മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കൊല്ലം എസ്. എൻ. കോളജിൽ വിദ്യാർത്ഥി ഫെഡറേഷന്റെ പ്രവർത്തകനായിരിക്കെ മഹാനായ എ. കെ. ജി. ക്ക് അവിടെ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ആ സമ്മേളനത്തിൽ സുഹൃത്തായ ഒ. എൻ. വി. എഴുതിയ വരികൾക്ക് ദേവരാജൻ ഈണം നല്കി അദ്ദേഹം തന്നെ വേദിയിൽ പാടി. സമ്മേളനത്തിൽ പങ്കെടുത്തവരുടെ മുഴുവൻ മനംകവർന്ന ആ ഗാനമായിരുന്നു കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ, മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ, ‘പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ’ എന്ന ഗാനം. പിഴയ്ക്കാത്ത ഈ തുടക്കം കേരളത്തിന്റെ സംഗീതാസ്വാദനത്തിന്റേയും ബോധത്തിന്റേയും അലകും പിടിയും മാറ്റി. സിനിമാ-നാടകഗാനങ്ങളെ അവജ്ഞയോടെ കണ്ടിരുന്ന വരേണ്യസംഗീതാസ്വാദകരെക്കൊണ്ടുപോലും അംഗീകരിപ്പിക്കുംവിധം അത്തരം ഗാനങ്ങളിൽ ശുദ്ധസംഗീതം സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.