മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ആദ്യമായ് അവളുടെ കുഞ്ഞുകാലുകൾ മുറ്റത്ത് പിച്ചവെച്ചത് ഇന്നും ഓർമ്മയിലുണ്ട് മുല്ലയും പിച്ചിയും ഞാൻ കാണാതെ അവളുടെ കാലിലുമ്മ വച്ചതും അരമണി കിലുക്കി അവളോടി നടന്നപ്പോഴും കൊലുസുകൾ കൊഞ്ചി
ഒളിച്ചിരുന്നപ്പഴും മുറ്റത്തെ കാശിത്തുമ്പ അവളുടെ കൂടെക്കൂടീരുന്നു എന്നോട് പിണങ്ങി കെറുവച്ച് മാറിയിരിക്കുമ്പഴൊക്കെയും തൊടിയിലെ തൊട്ടാവാടിയും തെക്കൻ കാറ്റിലലഞ്ഞ് നാടുതെണ്ടി വന്ന അപ്പൂപ്പൻ താടി യുമായിരുന്നു കൂട്ട് മുറ്റത്തെ മഞ്ചാടി പെറുക്കി തമാശകൾ പറഞ്ഞ് അവൾ കണ്ണിറുക്കി കളിച്ചതൊക്കെയും കരിമഷിയിട്ട കുന്നിമണികളോടായിരുന്നു. അകായിലവൾ ഋതുമതിയായിരുന്നപ്പോൾ ഉമ്മറത്ത് വന്നിരുന്ന് അന്തിമേഘം അവളുടെ കവിളിണകൾ ചുവപ്പിച്ചിരുന്നു. പറഞ്ഞിരുന്നു പോലും മുറ്റത്തെ തുളസിയോട് ഞാനറിയാതെ ഓരോ ശ്യാമസന്ധ്യയിലും അന്തിത്തിരി കത്തിക്കുമ്പോൾ അവളുടെ പ്രണയത്തെക്കുറിച്ച്... പകലൊക്കെ ഒളിച്ചിരുന്ന് ഞാനുറങ്ങുന്ന നേരം നോക്കി ഓരോ തവണയും നിലാവ് വന്നിരുന്നുപോലും അവൾക്കറിയാത്ത പ്രണയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കാൻ ഇന്നലെ വന്ന കാറ്റിനൊപ്പം അവളോടിപ്പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല... മുറ്റത്ത് ഞാൻ ... തനിച്ചായിരിക്കുന്നു പെയ്തു തോർന്ന മഴയോടൊപ്പം.