

(T V Sreedevi )
പ്രണയ സങ്കൽപങ്ങ-
ളെന്റെ കിനാവിലും
മൃദുപദം വച്ചു കടന്നു വന്നു!
അറിയാതെയറിയാതെ
യൊരു സുഖ ശീതള ലഹരി
പടർന്നുവെൻ ഹൃത്തിലാകെ.
പ്രണയത്തിൻ പ്രാവുകൾ കുറുകിയെത്തീ-
യെന്നിൽ മധുരമൊ-
രനുഭൂതിചേർത്തു വച്ചു.
പുല്ലിലും പൂവിലു-
മെല്ലാം നിറയുന്നു
പ്രണയം പൊഴിക്കും
നറു സുഗന്ധം.
യമുനയിലോളങ്ങൾ
തീർക്കുന്ന കണ്ണന്റെ
മുരളി പൊഴിക്കുന്ന
ഗാനാമൃതം;
വിരഹിണി രാധയി-
ലൊഴുകുന്ന പ്രണയത്തി-
ന്നരുമയാം ശീലുകൾ
ചേർത്ത പോലെ..
പ്രണയ സങ്കൽപ്പങ്ങ-
ളെന്റെ മനസ്സിലും,
അതിലോല ഭാവങ്ങൾ
വിരിയിച്ചുവോ?
കാളിദാസന്റെ
പ്രണയ സങ്കല്പത്തിൽ,
പിറവിയെടുത്ത
മധുരകാവ്യം.
ശാകുന്തളത്തിൽ
ശകുന്തളയെഴുതിയ,
താമരയിലയിലെ-
പ്രണയലേഖം.
ഇണയെ പിരിഞ്ഞൊരു
യക്ഷന്റെ ദുഃഖത്തിൽ,
പിറവിയെടുത്ത
വിരഹഗാനം.
പത്നി തൻ വേർപാടിൽ
ഹൃദയം തകർന്നൊരു,
ഷാജഹാൻ നിർമ്മിച്ച
താജ് മഹലും...
ഇവയെല്ലാം പ്രണയ
സങ്കല്പങ്ങൾ വിരിയിച്ച,
മധുരാനുഭൂതി തൻ
ചിത്രമല്ലേ!
പ്രണയമില്ലാതെന്തു
ജീവിതം ഭൂമിയിൽ!
പ്രണയത്തെ ഹൃദയത്തിൽ
ളെന്റെ കിനാവിലും
മൃദുപദം വച്ചു കടന്നു വന്നു!
അറിയാതെയറിയാതെ
യൊരു സുഖ ശീതള ലഹരി
പടർന്നുവെൻ ഹൃത്തിലാകെ.
പ്രണയത്തിൻ പ്രാവുകൾ കുറുകിയെത്തീ-
യെന്നിൽ മധുരമൊ-
രനുഭൂതിചേർത്തു വച്ചു.
പുല്ലിലും പൂവിലു-
മെല്ലാം നിറയുന്നു
പ്രണയം പൊഴിക്കും
നറു സുഗന്ധം.
യമുനയിലോളങ്ങൾ
തീർക്കുന്ന കണ്ണന്റെ
മുരളി പൊഴിക്കുന്ന
ഗാനാമൃതം;
വിരഹിണി രാധയി-
ലൊഴുകുന്ന പ്രണയത്തി-
ന്നരുമയാം ശീലുകൾ
ചേർത്ത പോലെ..
പ്രണയ സങ്കൽപ്പങ്ങ-
ളെന്റെ മനസ്സിലും,
അതിലോല ഭാവങ്ങൾ
വിരിയിച്ചുവോ?
കാളിദാസന്റെ
പ്രണയ സങ്കല്പത്തിൽ,
പിറവിയെടുത്ത
മധുരകാവ്യം.
ശാകുന്തളത്തിൽ
ശകുന്തളയെഴുതിയ,
താമരയിലയിലെ-
പ്രണയലേഖം.
ഇണയെ പിരിഞ്ഞൊരു
യക്ഷന്റെ ദുഃഖത്തിൽ,
പിറവിയെടുത്ത
വിരഹഗാനം.
പത്നി തൻ വേർപാടിൽ
ഹൃദയം തകർന്നൊരു,
ഷാജഹാൻ നിർമ്മിച്ച
താജ് മഹലും...
ഇവയെല്ലാം പ്രണയ
സങ്കല്പങ്ങൾ വിരിയിച്ച,
മധുരാനുഭൂതി തൻ
ചിത്രമല്ലേ!
പ്രണയമില്ലാതെന്തു
ജീവിതം ഭൂമിയിൽ!
പ്രണയത്തെ ഹൃദയത്തിൽ
കുടിയിരുത്താം.