മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Sohan KP)

പുസ്തകത്താളിലേക്ക് കണ്ണട വീഴുന്നു
വായന മുറിയുന്നു.
വായന മാത്രം മറന്നയീ ശാലയിലെ
കാവൽക്കാരൻ,
മേശ മേൽ തല ചായ്ച്ച്
മയങ്ങുന്നൊരു വ്യദ്ധൻ.


അപരാഹ്നത്തിനുൾത്താപം തണുപ്പിക്കാനെന്നോണം, വ്യഥാ
മൂളിയും മുരണ്ടും ഞരങ്ങിയും
മുകളിൽ പഴയൊരു പങ്ക തിരിയുന്നു.
പത്രമാസികത്താളുകളെയിടയിൽ
മറിച്ചു നോക്കുന്നു.
പറന്നു പൊങ്ങുന്ന,
ചുമരിലെ കലണ്ടറൂഞ്ഞാലാടി
നിർജീവനാഴികമണിയെ മറയ്കുന്നു.
അത് കണ്ടുത്തരത്തിലൊരു
ഗൗളി ചിലയ്ക്കുന്നു.
കണ്ണാടിക്കൂടുകളിലെ തടവിലീ
പുസ്തകനിരകളിലനേകം
കഥകൾ,കാവ്യങ്ങൾ,ജീവിത
യാത്രകൾ,മഹാചരിത്രങ്ങൾ തൻ
വർണ്ണചിത്രങ്ങൾ ,മാറുന്ന
കാലത്തിൻ പതിവുകളറിയാതെയിപ്പോഴും
വാതിലുകൾ തുറക്കപ്പെട്ടതിഥിയായെത്തുന്ന
വായനക്കാരനെ കാത്തിരിക്കുന്നു .
കരസ്പർശമേൽക്കാത്ത, പുത്തൻ
ഇതിഹാസങ്ങൾ,മഹാകാവ്യങ്ങൾ
പുരാവസ്തുക്കളായ് മാറുന്നു
പുഴുക്കുത്തേറ്റ പുറം ചട്ടകളിൽ
ചിതൽ വായിച്ചു തിന്നു തീർക്കും
താളുകളിൽ ,ഇന്നുമിന്നലെയുമെഴുതിയ
ഭാവനകൾ,നാളെയുടെ
പ്രവചനചിന്തകളനേകം കഥാപാത്രങ്ങൾക്കൊപ്പം മരിച്ചു വീഴുന്നു.
പുസ്തകശാലകളുടെ വണ്ടികൾ
അപ്പോഴും തലങ്ങും വിലങ്ങും
നാലു ദിക്കും പായുന്നു.
വിജനമീ,നിറം മങ്ങിപ്പഴകിയ
വായനശാലയെന്നോ
എഴുതിത്തുടങ്ങിയ ആത്മകഥയുടെ
ലോകത്തിലേക്ക് നടന്ന് കയറി
അപ്രത്യക്ഷമാകുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ