മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
തേങ്ങും ഹൃത്തുമായ് ഞാൻനടന്നീടവേ ആർദ്രമാമോർമ്മ തലയോടു പൊട്ടി തകർന്നടിയുന്ന പടഹ ധ്വനിയെൻ കാതിലെ ചർമ്മമുലയ്ക്കുന്നതും മരിച്ച സ്വപ്നങ്ങൾ വെന്തെരിഞ്ഞ കറുത്ത മാംസ ദുർഗന്ധമെൻ നാസികാഗ്രത്തിൽകൊരുക്കുന്നതും ഞാനറിയുന്നെൻകണ്ണുകൾനനഞ്ഞീടിലും . എണ്ണംകുറിക്കാത്തോരാഗ്നേയരാവു കളി- ലെന്നെതിരഞ്ഞെത്തുന്ന നിൻ മുഗ്ധമന്ദസ്മിത മുഖചന്ദ്രിക ഇനിയില്ലവീണ്ടുമെന്നറിയുന്നു.
വെയിൽ രശ്മികൾ വിയർപ്പൂറ്റും വിരസവേനൽദിനങ്ങളിൽ നിന്റെ വേപധുവൂറും മിഴികളിൽ ഞാൻ കണ്ട പ്രണയാഗ്നിയിൽ പിടയുമെൻ സ്വപ്നസൂനങ്ങൾ പൂവിടുമാമുളങ്കാടുകൾ വരണ്ടുണങ്ങിവഴന്നുവീണടിയുന്നു. വിടചൊല്ലുവാനില്ലിന്നുവാക്കു കകളെങ്കിലു- മിതെന്റെ പ്രണയത്തിനൊരുവെറും ചരമഗീതികമാത്രം.