പ്രമേതിയൂസും മനവസ്‌നേഹത്തിനുള്ള ശിക്ഷയും
ഗ്രീക്ക് പുരാണം അഥവാ യവനപുരാണം ഇംഗ്ലീഷ് സാഹിത്യത്തിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞുവല്ലോ . അതുകൊണ്ട് തന്നെ പല സാഹിത്യകാരൻമാരും അവരുടെ കൃതികളിൽ നായകസ്ഥാനത്ത് ഗ്രീക്ക്
പുരാണത്തിലെ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവരിൽ രണ്ട് കഥാപാത്രങ്ങളെ ഇതിനുമുൻപ് പരിചയപ്പെടുത്തി കഴിഞ്ഞു , ദുരന്ത നായകനായ ഈഡിപ്പസും സ്വന്തം സൗന്ദര്യത്തിൽ ആകൃഷ്ടനായ നാർസിസസും. എന്നാൽ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് പ്രമത്തിയൂസ് എന്ന ഗ്രീക്ക് ദേവനെയാണ്. മാനവസംസ്കാരത്തിന് വേണ്ടി വളരെ അധികം ത്യാഗങ്ങൾ സഹിച്ച ഒരു ദേവനെന്ന നിലയ്ക്കാണ് ഇദ്ദേഹം അറിയപ്പെടുന്നത്.ഇനി കഥ എന്താണെന്ന് നോക്കാം.
ഗ്രീക്ക് പുരാണത്തിൽ സീയൂസ് ദേവനാണ് മറ്റ് എല്ലാ ദേവന്മാരുടെ അധിപൻ. അദ്ദേഹത്തിൻറെ ആധിപത്യത്തിന് ഏറെ ഭീഷണിയായിരുന്നു പ്രമതിയൂസ്സ്. ഇൗ ദേവനാണ് മനുഷ്യരാശിയെ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചതയി പറയപെടുന്നത്. തികഞ്ഞ മനുഷ്യസ്നേഹിയായ അദ്ദേഹം തൻറെ തന്നെ സൃഷ്ടികളായ മനുഷ്യരെ വളരെയധികം സ്നേഹിച്ചിരുന്നു.
ഒരിക്കൽ അദ്ദേഹം ബലി നൽകിയ മൃഗത്തിൻറെ വിശിഷ്ടമായ ഭാഗങ്ങൾ സിയൂസ് ദേവനെ അറിയിക്കാതെ ഭൂമിയിലെ മനുഷ്യർക്ക് നൽകി. ഇതിൽ ക്രുദ്ധനായ സിയൂസ് ദേവൻ ഭൂമിയിൽ നിന്നും തീ ദേവലോകത്തേക്ക് കൊണ്ടുപോയി. തീ ഇല്ലാതെ ബുദ്ധിമുട്ടിയ മാനവരാശിക്ക് തീയിന്റെ ദേവനായ പ്രമത്തിയൂസ് ദേവലോകത്ത് നിന്നും തീ മോഷ്ടിച് തിരികെ ഭൂമിയിലെ മനുഷ്യർക്ക് നൽകി. കാര്യം മനസ്സിലാക്കിയ സിയൂസ്സ് അദ്ദേഹത്തെ ശിക്ഷിച്ചു. അതിൻപ്രകാരം മനുഷ്യസ്നേഹിയായ ദേവനെ വലിയ ഒരു പാറക്കല്ലിൽ ചങ്ങലക്കിട്ടു. അതും പോരാഞ്ഞ് ഒരു കഴുകനെ അദ്ദേഹത്തിൻറെ കരൾ കൊത്തിവലിക്കാൻ ഏർപ്പെടുത്തി. പകൽ മുഴുവൻ ആ കഴുകൻ അദ്ദേഹത്തിൻറെ കരൾ കൊത്തി വലിച്ചു തിന്നും .അസഹനീയമായ വേദന സഹിക്കേണ്ടി വന്ന അദ്ദേഹം വളരെ കാലം പാറയിൽ വേദന സഹിച്ച് ജീവിച്ചു. കഴുകൻ കൊത്തിത്തിന്ന കരൾ ഓരോ രാത്രിയിലും വളർന്നിരുന്നു. അതായിരുന്നു കഴുകന് പിറ്റേന്നത്തെ ഭക്ഷണം. അവസാനം അതിശക്തനായ ഹേർക്കൂലിസ് ദേവൻ ആ കഴുകനെ വധിച്ച് പ്രേമതിയൂസ് ദേവനെ മോചിപ്പിച്ചു എന്നാണ് കഥ.
പ്രമതിയൂസ് എന്ന പേരിൻറെ അർഥം ആലോചിച്ച് ചെയ്യുന്നവൻ എന്നാണ്. ബുദ്ധിശക്തിയുടെയും ശാസ്ത്രത്തെയും ദേവൻ കൂടിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. മാനവരാശിയുടെ പുരോഗതിയിലേക്കുള്ള പ്രയാണവും അദ്ദേഹത്തിൻറെ പേരിനോട് ചേർന്നാണ് പറയപ്പെടുന്നത്. ഇടയ്ക്ക് പറഞ്ഞ ഹെർക്കുലീസ് ദേവനെ കുറിച്ച് ഇനി ഒരിക്കൽ എഴുതാം.