മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Madhavan K)

കതിർമണി പോൽ മഴ
കാറ്റേറ്റു ചിതറവേ,
കാവിൽ പറമ്പിലായ്
കൊതിയൂറും സ്ത്രീ രൂപം.

കനവിൽ തനിച്ചാക്കി
കാതോരം ചൊല്ലുന്നു,
കാണാത്ത കാഴ്ചകൾ
കാണാൻ ക്ഷണിക്കുന്നു.
 

"മിഴിയൊന്നടച്ചാട്ടേ
മനം ചേർന്നു മയങ്ങിടാം, 
മയിൽ നൃത്തമാടുന്നു
മാനം കറുക്കുന്നു."
 

"ആരു നീ ദേവതേ-
യാരാണു നീ ചൊല്ലൂ,"

ആലോലലോലനാ-
യാടിക്കളിപ്പവൻ.
 

"ആശയല്ലോ മുഖ്യം
ആരാകിലുമെന്ത്,
ആകാശമേലാപ്പി-
ലാലോലമാടാൻ വാ.
 

കാറ്റേറ്റു നനഞ്ഞിടാം
കണ്ണൊന്നടച്ചോളൂ,
കുളിർ തെന്നൽ വീശട്ടെ
കാതോരം നീ വായോ.
 

നിന്നോടു ചേരുമ്പോൾ
നനയുന്നെൻ മേനിയും,
നുണയുന്ന മോഹത്താൽ
നനവാർന്ന മൃദുസ്പർശനം.
 

ഓർമ്മകൾ പൂക്കട്ടേ-
യോർമ്മയിൽ നീ മാത്രം,
ഓർക്കുന്നോ നീയെന്നെ-
യോർക്കാതിരിക്കില്ല.
 

അന്നും ഞാൻ ഈ കാവിൽ
നിന്നോടു ചേരുമ്പോൾ,
വന്നതില്ലേ മഴ
വാനത്തിൻ മേലാപ്പിൽ.
 

നീയന്നു പ്രിയതമൻ
ഞാനോ നിൻ പ്രിയതമ,
പ്രിയം മൂത്തു നീയെൻ്റെ
മാനം കവർന്നില്ലേ.
 

കാലം കടന്നപ്പോൾ
കറുത്തു പോയ് നിൻ മുഖം,
മറുത്തൊന്നും പറയാതെ
വെറുത്തു പോയ് ഞാനെന്നെ.
 

നിന്നെ കൊതിച്ചിട്ടു
കാറ്റുള്ള രാവതിൽ,
കാവിൻ തലപ്പത്തു
ഞാനും നിശ്ശബ്ദയായ്.
 

ഇന്നു നീ നാടിൻ്റെ
മിന്നുന്ന താരകം,
ഞാനോ വെറും യക്ഷി
നിന്നുടെയന്തക!
 

കറുപ്പിൻ്റെ കാഴ്ച നീ-
യാവോളം കണ്ടോളൂ,
നീയിനി നിണമില്ലാ
മരവിപ്പിൻ ശവം മാത്രം."
 

കതിർമണി പോൽ മഴ
കാറ്റേറ്റു ചിതറവേ,
കാവിൽ പറമ്പിലായ്
കലിയായി സ്ത്രീ രൂപം.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ