മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
അനുസരണ തിന്നുതീർത്ത ബാല്യവും, കുടുംബത്തിന്റെ മാനാഭിമാനങ്ങൾ കാക്കാൻ അടച്ചിട്ട കൗമാരവും, ത്യാഗത്തിന്റെ മഹത്വത്തിൽ തീർന്നുപോയ യൗവ്വനവും കഴിഞ്ഞ, വാർദ്ധക്യത്തിന്റെ ഈ എച്ചിൽ.... ഇതെവിടെ കളയണം?
2. നിറഭേദങ്ങൾ
നിറങ്ങളെ ഇഷ്ടമുള്ളൊരു കുട്ടി.... 'നിറങ്ങൾ നമുക്ക് വേണ്ട മകനേ' എന്ന് അമ്മ.. 'ചുവപ്പും പച്ചയും മഞ്ഞയും കാവിയും വെള്ളയും ഒന്നും നമുക്കുവേണ്ട; എനിക്കു നിന്നെ വേണം.' നിറങ്ങളെ ഭയന്ന് കുഞ്ഞിനെ ഇരുട്ടിലൊളിപ്പിച്ചു ആ അമ്മ....
3. പ്രണയ പരാജിത
നിന്റെ മൗനം അനാഥമാക്കുന്ന ഏകാന്തതകളിൽ അപരിചിത മുഖങ്ങൾ എന്നെ ഭയത്തിൽ മുക്കിക്കൊല്ലുന്നു.... ഉരുകിതീർന്ന് ഹൃദയം ഇല്ലാതായ ഒരു ശരീരം ഒരപരിചിതന്റെ കയ്യിൽപ്പിടിച്ചു നടന്നുപോകുന്നു....