മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇട്ടിയവിര രാവിലെ തൊട്ട് തന്നെ ടിവിയിലെ ന്യൂസ് ചാനലുകളുടെ മുന്നിൽ അടയിരിക്കുകയാണ്. മണിക്കൂറുകളായി. ഇതു വരെയായിട്ടും ഒന്നും മനസിലാവുന്നില്ല. വാർത്തകൾ വായിക്കുന്നവനും മനസിലാവാഞ്ഞിട്ടോ എന്തോ സംഭവസ്ഥലത്തേക്ക് നേരിട്ടു വിളിക്കുന്നു. അങ്ങേരാണെങ്കിലോ വായ തോരാതെ എന്തൊക്കെയോ പറയുന്നു. ഇതു കേട്ട് ഒന്നും മനസ്സിലാവാതെ ഒരു നന്ദിയും പറഞ്ഞ് അവതാരകൻ ഒരു നാലഞ്ച് ആളെയും കൂട്ടി ചർച്ച തുടങ്ങുന്നു. ദൈവം തമ്പുരാനാണെ ഒരു ചർച്ചയിലും ഒരു കാര്യത്തിനും തീരുമാവുന്നത് കണ്ടിട്ടില്ല.
ഉച്ച വരെ കണ്ടിട്ടും ഒരു രക്ഷയുമില്ല. ഭാര്യ ഊണ് കഴിക്കാൻ വിളിച്ചപ്പോൾ ടി വി ഓഫ് ചെയ്ത് ഒരു നെടുവീർപ്പോടെ ഇട്ടിയവിര പറഞ്ഞു "പണ്ടത്തെ ആകാശവാണി തന്നെയായിരുന്നു നല്ലത്. പത്തു മിനിറ്റ് കൊണ്ട് കാര്യം പിടികിട്ടിയിരുന്നു.