മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

സ്വാഭാവിക മുഹൂർത്തങ്ങളെ സ്വാഭാവികതയോടെ പകർത്തുന്നവരോ, സ്വാഭാവിക മുഹൂർത്തങ്ങൾ സ്വയം സൃഷ്ടിച്ചു പകർത്തുന്നവരോ, ഇതിലാരാണു യഥാർത്ഥ ഫോട്ടോഗ്രാഫർ? കുറെ നാളുകളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്.

പലപ്പോഴും, നിങ്ങൾക്കും ഉണ്ടായിക്കാണും അനുഭവങ്ങൾ. വിവാഹനാളിൽ ഒട്ടുമിക്ക വധൂവരന്മാരും ഫോട്ടോഗ്രാഫർമാരുടെ തടങ്കലിലാണ് എന്നതാണു സത്യം. ആചാരങ്ങളെ മുന്നിൽ നിന്നു നയിച്ച, ഒരു പഴയ തലമുറ അരങ്ങൊഴിഞ്ഞിരിക്കുന്നു. ഇന്ന്, ആ സ്ഥാനം ഫോട്ടോഗ്രാഫർമാർ കയ്യടക്കിയിരിക്കുന്നു.

അംഗീകരിച്ചാലും ഇല്ലെങ്കിലും, അവർക്കു വേണ്ടിയാണ് പലതും നടക്കുന്നത്. അവർ പറയും പോലുള്ള താലികെട്ട്. അവർക്കു വേണ്ടിയുള്ള മാലയിടൽ. വധൂവരന്മാരുടെ നടത്തം, ഇരിപ്പ്, ചിരികൾ, മുഖഭാവങ്ങൾ. എന്തിന്, ചലനങ്ങൾ പോലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

വിവാഹം കഴിഞ്ഞതും, കെട്ടുനടന്ന അമ്പലത്തിൻ്റെ മുന്നിലെ പാടത്തെ പൊരിവെയിലിൽ കൈപിടിച്ചോടുന്ന (ഓടിക്കുന്ന) വധൂവരന്മാരെ ഈയിടെ കാണാനിടയായി. ഒത്തിരി തവണണത്തെ റീ ടേക്ക്. അതു മത്സരിച്ചു പകർത്തുന്ന ഫോട്ടോഗ്രാഫർമാർ.

എല്ലാം കഴിഞ്ഞ് വാടിത്തളർന്നാണ് വധൂവരന്മാർ മണ്ഡപത്തിൽ കയറിയത്. ചടങ്ങുകൾ കാണാൻ, ക്ഷമയോടെ കാത്തിരുന്ന സദസ്സിൽ ചെറിയ രീതിയിലുള്ള മുറുമുറുപ്പ്.

ദ്രുതഗതിയിൽ തിരിയിട്ടു കത്തിച്ച നിലവിളക്ക്. അതിവേഗത്തിൽ പൂക്കുലവച്ചു നിറച്ച നെൽപ്പറ. പഴമയുടെ പ്രതീകം പോലെ, അവ മണ്ഡപത്തിൻ്റെ ആരും കാണാത്ത മൂലയിലേക്ക്, അതിവേഗം.

"എന്നാൽ നമുക്ക് തുടങ്ങുകയല്ലേ?" ഫോട്ടോഗ്രാഫറാണ്.

ചിന്തിക്കാൻ സമയമായിരിക്കുന്നു, പ്രിയ ഫോട്ടോഗ്രാഫർമാരെ, നിങ്ങളെങ്കിലും.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ