മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
നാളെ മുതൽ കുടിക്കമാട്ടേൻ തങ്കം എന്ന് കയ്യിലടിച്ചു സത്യം ചെയ്തു പോയതായിരുന്നു ഹരിശങ്കരൻ നായർ. അന്ന് രാത്രിയും രണ്ടുകാലിലും ഒന്നര കയ്യിലുമാണ് കോണിപ്പടി കയറി വന്നു വിരലിനു ബാലൻസ് കിട്ടാത്തകാരണം നായർ കാളിങ് ബെല്ലിൽ വലംകൈ അമർത്തിയത്.
സമാജം പരിപാടി എന്ന് കേട്ടപ്പോഴേ പന്തികേടു മണത്ത ശാന്തേച്ചി വാതിൽ തുറന്നു. സംഗതി പ്രതീക്ഷയുടെ പരിധിക്കുള്ളിൽ തന്നെയെന്ന് കണ്ട ശാന്തേച്ചി മ്ലേച്ച മലയാളത്തിലേക്കു കടക്കാതെ കലിപ്പോടെ കതകടച്ചു കുറ്റിയിട്ടു.
നിസ്സഹായനും നിരാലംബനും ആയിപ്പോയ നായർ ഏതാനും നിമിഷങ്ങൾക്കകം പതിവുപോലെ സിറ്റൗട്ടിലെ വെറും നിലത്തു ഫ്ലാറ്റ് ആകുകയും വാളുവെക്കുകയും ചെയ്തു.
പിറ്റേന്ന് കിഴക്കു വെള്ള കീറിയപ്പോൾ വാതിൽ തുറന്ന ശാന്തേച്ചി ഒരു നിഷ്കളങ്ക ബാലനെ പോലെ നിലംപരിശായി ഉറങ്ങുന്ന നായരെയാണ് കണ്ടത്. അടുത്ത് ഫുൾ വയർ ശാപ്പാട് കിട്ടിയ സന്തോഷത്തിൽ നിലം നക്കിത്തുടച്ചു നായന്മാരുടെ കോലായ പോലെ ആക്കി പുഞ്ചിരിയോടെ വാലാട്ടി നായർക്ക് മുത്തം കൊടുക്കുന്ന അടുത്ത വീട്ടിലെ പാമറേനിയൻ ജൂലിയും ഉണ്ടായിരുന്നത്രെ.