മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
അന്ന് മഞ്ഞുള്ള രാത്രിയിൽ വായനശാലയിലേക്കെന്ന് പറഞ്ഞ് നാലുകെട്ടിൽ നിന്നിറങ്ങിയ വായനാ പ്രിയനും പുസ്തക പ്രേമിയുമായ എന്നെ കാണാതായിട്ട് ഇന്നേക്ക് രണ്ടു വർഷം.
അവസാനമായി കാണുമ്പോൾ നാദിയ മുറാദിന്റെ അവസാനത്തെ പെൺകുട്ടി കൂടെയുണ്ടായിരുന്നു.
പോകാത്ത യാത്രകളിലെ കാഴ്ചകളെ കുറിച്ച് ഇടയ്ക്കിടെ പിറുപിറുക്കാറുണ്ട്.
റഫീഖ് അഹമ്മദും മുരുകനുമായും കൂട്ടായിരുന്നെങ്കിലും അടുത്തെങ്ങും അവർ കണ്ടിട്ടില്ലത്രെ!
മുല്ലപ്പൂ നിറമുള്ള പകലുകളിൽ ബാല്യകാലസഖിയോടൊപ്പം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അലഞ്ഞുതിരിയുന്നതും ആടുമേച്ച് ഒറ്റമരത്തണലിൽ വിശ്രമിക്കുന്നതും ആൾക്കൂട്ടത്തിനിടയിൽ ഒറ്റക്ക് നിൽക്കുന്നതും ശീലമുണ്ട്.
കണ്ടുമുട്ടുന്നവർ റഫീഖിന്റെ ഉമ്മു കുൽസു മരിച്ചതും മുരുകന്റെ കളഞ്ഞു പോയ സുഹൃത്ത് തിരികെയെത്തിയതും ഭൂമിയുടെ അവകാശിയായ് ബഷീർ വന്നതും ഒന്ന് പറഞ്ഞേക്കണം.