മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഇഷ്ടം ishtam @ romantic story at mozhi.org

(Krishnakumar Mapranam)

"സാർ…സാറിനെ കാണാൻ കുറെനേരമായി...ഒരാൾ പുറത്തിരിക്കുന്നുണ്ട്…വിളിക്കട്ടെ...."

ക്ളാർക്ക് ശിവൻ വന്നു ചോദിച്ചു

"വരാൻ പറയൂ…." കളക്ടർ പറഞ്ഞു

അതവളായിരുന്നു…



കളക്ടറുടെ എതിരെ സീറ്റിൽ അവളിരുന്നു. അവളെ അദ്ദേഹം ശ്രദ്ധിച്ചു.

കളക്ടർ പറഞ്ഞു

"വിവരങ്ങൾ...ഞാനറിഞ്ഞു… സുഖമാണോയെന്നു...ചോദിക്കുന്നില്ല…"

അവളൊന്നും മിണ്ടിയില്ല. അവളെന്തോ ആലോചിക്കുകയായിരുന്നിരിക്കാം. അദ്ദേഹവും പഴയ ചിലകാര്യങ്ങൾ ഓർത്തുപോയി.


"നീയെന്തിനാ എപ്പോഴും ഇങ്ങിനെ എൻ്റെ പിറകെ നടക്കണത്"

അവൾ ചോദിച്ചു

"എനിക്ക് നിന്നെ ഇഷ്ടമാണ്"

അവൻ പറഞ്ഞു "എൻ്റെ പിറകെ നടക്കേണ്ട...എനിക്ക് ഇഷ്ടമല്ല…"

"നുണ..എനിക്കറിയാം...നിനക്ക്..ഇഷ്ടമാണെന്ന്.."

"എങ്ങിനെ..?"

"ഞാൻ തന്ന പ്രേമലേഖനം..നീ വാങ്ങിച്ചതല്ലെ…"

"അതു ഞാൻ വാങ്ങിച്ചതു ശരി തന്നെ...പക്ഷെ ഞാൻ വായിച്ചില്ല…"

"വെറുതെ…"

"വെറുതെയല്ല...ഞാനത് കീറികളഞ്ഞു.."

"എന്തിനാണ്...നീയിങ്ങനെ എന്നെ...കളിപ്പിയ്ക്കുന്നത്...എനിയ്ക്കറിയാം…"

"ദേ...എന്നെകൊണ്ടൊന്നും പറയിപ്പിയ്ക്കല്ലേ…എനിയ്ക്ക് ദേഷ്യം…വരണുണ്ടെട്ടോ…"

"അതു കാണാൻ...നല്ല...ഭംഗീണ്ട്…."

"ഒന്നു പോവുണുണ്ടോ...നീയ്....എനിയ്ക്ക് പഠിക്കാനുണ്ട്..."

"എനിയ്ക്കുംണ്ട്…എന്നാലും...ഇഷ്ടാന്ന് പറയാനെന്താ...മടി."

"ഈ ചെക്കനെന്താ...എനിയ്ക്കൊരിഷ്ടവും..തോന്നണില്ല…"

"നിൻ്റെയിഷ്ടം കിട്ടാൻ ഞാനിനി...എന്തായിപ്പോ...ചെയ്യംണ്ടേ..."

"ഒന്നും...ചെയ്യണ്ട...പിന്നാലെ വരാതിരുന്നാൽ മാത്രം മതി…"  അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു.

അവളോടുള്ള പ്രണയം എഴുതി അറിയിക്കാൻ പിന്നെയും അവൻ എത്രയോ കത്തുകളെഴുതി. എല്ലാം കൈമാറാൻ കഴിയാതെ അവൻ സൂക്ഷിച്ചുവച്ചു. അവളോട് എന്നും അവന് ഇഷ്ടമായിരുന്നു.

അവളെ പോലെ തന്നെ പഠനത്തിൽ മിടുക്കനായിരുന്നു അവനും. അവൻ സിവിൽ സർവ്വീസിന് പ്രിപ്രയർചെയ്തു. കുറച്ചുവർഷങ്ങൾക്കു ശേഷം സിവിൽ സർവ്വീസ് ലഭിച്ച് അവൻ സബ്ബ് കളക്ടറായി ചാർജെടുത്തു.

നാട്ടിൽ അവൻ്റെ പ്രണയം അറിയാവുന്ന സുഹൃത്താണ് അവളുടെ വിവാഹം കഴിഞ്ഞെന്നുള്ള വിവരം അവനോട് പറഞ്ഞത്. എന്നാൽ അവളുടെ ദാമ്പത്യം അത്ര സുഖപ്രദമല്ലെന്നും അവളിപ്പോൾ സ്വന്തം വീട്ടിലാണെന്നുള്ള വിവരവും ചങ്ങാതി അറിയിച്ചു.

അയാൾ ഒരു കളക്ടറായ കാര്യം അവളറിഞ്ഞിരുന്നു. തന്നെ ഓർക്കുക പോലും ചെയ്യില്ലെന്നാണ് അവൾ വിചാരിച്ചത്. തന്നെ കുറിച്ചുള്ള കാര്യങ്ങൾ കളക്ടർ മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ അവൾ വിഷമിച്ചു.



അവളുടെ കൺപീലികൾ നനഞ്ഞിരിക്കുന്നു. അവളുടെ കൈയ്യിൽ നാലു മടക്കായി ചുരുട്ടിയ ഒരു കടലാസ്സുണ്ട്. അത് കളക്ടർക്കായി നീട്ടി. കളക്ടർ ആ കടലാസ്സുകണ്ടതും പഴയൊരു കുട്ടിയായി.

"നീ...അന്നതു...കീറികളഞ്ഞിരുന്നില്ലാലേ… എന്നിട്ടും...നീ…ഇഷ്ടമല്ലെന്ന് പറഞ്ഞ്...മാറിനിന്നു...എന്തിന്…." കളക്ടർ ചോദിച്ചു

അവൾ അയാൾക്കു മുന്നിൽ നിശബ്ദയായി ഇരുന്നു. കണ്ണുനിറഞ്ഞു വരുന്നത് കാണാതിരിക്കാൻ അവൾ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ