ചികിൽസിച്ചാൽ തീരാത്ത ഒരു രോഗമത്രെ ഗൃഹാദുര.
ഇന്നലെയിൽ ജീവിക്കുന്നവരത്രെ ഗൃഹാദുരക്കാർ;
ഇന്നിനെ വെറുക്കുന്നവർ.
കഴിഞ്ഞ ഓണമത്രേ അവരുടെ ഓണം;
പൊയ്‌പ്പോയ പൂരമത്രെ അവരുടെ പൂരം.
ഇന്നിന്റെ രുചി പോരാ, ഇന്നിന്റെ മണം പോരാ,
മഞ്ഞു പോരാ, മഴ പോരാ, മനുഷ്യരൊട്ടും പോരാ.
ഒരുവേള ഞാനവരോട് പറയട്ടി*;
'നിങ്ങളൊട്ടും പോരാ'
പക്ഷെ എന്ത് ചെയ്യേണ്ടു?
മനസ്സിന് ബധിരത ബാധിച്ചവരുമത്രേ ഗൃഹാദുരക്കാർ.
*'പറഞ്ഞേനെ' എന്ന വാക്കിന്റെ കാസർഗോഡ് പരിപ്രേക്ഷ്യം.