മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
അവസാന പക്ഷിയും പറന്നു പോകുമ്പോൾ വായുവിൽ ഒരു ചിറകടി അവശേഷിക്കും. കാറ്റ് അവിടെയെത്തുമ്പോൾ നിശബ്ദമാകും. നിലാവവിടെ പൊഴിയാൻ മടിക്കും. മുറിഞ്ഞു മുറിഞ്ഞു പെയ്യുന്നൊരു മഴ മാത്രം ആർക്കോ വേണ്ടിയവിടെ ചാറിക്കൊണ്ടിരിക്കും.
അവസാന പക്ഷിയും പറന്നുപോകുമ്പോൾ ആകാശം പിന്നീട് ഇങ്ങിനെയാകില്ല. ഒന്നിനു മുകളിലും കുട നിവർത്താൻ വയ്യ എന്നു പറഞ്ഞങ്ങിനെ വ്യസനത്തോടെ കൂമ്പി നിൽക്കും. ഒരു മഴവില്ലും പിന്നെയത് കാണില്ല നക്ഷത്രങ്ങൾ പൂക്കുന്നൊരു മരച്ചില്ലമാത്രമാകുമത്. കടലിനെ നോക്കി തിരകളെണ്ണി ശേഷിച്ചകാലം അങ്ങിനെയങ്ങിനെയിരിക്കും ...!!