മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കുടുംബത്തോടൊപ്പമുള്ള  നെല്ലിയാമ്പതി യാത്ര, പുതിയ അറിവുകളും അനുഭവങ്ങളുമാണ് എനിക്ക് സമ്മാനിച്ചത്. മുപ്പത്തിയഞ്ച് വ്യക്തികൾ, അതിൽ കുട്ടികളും മുതിർന്നവരും പ്രായമായവരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.

രാവിലെ ഒമ്പതിന് വീട്ടിൽ നിന്നും ഉല്ലാസയാത്രക്കായ് ഞങ്ങൾ പുറപ്പെട്ടു. പാട്ടുകൾ പാടിയും നൃത്തം ചെയ്തും പുറംകാഴ്ചകൾ കണ്ടും ചെറിയ തോതിലുള്ള തണവ് ആസ്വദിച്ചും ചുരങ്ങളിലൂടെ മുകളിലേക്ക് നീങ്ങി.

ഞങ്ങൾ മുകളിലെത്തി...

ഭക്ഷണശേഷം ഓറഞ്ച് തോട്ടം കാണാൻ പോയി. ചെറിയ മരങ്ങളിൽ ഉണ്ടായി നിൽക്കുന്ന ഓറഞ്ച് കാണാൻ വളരെ മനോഹരമായിരുന്നു. അതിൽ നിന്നും ഒരണ്ണം പൊട്ടിച്ചു കഴിക്കണം എന്ന് വിചാരിച്ചെങ്കിലും അവിടത്തെ അധികാരികളെ പേടിച്ച് അതിന് മെനക്കെട്ടില്ല. അപ്പോഴേക്കും ചെറിയ തോതിലുള്ള മഴ ഞങ്ങളുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തി.

ഞങ്ങൾ ബസിൽ കയറി, താമസസ്ഥലത്തേക്കുള്ള ഒരു നിശ്ചിത പോയിന്റിൽ ബസ് നിർത്തി. ഇനിയങ്ങോട്ട് ജീപ്പിൽ യാത്ര ചെയ്തു വേണം കോഫി വാലി റിസോർട്ടിലെത്താൻ.

ജീപ്പിൽ കയറി ഇരുവശത്തും കാപ്പിയുടെയും ഏലത്തിന്റെയും തോട്ടം നിറയെ കല്ലുകളും കുണ്ടും കുഴിയും മഴവെള്ളം ഒലിച്ചൊഴുകി വരുന്ന പാതകൾ  അതിനുമുകളിലൂടെ പൊങ്ങിയും താഴ്ന്നും കുലുങ്ങിയും ഒരു മണിക്കൂറിനുള്ളിൽ ഞങ്ങൾ റിസോർട്ടിലെത്തി.

രണ്ട് കോട്ടേജുകളാണ് ഞങ്ങൾക്കായി അവിടെ സജ്ജീകരിച്ചിരിക്കുന്നത്. പടികൾ ചവിട്ടി കയറി വേണം കോട്ടേജിലെത്താൻ, പടികളിലാകട്ടെ നിറയെ അട്ടയും. അട്ടക്കടി ഏൽക്കാതിരിക്കാൻ സൂക്ഷിച്ചും വേഗത്തിലും വേണം പടികൾ കയറാൻ.

വിഷാംശം ഇല്ലാത്ത മണ്ണായതിനാലാണ് അട്ടയെ ഇത്രയധികം അവിടെ കാണാൻ സാധിക്കുന്നതെന്നും രക്തശുദ്ധീകരണത്തിന് ഒരു പരിധിവരെ അട്ട സഹായിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

തണുത്ത കാലാവസ്ഥ ചുറ്റും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാട്, ശുദ്ധവായു എല്ലാകൊണ്ടും കാടിനോട് ഇണങ്ങി കഴിയാൻ പറ്റിയ ചില നല്ല നിമിഷങ്ങൾ.

രാത്രി പതിനൊന്നു മണിക്ക് ഞങ്ങൾ ട്രക്കിങ്ങ്നായി പുറപ്പെട്ടു. മൃഗങ്ങളെ കാണുക എന്നതായിരുന്നു ലക്ഷ്യം. രാത്രി മഴയിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണു കിടന്നിരുന്നു. കോട ഇറങ്ങുന്നതു മൂലം ഒന്നും കാണാൻ സാധിക്കുന്നില്ല എങ്കിലും ജീപ്പിലെ വെളിച്ചത്തെ ആശ്രയിച്ച് ഞങ്ങൾ നീങ്ങി.

മാൻ വെള്ളം കുടിക്കാനായി എത്തുന്ന കുളവും ആന പുറം ഉരച്ചു വൃത്തിയാക്കുന്ന പാറയും കാണാൻ സാധിച്ചു. രണ്ടാഴ്ച മുമ്പ് ഞങ്ങൾ താമസിക്കുന്ന കോട്ടേജ് മുന്നിലൂടെ ആന പോയിരുന്നു എന്ന വിവരവും ജീപ്പ് ഡ്രൈവർ പങ്കു വച്ചു.

പണ്ട് കൊച്ചി തിരുവിതാംകൂർ രാജാക്കന്മാരുടെ കൈയിലുണ്ടായിരുന്ന ഭൂമിയാണ് നെല്ലിയാമ്പതി. സ്വാതന്ത്ര്യം ലഭിച്ചതോടെ രാജാക്കന്മാരുടെ കൈയിലുണ്ടായിരുന്ന സ്ഥലം ഗവൺമെന്റ് ഏറ്റെടുത്തു അത് ഫോറസ്റ്റ് റിസേർവഡ് ഏരിയ ആയി മാറി. എന്നാൽ ആ സമയത്ത് പാട്ടത്തിനായ് സ്ഥലം ഏറ്റെടുത്ത സ്വകാര്യ വ്യക്തിക്ക് ആ സ്ഥലം സ്വന്തമായി ലഭിച്ചു. 

ഇന്ന് തൃശൂരുള്ള ഒരു സ്വകാര്യ വ്യക്തിയുടെതാണ് റിസോർട്ട്. അവിടെയുള്ള ആദിവാസികളുമാണ് തോട്ടം നടത്തി കൊണ്ട് പോകുന്നത്.

പിറ്റേന്ന് രാവിലെ ചായയ്ക്കും ഭക്ഷണത്തിനും ശേഷം കോട്ടേജിനോടും അവിടെ ഞങ്ങളെ സ്വീകരിച്ച സഹായിച്ച വ്യക്തികളോടും നന്ദി പറഞ്ഞു കൊണ്ട് ചുരമിറങ്ങി പോത്തുണ്ടി ഡാമിൽ എത്തി. അവിടത്തെ തോട്ടവും ഡാമിലെ ജലനിരപ്പും കണ്ട് ആസ്വദിച്ച ശേഷം ഞങ്ങൾ മടങ്ങി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ