(O.F.Pailly)
ചന്ദ്രികയുണരും ത്രിസന്ധ്യയിൽ,
നിൻ സുന്ദരവദനം തുടുത്തിരുന്നു.
ചെമ്മാനച്ചോപ്പു നിറഞ്ഞൊരാചുണ്ടിൽ,
അനുരാഗദാഹം തങ്ങിനിന്നു.
ഈ നീലരാവിൽ ഇനി നമ്മൾമാത്രമായ്,
നിത്യവസന്തം തീർത്തിടുന്നു.
നീലാംബരത്തിലെ വെൺമേഘങ്ങളിൽ,
താരാഗണങ്ങൾ മിഴിതുറന്നു.
അഞ്ജനമെഴുതിയ മിഴികളിൽനോക്കി,
അരയാൽത്തറയിലിരുന്നു ഞാൻ.
അവിരാമമെൻ ഹൃദയത്തുടിപ്പുകൾ,
അനുരാഗമായ് വമിച്ചിടുന്നു.
പ്രണയാർദ്രയാം നിൻ ചെറുവിരൽത്തുമ്പിൽ,
അറിയാതെ ഞാനൊന്നു സ്പർശിച്ചുപോയ്,
അനുവാദമില്ലാതെ നീയെൻ്റെ മാറിൽ,
അധരങ്ങളാൽ കളംവരച്ചു.
ഒരുമാത്ര നിന്നളകങ്ങളിലെൻ,
കരപല്ലവത്താൽ തഴുകിമെല്ലെ.