ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ജോർജ്ജ് കഴ്സൺ "കിഴക്കിന്റെ വെനീസ് " എന്നാണ് ആലപ്പുഴയെ വിശേഷിപ്പിച്ചത്. അതിനാൽ ഇത് കേരളത്തിന്റെ "വെനീഷ്യൻ തലസ്ഥാനം" എന്നറിയപ്പെടുന്നു.
ആലപ്പുഴയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ നാല്പത്തി അഞ്ച് പേരടങ്ങുന്ന സംഘം രാവിലെ ആറുമണിക്ക് ബസിൽ പുറപ്പെട്ടു.
കനാലുകളും കായലുകളും കടൽതീരങ്ങളും തടാകങ്ങളും ഒരുപാടുള്ള പട്ടണമാണിത്.
ആലപ്പുയെ അടുത്തറിയാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ബോട്ട്. അതിനാൽ ഞങ്ങൾക്ക് പോകാനുള്ള ബോട്ട് ഒരാൾക്ക് അഞ്ഞൂറ്റി അമ്പത് രൂപ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു.
ദശലക്ഷക്കണക്കിന് ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴയിലെ കായൽ.
എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ര
ണ്ടാം ശനിയാഴ്ച ആലപ്പുഴയിലെ പുന്നമട കായലിലാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും മത്സരാധിഷ്ഠിതവുമായ വള്ളംകളികളിൽ ഒന്നാണിത്.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്.
തൃശൂരിൽ നിന്നും നൂറ്റി മുപ്പത് കിലോമീറ്റർ ഏകദേശം മൂന്നു മണിക്കൂർ പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തു വേണം അവിടെ എത്താൻ.
ഞങ്ങളുടെ യാത്ര പുന്നമടക്കായലിൽ നിന്നും രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വേമ്പനാട് കായൽ വഴി മാർത്താണ്ഡം റാണി ചിത്തിര കായലിലൂടെ പോയി ഉച്ചഭക്ഷണം കഴിഞ്ഞ് കൈനകരി കുപ്പപ്പുറം വഴി തിരിച്ചു വൈകിട്ട് അഞ്ചിന് പുന്നമടക്കായലിൽ എത്തിച്ചേരുന്നതായിരുന്നു.
തൃശൂരിൽ നിന്നും ആലപ്പുഴയിലേക്ക് ട്രയിൻ സർവീസും ലഭ്യമാണ്.
ഇവിടത്തെ മറ്റൊരു ആകർഷണമാണ് കയർ ഉല്പാദനം.
ആലപ്പുഴയിൽ ഉത്പാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കാണ് കയർ. കലവൂരിൽ ഒരു കേന്ദ്ര കയർ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നു. പോകുന്ന വഴിയിൽ ഞങ്ങൾക്കത് പുറമെനിന്ന് കാണാൻ സാധിച്ചു.
ആലപ്പുഴ നഗരത്തെ അടുത്തറിയാൻ ഈ യാത്ര ഞങ്ങളെ ഒരുപാട് സഹായിച്ചു.
മധ്യകേരളത്തിലെ അതിമനോഹരമായ സ്ഥലമാണ് ആലപ്പുഴ. കുട്ടനാടിന്റെ കാർഷികസൗന്ദര്യവും കായലുകളുടെ മനോഹരതയും ആസ്വദിച്ചറിയണമെങ്കിൽ ബോട്ടിലൊരു സവാരി ആവശ്യമാണ്.
അരുവികളും തോടുകളും കുളങ്ങളും പുഴകളും കായലുകളും ഒരുപാടുള്ള പട്ടണമാണ് ആലപ്പുഴ.വിനോദസഞ്ചാരികളെ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഒരുപോലെ ആകർഷിക്കുന്നു. വൃത്തിയുടെ കാര്യത്തിൽ ഒന്നാമതെത്തി നിൽക്കുന്നതും ഈ നഗരം തന്നെ. അദ്ഭുതം തോന്നുന്നു അല്ലേ!
കായൽ തീരത്ത് നിരവധി ഹൗസ് ബോട്ടുകൾ; വരുന്നവരെ സ്വീകരിക്കാനായി കാത്തുകിടക്കുന്നുണ്ടായിരുന്നു.
ഒരാൾക്ക് അഞ്ഞൂറ്റി അമ്പത് രൂപ നിരക്കിൽ ഞങ്ങൾ ഇരുനില, എ.സി ഇല്ലാത്ത ഹൗസ് ബോട്ട് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. അതിനാൽ ഞങ്ങൾക്ക് അധികനേരം കാത്തു നിൽക്കാതെ പതിനൊന്നു മണിയോടെ ബോട്ടിൽ കയറാൻ സാധിച്ചു.
വെൽക്കം ഡ്രിങ്ക്സ് തന്നുകൊണ്ടാണ് ഞങ്ങളെ അവർ വരവേറ്റത്.
ബോട്ട് പതിയെ നീങ്ങാൻ തുടങ്ങി. ഞങ്ങളുടെ യാത്ര പുന്നമടക്കായലിൽ നിന്നും ആരംഭിച്ച് വേമ്പനാട് കായൽ വഴി മാർത്താണ്ഡം റാണി ചിത്തിര കായലിലൂടെ പോയി ഉച്ചഭക്ഷണം കഴിഞ്ഞ് കൈനകരി കുപ്പപ്പുറം വഴി വീണ്ടും പുന്നമടക്കായലിൽ എത്തിച്ചേരുന്നതായിരുന്നു.
ബോട്ട് ഓടിക്കുന്ന വ്യക്തിയെ ക്യാപ്റ്റൻ അഥവാ സ്രാങ്ക് എന്നാണ് വിളിക്കുന്നത്. ആകർക്ഷകവും വൈവിധ്യമാർന്നതുമായ നിരവധി ബോട്ടുകൾ. എല്ലാവർക്കും അവരുടെ താല്പര്യത്തിനും സാമ്പത്തികത്തിനനുപാധികമായി കായൽ യാത്ര ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നെയേറെ ആകർഷിച്ചത് സർക്കാർ ബോട്ടുകളാണ്. SWTD - State water transport department എന്നാണ് സർക്കാർ ബോട്ടുകൾ അറിയപ്പെടുന്നത്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ആസ്വദിക്കാൻ സർക്കാർ ബോട്ടുകളും സഹായിക്കുന്നു.
നാലു ബെഡ് റൂമുകളും അടുക്കളയും മുകളിലും താഴെയുമായി രണ്ടു വലിയ ബാൽക്കണികളും... ഒരു കൊച്ചു വീട് എന്ന് സംശയമില്ലാതെ പറയാൻ പറ്റുന്നതായിരുന്നു ഞങ്ങളുടെ ബോട്ട്.
ഞങ്ങൾക്ക് നല്കിയിരുന്ന മെനുവിൻ പ്രകാരമുളള ഭക്ഷണം ബോട്ടിൽ തന്നെ തയ്യാറാക്കിയിരുന്നു.
കായൽ യാത്ര സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി മിന്നൽ വേഗത്തിൽ പായുന്ന സ്പീഡ് ബോട്ടുകൾ ഞങ്ങൾക്ക് മുന്നിലെത്തി. ഒരാൾക്ക് മുന്നൂറ് രൂപ നിരക്കിൽ നാല് വ്യക്തികളെയാണ് ഒരേസമയം ബോട്ടിൽ കയറ്റുന്നത്. പത്ത് മിനിറ്റാണ് യാത്ര സമയം. ഏറെ രസിപ്പിക്കുന്നതും അല്പം പേടിപ്പെടുത്തുന്നതും കൗതുകകരമായ യാത്ര അനുഭവമായിരുന്നു പത്ത് മിനിറ്റു കൊണ്ട് അവർ സമ്മാനിച്ചത്.
ഉച്ചഭക്ഷണം കായലിൻ്റെ മറ്റൈരു തീരത്ത് അടുപ്പിച്ചു കൊണ്ടായിരുന്നു. അവിടെ ഞങ്ങളെ ആകർഷിച്ചു കൊണ്ട് ഒരു പരുന്ത് ദേഹത്ത് വന്നിരുന്നു. തൊട്ടടുത്തുള്ള കടയിൽ നിന്നും ഞണ്ട്, ചെമ്മീൻ തുടങ്ങിയ സാമഗ്രികൾ വാങ്ങാൻ കിട്ടും. അവിടെ നിന്നും വാങ്ങി ബോട്ടിലെ അടുക്കളയിൽ കൊടുത്താൽ അവരത് പാചകം ചെയ്ത് തരും.
കായലിൻ്റെ ഇരുവശങ്ങളിലുമുള്ള നെല്പാപാടങ്ങൾ ഒരു ചെറുകരിങ്കൽ കെട്ടിനപ്പുറത്ത് സമതലത്തോട് ചേർന്ന് വളരെ താഴ്ന്ന് നില്ക്കുമ്പോൾ കായലിലെ വെള്ളമാകട്ടെ തലയുയർത്തി നിൽക്കുന്നു. അദ്ഭുതകരമായ ഈ കാഴ്ച സൗന്ദര്യം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റുന്നതിനേക്കാൾ അപ്പുറമാണ്.
വൈകിട്ട് അഞ്ചിന് ബോട്ട് തീരത്തോട് അടുപ്പിച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായതിനാൽ മറ്റൊരു സഞ്ചാരിത്തിനായി ബോട്ട് തയ്യാറായി.
ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ബോട്ട് ഹൗസ് കണ്ടതിനു ശേഷം വൈകിട്ട് ആറുമണിയോടെയാണ് ഞങ്ങൾ ബീച്ചിൽ എത്തിച്ചേർന്നത്.
ബോട്ട് ഹൗസിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ പത്ത് മിനിറ്റു കൊണ്ട് എത്തിച്ചേരാവുന്ന ഒരിടമാണ് ബീച്ച്. കണ്ണെത്താ ദൂരത്ത് നിന്നും ആരംഭിച്ച വലിയ തിരമാലകൾ ചെറിയ തിരമാലകളെ കീഴടക്കി കൊണ്ട് അവസാനം ശാന്തമായി ഒലിച്ചു വന്ന് തഴുകി തലോടി തിരിച്ചു പോകുന്ന പ്രതീതി ഏതൊരു കടലിലെയും എന്നപോലെ ഇവിടെയും കാഴ്ച വിരുന്നൊരുക്കുന്നു.
ആലപ്പുഴ ബീച്ചിലെ മറ്റ് പ്രധാന ആകർഷണങ്ങളാണ് കടൽപ്പാലവും മനോഹരമായ ലൈറ്റ് ഹൗസും.
വളരെ പഴുകിയതും നാശോന്മുഖമായതുമായ കടൽപ്പാലമാണ് അവിടെയുള്ളത്. പണ്ട് ആലപ്പുഴ തുറമുഖത്ത് കപ്പലടുത്തുകൊണ്ടിരുന്ന സമയത്ത് ചരക്കുകൾ കയറ്റിറക്ക് നടത്തിക്കൊണ്ടിരുന്നത് ഇതുവഴിയായിരുന്നു. കടൽപ്പാലത്തിൽ നിന്ന് ബീച്ചിനടുത്തുവരെ എത്തുന്ന കനാലിലേയ്ക്ക് റെയിലിലൂടെ ചരക്കുകൾ കടത്താനും അന്ന് സംവിധാനമുണ്ടായിരുന്നു.
അവിടെ നിന്നും തിരിച്ചു വരുമ്പോൾ ധാരാളം കയർ ഉല്പാദന കേന്ദ്രങ്ങൾ കാണാൻ സാധിച്ചു. ആലപ്പുഴയിൽ ഉത്പാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കാണ് കയർ. കലവൂരിൽ ഒരു കേന്ദ്ര കയർ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ ജില്ലയിലെ ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ നിർമ്മിക്കുന്ന കയറുൽപ്പന്നങ്ങളാണ് ആലപ്പുഴ കയർ എന്നറിയപ്പെടുന്നത്. 1859 മുതൽ ഇവിടെ കയർ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇവിടത്തെ തീര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മികച്ച ഇനം തേങ്ങ ചേരികൾ ഉപയോഗിച്ചാണ് ആലപ്പുഴ കയർ നിർമ്മിക്കുന്നത്. 80ൽ അധികം രാജ്യങ്ങളിലേക്ക് ഇവിടത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
കുടുംബത്തോടൊപ്പം ഒരു ദിവസത്തെ ഉല്ലാസയാത്രയ്ക്കായ് നിങ്ങൾ തെയ്യാറെടുക്കുന്നുവോ? എങ്കിൽ അതിനുപറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ആലപ്പുഴ.