മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

4. തിരുമ്പിപ്പോക്ക്

കാത്ത എഴുന്നേറ്റു. എന്നോടൊപ്പം പോരാൻ തിരിഞ്ഞു. വീണ്ടും ഒന്ന് കൂടി തൻ്റെ ഇടം കണ്ണുകൾ കൊണ്ടുഴിഞ്ഞു. പെരും കാലൻ കല്ലിലേക്ക് നോക്കുമ്പോൾ പഴയ വെറുപ്പ് തിരിച്ചു വന്നു,
ഒറ്റ വഴിയിലൂടെ ഇറങ്ങുമ്പോൾ പതുക്കെ പതുക്കെ തൻ്റെ ഇടവും, കുടി വാണ ഭൂമിയും നോവാത്തത്ര പതുക്കെ അവർ നടന്നിറങ്ങി. ഇടക്കൊന്നു തെന്നി വീഴാനെന്നോണം പോയെങ്കിലും നടത്തം തുടർന്നു. 

താഴെ എത്തിയതും വല്ലാത്ത വേഗത്തിൽ അവർ ഓടാൻ തുടങ്ങി. ജീവതഓട്ടത്തെക്കാൾ വേഗം. ഞാനും പുറകെ ഓടി. ക്ഷീണം തോന്നിയപ്പോൾ നിന്നു. പിന്നെയും ഓട്ടം. അവർ ഇടക്കെങ്ങും നിന്നില്ല, തിരിഞ്ഞൊന്നു നോക്കിയില്ല. നല്ല കൂട്ട്, ഞാൻ ആലോചിച്ചു. ഒടുവിൽ അമ്പലത്തിൻ്റെ മുന്നിലെത്തിയപ്പോൾ അവർ സ്വിച്ചിട്ട പോലെ നിന്നത് ദൂരേന്നു കണ്ടു. അവർ തിരിഞ്ഞെൻ്റെ നേർക്കു നോക്കി നിന്നു. ഞാൻ ഓട്ടത്തിന് വേഗം കൂട്ടി.

അമ്പലത്തിനടുത്ത് ആരും ഇല്ല. പത്രം ഇടാൻ പോകുന്നവർ വരേണ്ട സമയം കഴിഞ്ഞു വന്നിട്ടില്ല. ആ സമാധാനത്തിൽ അമ്പലത്തിലേക്ക് കടന്നു. മൗനം ഇത്രമേൽ അലോസരപ്പെടുത്തിയിട്ടില്ല മുൻപ്. അകത്തു കടന്നതും അവർ ഇതുവരെ ഇടക്കിടെ പള്ളു പറഞ്ഞ ദേവൻ്റെ മുന്നിൽ ചെന്ന് നിന്നൂ. തൊഴുതോ ഉറപ്പില്ല. നീ നിക്കണ്ട ഇനി പൊക്കോ.

ഇത്ര നേരം ആ കണ്ണുകളിൽ കെട്ടിയാടിയ ഉന്മാദം എവിടെ ഒളിച്ചുവെന്നു ഞാൻ അന്തിച്ചു. അവിടെ പടർന്നിരിക്കുന്ന ആ നനവിൽ അത് ഒലിച്ചു പോയിരിക്കാം.

“പോവാൻ പറഞ്ഞില്ലേ, ഇനി നിൻ്റെ കൂട്ട് വേണ്ട.” ക്ഷോഭം അഭിനയിച്ചെന്നോണം അവർ പറഞ്ഞു. ഞാൻ പോരാൻ തുനിഞ്ഞു. ഇടക്കൊന്ന് പിറകിലേക്ക് നോക്കി. ഭഗോതി തൻ്റെ മുടിക്കെട്ടു മുന്നിലേക്കിട്ട് വീണ്ടും മണപ്പിക്കുന്നു വീണ്ടും പിന്നിലേക്ക് വിടർത്തിയിട്ടു.

ഒട്ടും ഇഷ്ടമില്ലാതെ ആ അമ്മദൈവം തൻ്റെ തടവറയിലേക്ക് നടന്ന് കയറി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ