മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കുഞ്ഞുങ്ങൾക്ക് ഉടുപ്പ് തുന്നുന്നവരുടെ ഒരു ഗ്രാമമുണ്ട്. സൂര്യകാന്തിപാടത്തേക്ക് തുറക്കുന്ന ജാലകങ്ങളാണ് അവിടുത്തെ വീടുകൾക്ക്. വിരൽത്തുമ്പുകൾ വെണ്ണപുരട്ടി മൃദുവാക്കിയാണ് അവർ നെയ്തു തുടങ്ങുന്നത്.
നെയ്ത്തു കഴിയുമ്പോളോ പട്ടുപോലെ മിനുസമുള്ള ചുണ്ടുകളുള്ള പെൺകുട്ടികൾ തങ്ങളുടെ നനുത്ത ചുണ്ടുകൾകൊണ്ടവ ഉരുമ്മിനോക്കും നൂലറ്റങ്ങളേതെങ്കിലും ഉയർന്നുനിൽപ്പുണ്ടോന്നറിയാനാണ് ! കുഞ്ഞുടലുകളാണ്, ഒരു നൂലുകൊണ്ടുപോലും മുറിപ്പെട്ടേക്കാം... പൂമ്പാറ്റകളുടെ രൂപത്തിലുള്ള കുഞ്ഞു കത്രികകൾ കൊണ്ടു മെല്ലെ മുറിച്ചെടുത്താണവ തുന്നിയെടുക്കുന്നത്. ഇളം തൂവലുകൾ കൊണ്ടുണ്ടാക്കിയ വില്ലീസു വണ്ടികളിൽ അവ ചന്തകളിലെത്തും...
നോക്കൂ ലോകത്തുള്ള കുഞ്ഞുങ്ങൾക്കെല്ലാം അച്ഛനോ അമ്മയോ ആകാൻ നമുക്കായെന്നുവരില്ല. എന്നാൽ പരുക്കരെങ്കിലും അവർ, ആ ഉടുപ്പു തുന്നുന്നവർ, കാണിക്കുന്ന കരുതലെങ്കിലും ആ കുഞ്ഞുടലുകളോട് കാണിക്കണം....