മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
മലയാളസിനിമാഗാനങ്ങളിൽ മലയാളസ്വത്വം ചാലിച്ചുചേർത്ത് അതിനെ കേരളീയ സംഗീതപാരമ്പര്യത്തിലെ കരുത്തുറ്റ ഒരു സ്വതന്ത്ര വിഭാഗമായി പരിവർത്തിപ്പിച്ച സംഗീതജ്ഞരായിരുന്നു വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, കെ. രാഘവൻ, എം. എസ്. ബാബുരാജ് എന്നിവർ. ഇവരിൽ ഏറെ ജനകീയനും ജനപ്രിയനും വ്യത്യസ്തനുമായ സംഗീതജ്ഞനായിരുന്നു ജി. ദേവരാജനെന്ന പറവൂർ ഗോവിന്ദൻ ദേവരാജൻ മലയാള നാടക- സിനിമാഗാനരംഗത്ത് അഞ്ചരപ്പതിറ്റാണ്ടു നിറഞ്ഞുനിന്ന മഹാപ്രതിഭയായിരുന്നു അദ്ദേഹം.
സംഗീതശാഖയിലെ ജനപ്രിയ വിഭാഗമായ സിനിമാഗാനങ്ങളെ ശുദ്ധസംഗീതത്തിന്റെ വിഹായസ്സിലേക്കുയർത്താൻ ശ്രമിച്ചവരിൽ അഗ്രഗാമിയായിരുന്നു അദ്ദേഹം. കൂടാതെ സാധാരണക്കാരായ മലയാളികൾക്ക് സംഗീത്തോട് ആഭിമുഖ്യം ഉണ്ടാക്കുന്നതിൽ ദേവരാജൻ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
സംഗീതജ്ഞനായ കോട്ടത്തല കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റേയും മൂന്നു മക്കളിൽ മൂത്ത ആളായി 1924 സെപ്റ്റംബർ 27 ന് കൊല്ലം ജില്ലയിലെ പറവൂരിലായിരുന്നു ദേവരാജന്റെ ജനനം. അച്ഛനായിരുന്നു ആദ്യഗുരു. പതിനെട്ടാം വയസ്സിൽ ആദ്യ കച്ചേരി നടത്തി സംഗീതലോകത്തേക്ക് ഔപചാരികമായി പ്രവേശിച്ചു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയായിരുന്ന ദേവരാജന് വിദ്യാർത്ഥിയായിരുന്ന കാലംമുതലേ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അഭിമുഖ്യമുണ്ടായിരുന്നു. മരണം വരെ അതദ്ദേഹം നിലനിർത്തുകയും ചെയ്തു.