മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഒരു പൊട്ടിത്തെറിയിൽ, ചെമ്പിനടിയിലെ പാറ്റ മുതൽ കോലായിലെ ഗ്ലാസിനടിയിൽ കെട്ടിക്കിടന്ന ചായപ്പൊടി വരെ പറമ്പിലെത്തി.
ഒരു പൊട്ടിത്തെറിയിൽ, അച്ഛന്റെ കണക്കുപുസ്തകം മലർക്കെ തുറക്കപ്പെട്ടു. ചെലവുകളുടെ ആകെത്തുകയിൽ കഴുക്കോലൊടിഞ്ഞു.
ഒരു പൊട്ടിത്തെറിയിൽ, വെച്ചു വിളമ്പിയേന്റേം വാരിക്കളഞ്ഞ ചമ്മലിന്റേം തുടച്ച് മിനുക്കിയേന്റേം അമ്മക്കണ്ണീരിൽ ഇഷ്ടികയടർന്നു വീണു.
ഒരു പൊട്ടിത്തെറിയിൽ, രഹസ്യക്കൂട്ടം നിലത്തുരുണ്ട് കാറിക്കൂവി തലതല്ലിക്കരഞ്ഞ് ജനാലക്കമ്പി വളച്ച് അയലത്തേക്കോടി.
ഇനിയൊരു പൊട്ടിത്തെറിയിൽ, ഭൂതം വർത്തമാനത്തിന്റെ കയ്യും പിടിച്ച് ഭാവിയിലേക്ക് ഒരു ഓട്ടപ്പാച്ചിൽ നടത്തും. പഴകിയതും പുളിച്ചതും ദ്രവിച്ചതും തുപ്പിത്തുപ്പി കൂട്ടിച്ചേർക്കാനാവാത്ത വിധം കൈ കാലുകളോരൊന്നും ചിന്നിച്ചിതറും..........