മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
വെപ്പുമുടി പോലെയാണ് ചില ബന്ധങ്ങൾ; കൃത്രിമമായ ഒരലങ്കാരം. വളർച്ചയില്ല, കാല, ജരാനരകളില്ല.
കഷണ്ടിത്തല; ഒരു തിരസ്കൃത ഭൂഗോളം.
മാഞ്ഞു മറഞ്ഞുപോയ രാഷ്ട്രങ്ങളുടെ മറവി രോഗം ബാധിച്ച തലപ്പൊതിച്ചോറ്.
വെപ്പ് പല്ല്; ഊരി വച്ച ചില്ലുപാത്രത്തിൽ ഒരു അജ്ഞാതജഡം.
നിര നിരയായ് അടുക്കി വച്ചുക്കെട്ടിയ ഒരു മതിലിൽ വരച്ചു വച്ച അടക്കി വച്ച ഒരു പരസ്യച്ചിരി .
ചത്തവരുടെ പല്ലുകൾ കൊണ്ടാണ് വെപ്പുപ്പല്ലുകൾ ഉണ്ടാക്കുന്നതെന്ന് ആടിന്റെ കണ്ണ് വച്ച ഒരാൾ എന്റെ രാക്കിനാവിൽ വന്ന് ചെന്നായയുടെ നാവ് നീട്ടി പേടിപ്പിക്കുന്നതെന്നാത്തിനാ?!!
വെപ്പുമുടി ഊരി വച്ച് ദൈവത്തിന്റെ മുടി എടുത്താടുന്നതെന്നാത്തിനാ?!!