മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
എയ്തുവിട്ടോരമ്പ് എന്നെങ്കിലും തിരിച്ചുവന്നിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു ഏത് ഇരയെത്തേടിയാണ് കാളക്കൂറ്റനെപോലെ നീ മുരണ്ട് പാഞ്ഞതെന്ന്.....
പലതെറ്റുകള്‍ മുറിച്ചുവെച്ചപോലെയുള്ള ചില വഴുവഴുത്ത സ്വത്വങ്ങളിലേക്ക് എങ്ങിനെ നീ നിന്‍റെ കൂര്‍ത്തമുന കൃത്യമായി കൊള്ളിച്ചെന്ന്....
പൂക്കള്‍പോലും കൂര്‍ത്ത കൊമ്പുമായി വിരിയുന്ന ഇക്കാലത്ത് അമ്പുകൊള്ളേണ്ടൊരു ശിരസ്സിനെ കൂട്ടത്തില്‍ നിന്നെങ്ങിനെ തിരഞ്ഞുപിടിച്ചെന്ന്...
അമ്പെയ്ത്തില്‍ ഒരു റിസ്കുമില്ല.. അവയുടെ കണ്ണുകളെപ്പോഴും മുന്നിലേയ്ക്കു മാത്രമാണ്..... തിരിഞ്ഞുനോക്കിയാല്‍ മാത്രമേ അതെന്നെ കണ്ടെത്തുകയുള്ളൂ എന്നതൊരു മഹാഭാഗ്യം തന്നെ..........!!!!!