സ്വയം ഭ്രമിച്ചുപോയ നാർസിസ്സസ്
ഇവിടെ മറ്റൊരു കഥാപാത്രത്തെകുറിച്ചാണ് പ്രതിപാദിക്കുന്നത്. Narcissus.ഈ കഥാപാത്രവും തുടക്കത്തിൽ പറഞ്ഞ പോലെ യവനപുരാണത്തിൽ നിന്നു തന്നെയാണ് ഉത്ഭവം. ഏറെ ശ്രദ്ധേയനായ റോമൻ കവിയായ ഓവിടിന്റെ തൂലികയിൽ ജന്മമെടുത്ത ഒരു പാത്ര സൃഷ്ടിയെകുറിച്ചാണ് ഇവിടെ പറയുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ മനഃശാസ്ത്രജ്ഞന്മാർ മനുഷ്യമനസ്സിനെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചപ്പോൾ കണ്ടെത്തിയ മറ്റൊരവസ്ഥയുമായി ഈ കഥാപാത്രത്തിന് വലിയ ബന്ധമുണ്ട്. ഫേസ്‌ബുക്കിലുള്ള നമ്മുടെ വ്യവഹാരങ്ങൾ പോലും നമ്മുടെ വ്യക്തിത്വത്തിലുള്ള Narcissism ആണെന്ന് നമുക്ക് വൈകാതെ മനസ്സിലാകും.
ദേശവും കാലവുമൊക്കെ വിശദീകരിക്കാതെ തന്നെ കഥയിലേക്ക് കടക്കാം. Narcissus അതിസുന്ദരനായ ഒരു വേട്ടക്കാരനായിരുന്നു. സൗന്ദര്യമുള്ള എന്തിനെയും അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു തടാകത്തിൽ ദാഹമകറ്റാൻ ചെന്നപ്പോൾ ജലത്തിൽ തന്റെ പ്രതിബിംബം ദർശിക്കാനിടയായി. തന്റെ രൂപമാണെന്നു മനസ്സിലാക്കാതെ ആ പ്രതിബിംബത്തിൽ അനുരക്തനായി അവിടംവിട്ടുപോകാൻ വയ്യാത്ത വിധം അദ്ദേഹം അവിടെത്തന്നെ തടാകത്തിൽ തന്റെ രൂപവും നോക്കി ദിവസങ്ങൾ തള്ളി നീക്കി. അവസാനം അദ്ദേഹം മനമുരുകിയുരുകി അവിടെ ഒരു പൂവായി മാറി എന്നാണ് കഥയിൽ പറയുന്നത്.
ഇദ്ദേഹത്തിന്റെ കഥകൾ ചെറിയ വ്യത്യാസങ്ങളിൽ വേറെയുമുണ്ട്. നിരവധി പേർ ഇദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായി സ്വന്തം ജീവനെടുത്തതായി ചിലതിൽ കാണാം. അതുപോലെ ഒരു പുരുഷൻ ഇദ്ദേഹത്തെ മോഹിച്ചു Narcissus ന്റെ വസതിക്കു മുന്നിൽ ആത്മഹത്യ ചെയ്തതായി മറ്റൊന്നിൽ പറയുന്നു. Narcissus താൻ ഭ്രമിച്ച രൂപം സ്വന്തമാക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതായും ഒരു കഥാരൂപമുണ്ട്.
കഥാരൂപങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി അയാളെ തന്നെ വളരെ ഇഷ്ടപെടുന്ന ഒരു വ്യക്തിത്വവൈകല്യമായാണ് (വലിയ അപകടകാരമൊന്നുമല്ലാത്ത) Narcissism മനഃശാസ്ത്രത്തിൽ കാണപ്പെടുന്നത്. വളർച്ചയുടെ ചില പടവുകളിലെങ്കിലും നാം ഇത്തരത്തിലൊരു മാനസികാവസ്ഥയിൽ കൂടെ കടന്നു പോയിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കേണ്ടിവരും കാരണം അതു നമ്മുടെ വീട്ടിലെ കണ്ണാടിക്കറിയാം. മനസ് പൂർണവളർച്ചയെത്തിയിട്ടും ചിലർക്ക് ഈ മാനസിക ഭാവത്തിൽ നിന്നു മോചനം കിട്ടുന്നില്ല എന്നതാണ് നേരത്തെ പറഞ്ഞ ചില നവമാധ്യമ ഇടപെടലുകളിൽ തെളിഞ്ഞു കാണുന്ന അന്തർധാര. സൂചിപ്പിച്ചത് സെൽഫി ഭ്രമം ഉൾപ്പെടെയുള്ള സെൽഫ് പ്രൊമോഷൻ.
വായനക്കിടയിൽ കൂട്ടുകാരായി മാറിയ ഇത്തരം കഥാപാത്രങ്ങൾ വേറെയും കാണും ഇനിയും. അവർ മഷി പുരളണമെങ്കിൽ എന്തെങ്കിലും കാരണങ്ങൾ വേണം. ചിലതു കാണുമ്പോൾ അല്ലെങ്കിൽ ചിലത് വായിക്കുമ്പോൾ അതുമല്ലെങ്കിൽ ചിലതു കേൾക്കുമ്പോൾ അവരൊക്കെ സമ്മതം ചോദിക്കാതെ ഓരോരുത്തരായി തന്നെ തനിയെ വന്നു സ്വയം പരിചയമെടുത്തികൊള്ളും. സത്യത്തിൽ അങ്ങനെയാണ് ഉണ്ടാകാറ്, അല്ലാതെ എഴുതാൻ വേണ്ടി ആരെയും വിളിച്ചു