മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
മുഴുവൻ തകർന്നൊരു മനസ്സിൽ നിന്ന് പുറത്തേയ്ക്ക് എത്രമാത്രം പടികളാണെന്നറിയാമോ ? ഓർമ്മകളിലേക്ക് വേദനയിലേക്ക് ഉന്മാദത്തിലേക്ക് അങ്ങിനെയങ്ങിനെ ....
എല്ലാപടികളും ഒരു നിലയില്ലാ കയത്തിലേക്കാണ് തുറക്കുന്നത് എന്നൊരപകടം ഒളിച്ചിരിപ്പുണ്ടെന്ന് മാത്രം.
അങ്ങിനെയാവും മുഴുവൻ തകർന്നൊരു മനസ്സ് ഒരിയ്ക്കലൊരിക്കൽ ഒരു ദ്വീപായിത്തീരുന്നത്...
എല്ലാ പടികളുമടച്ചു വെച്ച് ഉള്ളിലേയ്ക്കൊരു പടി തുറന്ന് മനസ്സ് ഇതുവരെയില്ലാത്ത ജാഗ്രതയോടെ, കാത്തിരിക്കും. വിഷാദത്തിലേക്കുള്ള ആ ഒരൊറ്റ പടിയിൽ ആരുമറിയാതെ തിണർത്തുകിടക്കും ഒരിക്കൽ ശ്വസിച്ച ശ്വാസമെല്ലാം ...