മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim
 
(Madhavan K)
 
മഞ്ഞുപെയ്യുന്ന മൺവഴിയേ, രാവേതന്നറിയാതെ വലിഞ്ഞു നടന്നു രാഷ്ണൻ. പള്ളിവളവും കഴിഞ്ഞ് വയലിലോട്ടിറങ്ങിയപ്പോൾ, ഓടിട്ട തൻ്റെ തറവാട്ടുവീട് നീലനിലാവിൽ കുളിച്ചു നിൽക്കുന്നത് അകലെ നിന്നേ അവൻ കണ്ടു..
"ഓപ്പോളേ... രാഷ്ണനാ, ചൂട്ടോടെ ഒരു കട്ടൻ ചായ താ."
നിറം മങ്ങിയ തൂണിൽ, പറ്റിപ്പിടിച്ചു നിൽക്കുന്ന കോളിങ് ബെൽ സ്വിച്ചിൽ വിരലമർത്തി അവൻ തെല്ലുറക്കെ വിളിച്ചു പറഞ്ഞു. മങ്ങിയ വെളിച്ചത്തിൽ കുളിച്ചു നിന്ന ഉമ്മറത്തെ ഇറയത്തിൽ, വിണ്ടു കീറി പൊട്ടിയ ചാലുകൾ രാഷ്ണനെ പരിഭവത്തോടെ നോക്കി. അവിടേക്കു കയറാനുള്ള നീളൻ ചവിട്ടുപടികളിലൊന്നിൽ, സാധാരണയുണ്ടാകാറുള്ള ഒരു ജോഡി റബ്ബർചെരിപ്പ് മഞ്ഞുകൊണ്ട് വിറങ്ങലിച്ചു കിടക്കുന്നത് അവൻ ശ്രദ്ധിച്ചു.

അകത്തുനിന്നും ശബ്ദമൊന്നും കേൾക്കാതായപ്പോൾ, പൊട്ടിപ്പൊളിഞ്ഞ ഇറയനെ ചാരി നിന്ന് ഒരിക്കൽക്കൂടെ അവൻ ബെല്ലടിച്ചു. എന്നിട്ട്, വീടിൻ്റെ മുൻവശം വാതിലിനെ ആശയോടെയും അതിലേറെ ആശങ്കയോടെയും നോക്കി ഒരു പ്രതിമ കണക്കെ നിന്നു. അൽപ്പസമയത്തിനുള്ളിൽ അകായിലെ ലൈറ്റു തെളിഞ്ഞു, രാഷ്ണൻ്റെ മനവും. അവിടെ, അവൻ്റെ ദേവകിയോപ്പോളിൻ്റെ കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്ന് ചെറുചിരിയോടെ തന്നെ എതിരേൽക്കാൻ വരുന്ന ഓപ്പോളിനേയും കാത്ത് രാഷ്ണൻ അക്ഷമനായി.
 
പതിവിനു വിപരീതമായി വീടിൻ്റെ ജനൽപ്പാളിയാണ് ആദ്യം തുറന്നത്. അതും മടിച്ചു മടിച്ച്.
"ഓപ്പോളേ, ഇതു ഞാനാ രാഷ്ണൻ."
ഏതു പാതിരായ്ക്കും തൻ്റെ പതിഞ്ഞ സ്വരം ഓപ്പോൾ തിരിച്ചറിയുമെന്ന് അവന് ഉറപ്പായിരുന്നു. എന്നാൽ, അവിടെ തന്നെ തുറിച്ചു നോക്കുന്ന തികച്ചും അപരിചിതയായ ഒരു സ്ത്രീയേയാണ് അവൻ കണ്ടത്. ഓപ്പോളിനേക്കാൾ നന്നെ പ്രായം കുറവായിരുന്നു അവർക്ക്. 
"ആരാ നിങ്ങള്?"
തെല്ലു ഭയപ്പാടോടെ അവർ ചോദിച്ചു. പാതിരാത്രിയിലെ ഉറക്കത്തിൽ ശല്യം ചെയ്തതിൻ്റെ രോഷവും ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
"ഞാൻ രാഷ്ണൻ, ഓപ്പോളെന്തിയേ?"
"ഓപ്പോളോ!"
അവർക്കൊന്നും മനസ്സിലായില്ല.
"അതെ, ൻ്റെ ദേവകിയോപ്പോൾ...."
"കാര്യേക്കാട്ടെ ദേവകിയമ്മയേയാണോ ങ്ങള് ഉദ്ദേശിക്കണേ?"
"അതെ."
"ങ്ങളാരാ ഈ പാതിരാത്രീല്?"
"ഓപ്പോളിൻ്റെ അനുജൻ രാഷ്ണൻ..."
"രാധാകൃഷ്ണൻ എന്നാണോ?"
"അതെ, പേരങ്ങനെയൊക്കെയാണെങ്കിലും ഓപ്പോളെന്നെ രാഷ്ണൻ ന്നാ വിളിക്ക്യാ..."
അവൻ സ്നേഹത്തോടെ അവരുടെ മുഖത്തു നോക്കി ചിരിച്ചു.
"കോട്ടേലെ ഭ്രാന്താസ്പത്രില് ചികിൽസേണ്ടാർന്ന..."
"അതന്നേ. പക്ഷേ അതൊക്കെ ഇപ്പോ മാറീട്ടോ, അതോണ്ടാ വേഗം പോന്നെ. മുഴുവനും സുഖപ്പെട്ടൂന്ന് പറഞ്ഞ് അവരിന്ന് ഡിസ്ചാർജ് തന്നു. അപ്പോൾ, ആദ്യം തന്നെ ഓപ്പോളിനെ കാണണംന്ന് തോന്നി. നിക്ക് വയ്യാ, ഒന്നു വിളിക്യാ.."
"ഞങ്ങളിവിടത്തെ വാടകക്കാരാ, നെങ്ങള് ഉദ്ദേശിച്ച ആള് കാര്യേക്കാട്ടെ ദേവകിയമ്മ തന്നെയാണോ?"
"അതേന്നേ, അതാണെൻ്റെ ഓപ്പോള്."
"രണ്ടു വർഷം മുമ്പ് അവരെ മോൻ വന്ന് കൂട്ടിക്കൊണ്ടോയി."
"ആര്? ആനന്ദനോ!"
"അതെ."
"എങ്ങോട്ട്?"
"അയാളും കുടുംബവും ഇപ്പോ ജർമ്മനീലാ..."
പൊടുന്നനെ, കാർമേഘം വന്നു മൂടിയ ചന്ദ്രനെപ്പോലെയായി രാഷ്ണൻ്റെ മുഖം. മറുപടിയൊന്നും പറയാൻ നിൽക്കാതെ, കുനിഞ്ഞശിരസ്സോടെ ഒരു സങ്കടക്കടലിനെ ഒളിപ്പിച്ച്, മഞ്ഞുപെയ്യുന്ന മൺവഴിയേ തിരിഞ്ഞു നടന്നു രാഷ്ണൻ.... തൻ്റെ അസുഖം പൂർണ്ണമായും ഭേദമായിട്ടില്ലെന്ന്, താൻ പോന്നിടത്ത് ചെന്ന് അറിയിക്കാനും ഒരിക്കൽക്കൂടെ അവിടത്തെ അന്തേവാസിയാകാനും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ