
(പൈലി.0.F തൃശൂർ)
ഒതുക്കുകല്ലുകൾ ഇളകുന്നുവോ,
ഒതുങ്ങിമാറിയ കാലടിപ്പാടുകൾ.
ഉള്ളിലെരിയുന്ന നെരിപ്പോടുകൾ,
ഉയരങ്ങളിൽ പടർന്നിടുന്നു.
കനൽവെളിച്ചം തിങ്ങുന്ന കണ്ണിൽ,
കാന്തരശ്മി പ്രവാഹങ്ങൾ. പടുത്തുയർത്തിയ ജീവിതങ്ങൾ,
പടുവൃക്ഷമായ് തീർന്നിടുന്നു.
കഥയറിയാത്ത കൗതുകങ്ങളിൽ,
കനലെരിയുന്ന ധൂപങ്ങൾ.
കാച്ചിക്കുറുക്കുന്ന ചട്ടങ്ങളിൽ,
കാലിടറുന്ന വിസ്മയങ്ങൾ.
ഒരുക്കമില്ലാത്ത പൗർണ്ണമികളെ,
ഒതുക്കിവെക്കുന്നു കാൽച്ചുവട്ടിൽ.
മിന്നുന്ന പട്ടുചേലകൾ പിന്നെയും
കാറ്റുകൊള്ളാതെ മങ്ങീടുന്നു.
മണ്ണിൽ വിയർക്കും മനുഷ്യൻ്റെ നെഞ്ചകം,
ചില്ലുപോൽ പൊട്ടിത്തകർന്നിടുന്നു.
രാരീരംപാടുന്ന വായ്ത്താരി മെല്ലെ,
നാളേറെയായ് നിലച്ചിടുന്നു.
ഉരുകുന്നയുള്ളത്തിൻ ഉദ്യമത്തിനായ്,
വീണ്ടും വിടരണമൊരു സുപ്രഭാതം.
ഒതുങ്ങിമാറിയ കാലടിപ്പാടുകൾ.
ഉള്ളിലെരിയുന്ന നെരിപ്പോടുകൾ,
ഉയരങ്ങളിൽ പടർന്നിടുന്നു.
കനൽവെളിച്ചം തിങ്ങുന്ന കണ്ണിൽ,
കാന്തരശ്മി പ്രവാഹങ്ങൾ. പടുത്തുയർത്തിയ ജീവിതങ്ങൾ,
പടുവൃക്ഷമായ് തീർന്നിടുന്നു.
കഥയറിയാത്ത കൗതുകങ്ങളിൽ,
കനലെരിയുന്ന ധൂപങ്ങൾ.
കാച്ചിക്കുറുക്കുന്ന ചട്ടങ്ങളിൽ,
കാലിടറുന്ന വിസ്മയങ്ങൾ.
ഒരുക്കമില്ലാത്ത പൗർണ്ണമികളെ,
ഒതുക്കിവെക്കുന്നു കാൽച്ചുവട്ടിൽ.
മിന്നുന്ന പട്ടുചേലകൾ പിന്നെയും
കാറ്റുകൊള്ളാതെ മങ്ങീടുന്നു.
മണ്ണിൽ വിയർക്കും മനുഷ്യൻ്റെ നെഞ്ചകം,
ചില്ലുപോൽ പൊട്ടിത്തകർന്നിടുന്നു.
രാരീരംപാടുന്ന വായ്ത്താരി മെല്ലെ,
നാളേറെയായ് നിലച്ചിടുന്നു.
ഉരുകുന്നയുള്ളത്തിൻ ഉദ്യമത്തിനായ്,
വീണ്ടും വിടരണമൊരു സുപ്രഭാതം.