മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചികിൽസിച്ചാൽ തീരാത്ത ഒരു രോഗമത്രെ ഗൃഹാദുര.

ഇന്നലെയിൽ ജീവിക്കുന്നവരത്രെ ഗൃഹാദുരക്കാർ;

ഇന്നിനെ വെറുക്കുന്നവർ.

കഴിഞ്ഞ ഓണമത്രേ അവരുടെ ഓണം;

പൊയ്‌പ്പോയ പൂരമത്രെ അവരുടെ പൂരം.

ഇന്നിന്റെ രുചി പോരാ, ഇന്നിന്റെ മണം പോരാ,

മഞ്ഞു പോരാ, മഴ പോരാ, മനുഷ്യരൊട്ടും പോരാ.

ഒരുവേള ഞാനവരോട് പറയട്ടി*;

'നിങ്ങളൊട്ടും പോരാ'

പക്ഷെ എന്ത് ചെയ്യേണ്ടു?

മനസ്സിന് ബധിരത ബാധിച്ചവരുമത്രേ ഗൃഹാദുരക്കാർ.

*'പറഞ്ഞേനെ' എന്ന വാക്കിന്റെ കാസർഗോഡ് പരിപ്രേക്ഷ്യം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ