മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

1 മാണ്ടോയുടെ പട്ടി

ഡോങ്കിസിറ്റിയില്‍ നായമോഷണം പെരുകുന്നു. വിലപിടിപ്പുള്ള പട്ടികളെയാണ് കാണാതാകുന്നത്.

ഇതാ ഇപ്പോള്‍ മണ്ടോ സായിപ്പിന്റെ നായയേയും കാണാനില്ല. ആഫ്രിക്കന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ്. സായിപ്പ് അതിന് ഷെപ്പി എന്നു പേരിട്ട് ഓമനിച്ചു വളര്‍ത്തുകയായിരുന്നു.

ഷെപ്പിയെ കണ്ടെത്താനായി സായിപ്പ് പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ആ പരസ്യം സി.ഐ.ഡി അക്രമിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ വിക്രമിനോടു വിളിച്ചു ചോദിച്ചു. 'വിക്രം, ഒരു തക്കതായയ്ക്ക് എന്തു വില വരും?'

'തക്കതായയോ? അതെന്തോന്ന് സാധനം?' - വിക്രം

'ഇതാ ഒരു പരസ്യം. ഒരു പട്ടിയെ കണ്ടുപിടിച്ചുകൊടുക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്ന്.'-അക്രം

'എടാ മണ്ടോ-' -വിക്രം

'ങാ- അതു തന്നെയാണ് പട്ടീരെ ഓണറുടെ പേര്. മണ്ടോ സായിപ്പ്.'-അക്രം

'എവിടെ നോക്കട്ടെ-' വിക്രം പത്രം വാങ്ങി നോക്കി.

'എടാ, തക്കതായ എന്നു പറയുന്നത് ഒരു സാധനമല്ല. നല്ലൊരു തുക പ്രതിഫലം തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ മിഷന്‍ നമുക്ക് ഏറ്റെടുത്താലോ?' -വിക്രം

'ഏതു മെഷ്യന്‍? ഇത് പട്ടിയല്ലേ?'-അക്രം

'പട്ടിയെ കണ്ടുപിടിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞത്. നീയാ ഫോണെടുത്ത് വിളിക്ക്.' -വിക്രം

'പട്ടിയുടെ നമ്പര്‍ അറിയില്ലല്ലോ.'-അക്രം

'ആ സായിപ്പിന്റെ നമ്പറുണ്ട്. അയാളെ വിളിച്ചാ മതി.'-വിക്രം

അക്രം പരസ്യത്തിലെ നമ്പര്‍ നോക്കി ഫോണ്‍ ഡയല്‍ ചെയ്തു. 'ഹലോ-മണ്ടന്‍ സായിപ്പല്ലേ?'

'എടാ-മണ്ടനല്ല. മണ്ടോസര്‍ ആണോന്ന് ചോദിക്ക്.' വിക്രം പറഞ്ഞതനുസരിച്ച് അക്രം തിരുത്തി.'ഹലോ-മണ്ടോസര്‍ പട്ടീ-'

വിക്രം ഫോണ്‍ വാങ്ങി സംസാരിക്കുന്നു. 'ഹലോ-സര്‍, ഇതു സി.ഐ.ഡി വിക്രമാണ് സംസാരിക്കുന്നത്. പട്ടിയെ കണ്ടുപിടിക്കാനായി ഞങ്ങള്‍ക്ക് അതിന്റെ വിശദവിവരങ്ങള്‍ വേണമായിരുന്നു.'

'ബ്ലാക്ക് കളര്‍, ബ്രൗണ്‍ ബെല്‍റ്റ്, വളഞ്ഞ വാല്, ഞാന്‍ എന്തു പറഞ്ഞാലും അനുസരിക്കുമായിരുന്നു.' ഇത്രയും വിവരങ്ങളാണ് മണ്ടോ പറഞ്ഞത്.

'അങ്ങനെയെങ്കില്‍ വന്ന കള്ളനെ പിടിക്കാന്‍ അതിനോടുതന്നെ പറഞ്ഞാല്‍പോരായിരുന്നോ?'-വിക്രം

'അപ്പോള്‍ ഞാന്‍ ഉറക്കമായിരുന്നല്ലോ. അതുകൊണ്ടാണ് അറിയാതെ പോയത്.'-മണ്ടോ

'ഓക്കെ. ഞങ്ങള്‍ ശ്രമിക്കാം സര്‍.' വിക്രം ഫോണ്‍ കട്ട് ചെയ്തതിനുശേഷം അക്രമിനോടു പറഞ്ഞു. 'നമുക്കു തുടങ്ങാം. ഈ അന്വേഷണത്തിന് നമുക്ക് വാഹനം വേണ്ട. തെരുവിന്റെ മുക്കും മൂലയും നമുക്ക് അരിച്ചു പെറുക്കേണ്ടിവരും.'

'അരിപ്പുവാങ്ങുന്നതിനുമുമ്പ് നമുക്ക് ചിക്കന്‍ വാങ്ങണം. എനിക്കു വിശക്കുന്നു.'-അക്രം

'ആദ്യം പട്ടി. കോഴിയൊക്കെ പിന്നെ. കമോണ്‍-' വിക്രം

വിക്രമാക്രമന്മാര്‍ പരിസരം നിരീക്ഷിച്ച് റോഡിലൂടെ നടക്കുന്നു. 'അതാ ഒരു പട്ടി' -അക്രം.

ഒരു വീടിനു മുമ്പില്‍ ഒരു പയ്യന്‍ പട്ടിയുടെ വാലിനെ കുഴലില്‍ കയറ്റുകയാണ്. അതുകണ്ട് വിക്രമിനു ചിരിവന്നു. 'ഏയ് പയ്യാ- പട്ടിയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും നിവരൂലാന്നു കേട്ടിട്ടില്ലേ?'

'ഇത് വാലു നിവരാനല്ല. കുഴല് വളയുമോന്ന് നോക്കാനാ.' ഇത്രയും പറഞ്ഞ് പയ്യന്‍ തന്റെ പണി തുടര്‍ന്നു.

സി.ഐ.ഡി മാര്‍ നടന്നു നടന്ന് ജംഗ്ഷനിലെത്തി.

'അതാ കിട്ടിപ്പോയി-' അക്രം വിളിച്ചു പറഞ്ഞു.

'നായ എവിടെ?'-വിക്രം

'നായയല്ല. അതാ ഒരു ഹോട്ടല്‍. വാ - നമുക്കെന്തെങ്കിലും കഴിക്കാം.' -അക്രം

'കഴിക്കാനൊന്നും ഇപ്പോള്‍ സമയമില്ല.'-വിക്രം

'എന്നാല്‍ പാഴ്‌സല്‍ വാങ്ങാം.' അക്രം ഹോട്ടലിലേയ്ക്ക് ഓടി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ