ റോസ്മോളെ ഉപ്പയും, എളേപ്പമാരും ആണ്."വണ്ടി യുടെ ഡോർ താഴ്ത്തി കൊണ്ട് ഞങ്ങൾ പറഞ്ഞു.
"അസ്സലാമു അലൈകും."അവൻ അവരെ നോക്കി പറഞ്ഞു.
"വലൈകുമുസ്സലാം"
ഇങ്ങോട്ട് കയറൂ, മോനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.
അവൻ അനുസരണയുള്ള കുട്ടിയെ പോലെ അകത്തേക്ക് കയറി.
കാര്യങ്ങൾ എല്ലാം ഞങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി.
"ഇത് പറയാനാണോ ഇങ്ങോട്ട് വന്നത്, വണ്ടി നിർത്തൂ...."അവൻ ഒച്ച വെച്ചു.
"നീ അപ്പം അവളെ മറക്കാൻ തയ്യാറല്ല അല്ലെ."
ഇക്കാക്ക, കുതറി മാറി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന അവന്റെ രണ്ട് കയ്യും മുറുകെ പിടിച്ചിരുന്നു.
ആ യാത്ര ചെന്നവസാനിച്ചത്, മണിക്കുന്ന് മലയിൽ ആണ്.
"ഇങ്ങളെന്നെ എന്ത് ചെയ്യാൻ പോണൂ." അൻവർ കൂടെ കൂടെ ചോദിക്കുന്നുണ്ടായിരുന്നു.
"ഒന്നും ചെയ്യൂല. ഇയ്യ് ഓളെ മറക്കണം."
ഞാൻ നൂറ് പ്രാശ്യം പറഞ്ഞീലെ. ഓളോട് പറയ്. ഓൾ മറന്നാൽ ഞാനും മറക്കാം."
അവിടെ കുടികൊള്ളുന്ന നിദബ്ദതയെ ബന്ധിച്ച് പിന്നെ കേട്ടത് ഒരളർച്ചയായിരുന്നു.
ഇയ്യ് പിൻ മാറൂല അല്ലെ. അയാൾ ഉറക്കെ ചോദിച്ചു. അതോടൊപ്പം അവിടെ കിടന്നിരുന്ന ഒരു വടിഎടുത്ത് അൻവറിന്റെ തലയിലേക്ക് ശക്തമായി അടിച്ചു.
എന്താണെന്ന് സംഭവിക്കുന്നത് എന്ന് ആർക്കും ഒന്നും മനസ്സിലായില്ല. ഒരു കാര്യം മനസ്സിലായി. അവൻ വീണിരിക്കുന്നു. എല്ലാവരും നന്നായി പേടിച്ചു. അവനെ ആ മണ്ണിൽ ഉപേക്ഷിച്ചു ഞങ്ങൾ രക്ഷപെട്കയാണുണ്ടായത്.
"നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ അറിയിച്ചില്ല?."ഫോക്സി ചോദിച്ചു.
"പേടിയായിരുന്നു. എന്നാലും കുറ്റം ഞങ്ങൾ ഏറ്റു പറയാനും തയ്യാറായിരുന്നു. പക്ഷെ ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. ഞങ്ങൾ വിചാരിച്ചത്, അൻവർ ബോധം വന്ന് വീട്ടിലേക്ക് പോയിട്ടുണ്ടാകും എന്നായിരുന്നു."
"എന്നാൽ കേട്ടോളൂ... അൻവരെ കാണാതായിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു."
തന്റെ ഫ്ലാറ്റിൽ എത്തുന്നത് വരെ ഹോർസി ചിന്താഭാരത്തിൽ തന്നെ യായിരുന്നു. അയാളുടെ കുറുകിയ കണ്ണുകൾ ഒന്നും കൂടെ കുറുകി. നെറ്റിയിൽ പൂച്ചമാന്തിയത് പോലെ വരകൾ പ്രത്യക്ഷപ്പെട്ടു.ഇന്നിയാൾക്ക് വ്രതമാണ് ഫോക്സി മനസ്സിൽ ഓർത്തു. വ്രതമെന്തെന്ന് വെച്ചാൽ ഊണുമില്ല, ഉറക്കവും, ഇല്ല.ബോധം മറിയുന്നത് വരെ വിസ്കിയോ, ബിയറോ, കുടിച്ചു തന്റെ സോഫയിലോ, ചാരു കസേരയിലോ, ഉന്മാദാവസ്ഥയിൽ ആയിരിക്കും. ഇടക്കിട്ടെ ഞെട്ടി എണീക്കും. കിട്ടി, കിട്ടി യെന്ന് പറയും , പിന്നെ ഫോക്സിയുമായി കേസിനെ കുറിച്ച് ചർച്ച ചെയ്യും.
ഫ്ലാറ്റിൽ എത്തി ഇതേ അവസ്ഥയിലേക്ക് നീങ്ങിയതിനാൾ ഫോക്സി ഫോൺ ചെയ്ത് ലിസാ വാണിയോട് കാര്യങ്ങൾ പറഞ്ഞു.
"ഓക്കേ, എനിക്കും ഇന്ന് നല്ല വർക്ക് പ്രെഷർ ഉണ്ട്.വിശ്രമിക്കണം, ഞാനിന്ന് മറ്റേ പ്ലാറ്റിലേക്ക് പോവാം."
"നോക്കൂ.... അമീൻ, അവര് പറയുന്നത് ശുദ്ധകള്ളമായിരിക്കാം. അവരവനെ കൊന്നു കാണും."
മദ്യപിച്ചാൽ പിന്നെ ആ നാവിൽ അമീൻ എന്നെ വഴങ്ങൂ.
"അപ്പോൾ ബോഡി."ഫോക്സി ചോദിച്ചു.
"അതാണ് കുഴക്കുന്ന ചോദ്യം". "വർഷങ്ങൾക്ക് മുമ്പേ പോലീസ് ഇതിന്റെ പുറകെ കുറെ പോയതാണ്.ഒന്നും കിട്ടിയിട്ടില്ല.
പിന്നെ ഒരു കാര്യണ്ട്. അൻവറിനെ അവസാനമായി കണ്ടത് മണികുന്ന് മലയിൽ വെച്ചാണ്.ഇതിന്റെ ഒരു ഭാഗം നിലമ്പൂരിൽ ആണ്, ഒരു ഭാഗം വേറെ ജില്ലയിലും, ആഭാഗത്തു കുറെ ആദിവാസികൾ താമസിക്കുന്നുണ്ട്. അത് വഴി നമുക്ക് ആന്വേഷിച്ചാലോ?. ഫോക്സി ചോദിച്ചു.
ഓക്കേ നാളെ തന്നെ ആവഴിക്ക് നോക്കാം.
മണികുന്ന് മലയുടെ ചുവട്ടിൽ കൂടി കിലോമീറ്റർ ഓളം നടന്നാൽ ഒരു പണിയര് വിഭാഗത്തിൽ പെട്ട ആദിവാസി ഊര് ഉണ്ട്. ഊരിൽ ചെന്ന് അന്വേഷിച്ചപ്പോ, വർഷങ്ങൾ ആയി സംസാരിക്കാൻ കഴിയാത്ത ഒരു ചെറുപ്പക്കാരൻ അവരുടെ ഊരിൽ ഉണ്ടെന്ന് പറഞ്ഞു.
മരിച്ചത് പോലെ കിടക്കുകയായിരുന്നു, മൂപ്പൻ ചികിത്സചെയ്ത് ഭേദമാക്കിയതാ എന്ന് പറഞ്ഞപ്പോ, ഹോർസും, ഫോക്സിയും, ഉറപ്പിച്ചു. ഇത് അൻവർ തന്നെ എന്ന്.
"എന്നിട്ട് ആൾ എവിടെ?."
ഫോക്സി ചോദിച്ചു.
"ഇപ്പൊ കുറച്ചു ദിവസമായി തലശ്ശേരി ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. രണ്ട് ദിവസമായി അവിടെ അഡ്മിറ്റ് ആണ്."അയാൾ പറഞ്ഞു."
"ആൾക്കെന്താ കുഴപ്പം."ഹോർസ് ചോദിച്ചു.
"പഴയതൊന്നും ഓർമയില്ല,എന്നാലിപ്പോ ഒരു പനി."
"എന്നാൽ ഓക്കേ."അതും പറഞ്ഞു അവര് ഇറങ്ങി.
തലശ്ശേരി ഹോസ്പിറ്റലിൽ അൻവറിന്റെ മുറിയിലേക്ക് നാസറിന്റെ കൈ പിടിച്ചു ഒരാൾ നടന്നു വരുന്നുണ്ടായിരുന്നു.'റോസ്‌ല'.വളരെ ചെറുപ്പത്തിൽ തന്നെ കാലം അവൾക്കായി സമ്മാനിച്ച നോവിന്റെ എരിച്ചിൽ കൊണ്ട് ,മൃതപ്രായമായ കഴുത എടുത്താൽ പൊങ്ങാത്ത ചുമട് എടുത്തത് പോലെയായിരുന്നു അവൾ നടന്നിരുന്നത്. പേടിച്ച പോലുള്ള ആ കണ്ണുകളിൽ എന്തിനോ വേണ്ടി തിരയുന്ന ഒരു മെഴുകുതിരി വെട്ടം ഉണ്ട്.ഹോസ്പിറ്റൽ മുറിയുടെ വാതിൽക്കൽ, രഹ്‌നയും, ഭർത്താവ് ഹരിസും, ഹോർസിയും, ഫോക്സിയും നിന്നിരുന്നു. രഹ്‌ന റോസിനെ കണ്ട മാത്രയിൽ ഓടിച്ചെന്ന് കെട്ടിപിടിച്ചു.
"ഹാ ഹാ ആളങ്ങു ഉഷാറായാല്ലോ"ഫോക്സി റോസിനെ നോക്കി പറഞ്ഞു.
പിന്നെ ഒരു കാര്യണ്ട്ട്ടൊ,അൻവറിനെ കാണുമ്പോൾ കരഞ്ഞു ബഹളം വെക്കരുത്. അയാൾക് പഴതൊന്നും ഓർമയില്ല. നമുക്ക് മാറ്റിയെടുക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്."
റോസ് തലയാട്ടി.
മുറിയിലേക്ക് റോസ് കാലെടുത്തു വെച്ചപ്പോ,അൻവർ ജനൽ കമ്പികൾ പിടിച്ചു കൊണ്ട് പുറത്തുള്ള ശൂന്യതയിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്.
"അൻവർ"റോസ് പതുക്കെ വിളിച്ചു.
അയാൾ തിരിഞ്ഞു നോക്കി, ഒന്ന് ഞെട്ടിയത് പോലെ. അവളുടെ അടുത്തേക്ക് വരുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വരുന്നകാഴ്ച കണ്ടു എല്ലാവരും അത്ഭുതംകൂറി.
(അവസാനിച്ചു)