മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Haneef C)

ഒരുനാൾ രാജാവ് രാജ്യത്തുള്ള എല്ലാ പണ്ഡിതന്മാരെയും കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. പ്രത്യേകം സജ്ജമാക്കിയ വാസഗൃഹത്തിൽ സകലവിധ ആഡംബരങ്ങളോടും കൂടി അവരെ താമസിപ്പിച്ചു. വേദ ഗ്രന്ഥങ്ങൾ പാരായണം ചെയ്തും, തർക്കശാസ്ത്രത്തിൽ ഏർപ്പെട്ടും കാലം കഴിക്കുന്നതിനിടയിൽ ഒരു നാൾ രാജാവ് അവരുടെ അടുത്തേക്ക് വന്നു ഇപ്രകാരം കൽപിച്ചു.

“എനിക്ക് നാളെ ദൈവത്തെ നേരിൽ കാണണം. അതിനായി എന്താണോ ഞാൻ ചെയ്യേണ്ടത്, അതു പറഞ്ഞു കൊള്ളുക. മല മുകളിലോ, മനസ്സിനുള്ളിലോ അല്ല. നേർക്കു നേർ.”

പണ്ഡിതന്മാർ ഒന്നടങ്കം അമ്പരന്നു. “എന്താണ് പ്രഭോ ഈ പറയുന്നത്. ഞങ്ങൾക്ക് തത്വശാസ്ത്രത്തെ വ്യാഖ്യാനിക്കാനല്ലാതെ മറ്റൊന്നുമറിയില്ല. ഈ പ്രപഞ്ചമാകെ ഈശ്വരസാന്നിദ്ധ്യമുണ്ട്. അതിനെ മൂർത്തമായി കാണുക അപ്രായോഗികമാണ്.”

എന്നാൽ രാജാവിന്റെ ആജ്ഞക്കു എതിരഭിപ്രായം പറയാൻ അനുവാദമുണ്ടായിരുന്നില്ല. പരാജയം സമ്മതിക്കുന്ന എല്ലാവരെയും പിറ്റേന്ന് തുറുങ്കിലടക്കാൻ ഉത്തരവുണ്ടായി.

ശോകമൂകമായ പണ്ഡിത പർണ്ണശാലയിൽ ഒരു കുട്ടി മാത്രം ഒന്നും സംഭവിക്കാത്തതു പോലെ കളിച്ചു കൊണ്ടിരുന്നു. ഉഗ്ര ശാസനക്ക് മുമ്പിൽ ഭീരുക്കളായ അവർ ആ കുട്ടിയോടു ചോദിച്ചു.

“കാരാഗൃഹത്തിലടക്കപ്പെടുന്നതിൽ നിനക്കു ഭയമില്ലേ?”

“ഇല്ല”. കുട്ടി കളി നിർത്തിയിട്ടു പറഞ്ഞു. “ഞാൻ രാജാവിന് ദൈവത്തെ കാണിച്ചു കൊടുക്കും.”

പിറ്റേന്ന് നടുക്കത്തോടെ നിന്ന ആ നിശ്ശബ്ദ സംഘത്തിനു മുമ്പിൽ രാജാവും പരിവാരവും പ്രത്യക്ഷപ്പെട്ടു. രാജാവിനു മുഖാമുഖം നിന്ന ബാലൻ നിർമ്മല ഭാവത്തോടെ പറഞ്ഞു.

“അകത്തേക്കോ പുറത്തേക്കോ വാതിലുകളില്ലാത്ത ഒരു മുറി. മുന്നിലുള്ള ഒന്നും പ്രതിഫലിക്കാത്ത വിധം സ്ഥാപിക്കപ്പെട്ട ഒരു കണ്ണാടി. അവിടെ അങ്ങ് മാത്രം ഏകനായി നിൽക്കുക. സൂര്യാസ്തമയത്തിനു മുമ്പായി ദൈവത്തെ നേരിൽ കാണുന്നതിന് തയ്യാറായിക്കൊള്ളുക.”

അനന്തരം രാജാവ് ശിക്ഷ പിൻവലിച്ച് കൊട്ടാരം വിട്ടിറങ്ങി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ