മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഭാഗം 2

പിന്നെ വേറെ എന്തൊക്കെയുണ്ടെടാ നാട്ടിലെ വിശേഷങ്ങൾ?" ഉണ്ണികൃഷ്ണൻ ചോദിച്ചു. "പ്രത്യേകിച്ചൊന്നും ഇല്ല".രാജു പറഞ്ഞു. 
"നമ്മുടെ പ്രാഞ്ചിയേട്ടൻ അമേരിക്കയ്ക്കു പോയി...!"
"പിന്നെ എടാ നമ്മുടെ മാമലേലെ ജോർജ് ചേട്ടന്റെ ഭാര്യ ഒരു തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയി...!"

"ആര്?" "റോസമ്മ ചേടത്തിയോ?" ഉണ്ണിക്ക് അതിശയമായി.."എടാ...അവരുടെ മോളെ കെട്ടിക്കാറായില്ലേ...?"അവൻ ചോദിച്ചു."അതൊക്കെ ശരിയാ.., പക്ഷെ.. ആളു പോയി."കുഞ്ഞുമോൻ പറഞ്ഞു.
അങ്ങനെ നിരവധി നാട്ടുവിശേഷങ്ങൾ അവർക്ക് ഉണ്ണിയോട് പങ്കു വെയ്ക്കാനുണ്ടായിരുന്നു. ഉച്ചയ്ക്കാണ് ഉണ്ണികൃഷ്ണൻ ദുബായിൽ നിന്നു നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.
അവിടെ എണ്ണക്കമ്പനിയിലെ മെക്കാനിക്കൽ എഞ്ചിനീയർ ആണ്. കൂട്ടുകാരാരും പ്രീഡിഗ്രി കടന്നുകൂടിയില്ല.
അതൊന്നും അവരുടെ സൗഹൃദത്തെ ബാധിച്ചുമില്ല.
       

പതിവ് പോലെ പൂമ്പാറയിലെ സണ്ണിക്കുട്ടിയുടെ ഇന്നോവയിൽ കൂട്ടുകാർ നാലുപേരും വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. വർഷങ്ങളായി തുടരുന്ന പതിവ്..! പണ്ട് സണ്ണിക്കുട്ടിക്ക് ജീപ്പായിരുന്നു. ഇപ്പോൾ സണ്ണി ഇന്നോവ വാങ്ങിയപ്പോൾ അതിലായി യാത്ര. വലിയ വീട്ടിലെ ഉണ്ണികൃഷ്ണൻ എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. ഒരു കാലത്ത് നാട്ടിലെ പ്രതാപികളായിരുന്നു ഉണ്ണിയുടെ പൂർവികർ. പാവങ്ങൾക്കും, പട്ടിണിക്കാർക്കും അഭയകേന്ദ്രമായിരുന്നു വലിയവീട്ടിൽ തറവാട്. സ്വത്തുവകകളെല്ലാം ഭാഗം വെച്ചു പിരിഞ്ഞപ്പോൾ തറവാട് കിട്ടിയത് ഉണ്ണികൃഷ്ണന്റെ അമ്മയ്ക്കാണ്. ഒരേ ഒരു അനിയത്തി ശ്രീക്കുട്ടി വിവാഹം കഴിഞ്ഞ് ഭർത്താവും കുട്ടികളുമായി മസ്കറ്റിൽ ആണ്. രണ്ട് വർഷം മുൻപ് അമ്മയും മരിച്ചപ്പോൾ അവൻ ഒറ്റക്കായി.

അപ്പോഴാണ് കടപൂട്ടിയിറങ്ങിയ കുഞ്ഞേട്ടനും കുട്ടപ്പൻചേട്ടനും അവരുടെ അടുത്തേക്ക് നടന്നുവന്നത്.
"ഇന്ന് ആരുടെ വീട്ടിലാ സൽക്കാരം?" കുഞ്ഞേട്ടൻ ചോദിച്ചു.
"സജിയുടെ വീട്ടിലാ ചേട്ടാ." ജോയി പറഞ്ഞു.
"ഞങ്ങക്കൊള്ള ചെലവ് എന്നാ ഉണ്ണീ തരുന്നത്...?"കുട്ടപ്പൻ ചേട്ടൻ ചോദിച്ചു.
"എന്ന് വേണെങ്കിലും ആയിക്കോ.. ചേട്ടാ. നിങ്ങള് തീരുമാനിച്ചാൽ മതി."  ഉണ്ണിപറഞ്ഞു.
തോട്ടിനക്കരെയുള്ള കള്ള് ഷാപ്പിൽ നിന്ന് വയറു നിറയെ കള്ളും..., കറിക്കാരൻ ബാലൻ ചേട്ടന്റെ ചിക്കൻറോസ്റ്റും, മീൻകറിയും..., കപ്പയുമാണ് അവരുടെ ഇഷ്ട വിഭവങ്ങൾ. പത്തിരുപതു പേരുണ്ടാകും..
കയ്യയഞ്ഞു ചെലവഴിക്കാൻ ഉണ്ണീ മടിക്കാറില്ല.

"അതിനേക്കാൾ പ്രധാനം മറ്റൊന്നാണ്. ഞങ്ങൾക്കെന്നാ ഉണ്ണീ ഒരെല ചോറ് തരുന്നത്..?"
കുഞ്ഞേട്ടൻചോദിച്ചു.
"കൂട്ടുകാരുടെയൊക്കെ മക്കൾക്ക് എട്ടും പത്തും വയസ്സായി..!"
"ഇനി വെച്ച് നീട്ടരുത്. "ഒരു വാക്ക് പറഞ്ഞാൽ മതി. നല്ല തറവാട്ടിലെ പഠിപ്പൊള്ള സുന്ദരി പെങ്കൊച്ചുങ്ങളുണ്ട്." കുട്ടപ്പൻ ചേട്ടനും പറഞ്ഞു.
എല്ലാവരും ഉണ്ണിയുടെ മുഖത്തേയ്ക്ക് നോക്കി.
"നമുക്കാലോചിക്കാം ചേട്ടാ.., ഞാൻ കുറെ നാളിവിടെ ഉണ്ടാകുമല്ലോ" ഉണ്ണീ അവരെ സമാധാനിപ്പിച്ചു.
ശരി, വേഗം പോയി ഭക്ഷണം കഴിക്കെന്നു പറഞ്ഞ്, ടോർച്ചും മിന്നിച്ചുകൊണ്ട് അവർ പോയി. എല്ലാവരും എഴുന്നേറ്റപ്പോളാണ് സജി പറഞ്ഞത് :-"അയ്യോ, ഉണ്ണീ..
ഒരു കാര്യം പറയാൻ മറന്നു പോയി."
"നിന്റെ പഴയ അമ്പിളിയില്ലേ...? അതിന്റെ കാര്യം കഷ്ടാട്ടോ..."സജി പറഞ്ഞു തുടങ്ങിയപ്പോഴേ എല്ലാവരും തലയിൽ കൈവെച്ചു. "ശ്ശോ...ശ്ശോ..നശിപ്പിച്ചു" കുഞ്ഞുമോൻ വിലപിച്ചു..
സജിയുടെ ഡയലോഗ് പിടിച്ചു കെട്ടിയ പോലെ നിന്നു. അബദ്ധം പറ്റിയതറിഞ്ഞു അവൻ വിരൽ കടിച്ചു. ഉണ്ണികൃഷ്ണന്റെ ഹൃദയത്തിലൂടെ നൊമ്പരത്തിന്റെ ഒരു ഈർച്ചവാൾ കടന്നുപോയി.
അനേകം ഓർമ്മകളുടെ വേലിയേറ്റത്തിൽ   അവൻ ഒരു മാത്ര മൌനം പൂണ്ടു..!
           

(തുടരും)

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ